ഇറാൻ യുദ്ധം: വേണ്ടത്ര വിജയിക്കാനായില്ലെന്ന് ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ വേണ്ടത്ര വിജയിക്കാനായില്ലെന്ന് സമ്മതിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ യുദ്ധം വളരെപെട്ടെന്ന് അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. സംഘർഷത്തിന്റെ ആദ്യഘട്ടത്തിലുള്ളതിനേക്കാൾ അമേരിക്കയ്ക്ക് മുന്നേറാനായെന്നും അദ്ദേഹം അവകാശപ്പെട്ടു. മിയാമിയിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാനെതിരായ യുദ്ധം കൂടുതൽ സമയം നീണ്ടുനിൽക്കില്ല. എന്നാൽ, ഇറാൻ ആഗോള എണ്ണവിതരണം തടസ്സപ്പെടുത്തിയാൽ പോരാട്ടം കനക്കും. യുദ്ധത്തിൽ ആത്യന്തിക വിജയമാണ് യു.എസ് ലക്ഷ്യമിടുന്നതെന്നും ട്രംപ് പറഞ്ഞു. 'ചില തിന്മകളിൽ നിന്ന് മുക്തിനേടാൻ അമേരിക്ക പശ്ചിമേഷ്യയിലേക്ക് ഒരു ചെറിയ വിനോദയാത്ര നടത്തുകയായിരുന്നു. ഇതൊരു ഹ്രസ്വകാല വിനോദയാത്രയായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരവും അവ ഉൽപ്പാദിപ്പിക്കാനും വിക്ഷേപിക്കാനുമുള്ള അതിന്റെ കഴിവും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്ക് അമേരിക്ക അടുക്കുകയാണ്. ഞങ്ങൾ അവരെ പുറത്താക്കും. അവരെല്ലാം എവിടെയാണെന്ന് ഞങ്ങൾക്കറിയാം' ട്രംപ് പറഞ്ഞു.
ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുല്ല അലി ഖാംനഇയുടെ മകൻ മുജ്തബ ഖാംനഇയെ തെരഞ്ഞടുത്തതിൽ നിരാശതോന്നുന്നുവെന്നു പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. എന്നാൽ, പിതാവിനെ ലക്ഷ്യവച്ചപോലെ മുജ്തബയെ ലക്ഷ്യംവയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."