HOME
DETAILS

ആക്രമണം കടുപ്പിക്കാൻ പ്രഹരശേഷികൂടിയ ആയുധങ്ങൾ പുറത്തെടുത്ത് ഇറാൻ; ഖുർറംശഹ്ർ മിസൈൽ ഉപയോഗിച്ച് പോരാട്ടം തുടങ്ങി, ശേഷി 1800 കി.ഗ്രാം സ്‌ഫോടക വസ്തുക്കൾ 

  
Web Desk
March 11, 2026 | 5:07 AM

iran uses khorramshahr missile against israel to make attack more stronger

തെഹ്‌റാൻ: യുഎസ്-ഇസ്‌റാഈൽ സഖ്യത്തിനെതിരെ ഡ്രോണുകൾ വഴി ആക്രമണം നടത്തിയ ഇറാൻ പ്രഹരശേഷി കൂടിയ ആയുധങ്ങൾ പുറത്തെടുത്ത് ആക്രമണം കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി തങ്ങളുടെ പക്കലുള്ള ഖുർറംശഹ്ർ മിസൈൽ പ്രയോഗിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. 1800 കി.ഗ്രാം വരെ സ്‌ഫോടക വസ്തുക്കൾ വഹിക്കാൻ ശേഷിയുള്ളവയാണ് ഖുർറംശഹ്ർ മിസൈൽ. മിസൈൽ ഉപയോഗിച്ച് തുടങ്ങിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് (ഐആർജിസി) ആണ് സ്ഥിരീകരിച്ചത്.

ശത്രുക്കളുടെ സാങ്കേതിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഖുർറംശഹ്ർ മിസൈൽ വെച്ചുള്ള ഇറാന്റെ ആക്രമണം ഉണ്ടായത്. ഇസ്‌റാഈൽ തലസ്ഥാനമായ ടെൽ അവീവിന്റെ ഹൃദയഭാഗത്തുള്ള ബീർ യാക്കോവിലെ സൈനിക കേന്ദ്രം, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സെന്റർ (ഉപഗ്രഹ വാർത്താവിനിമയ കേന്ദ്രം), ഹൈഫ തുറമുഖം എന്നിവയ്ക്ക് നേരെയാണ് കനത്ത ആക്രമണം നടത്തിയത്. ഇക്കാര്യം ഐആർജിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആക്രമണം മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നതായും മാരകമായ മിസൈലുകൾ ഉൾപ്പെടെ വിവിധ തലങ്ങളിലുള്ള മിസൈൽ ആക്രമണങ്ങളാണ് നടന്നതെന്നും ഇറാന്റെ സേനാവിഭാഗം വ്യക്തമാക്കി. 

ഏറെ നാശം വിതക്കാൻ ശേഷിയുള്ള ഖുർറംശഹ്‌റിന് പുറമെ ഖൈബർ ഷെക്കാൻ, ഖദ്ർ, എന്നീ മിസൈലുകൾ കൂടി ഉപയോഗിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിൽ ശക്തമായ ആക്രമണം നടത്തിയതെന്ന് ഐആർജിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യുദ്ധത്തിന്റെ നിഴൽ മാറുന്നത് വരെ തങ്ങൾ തിരിച്ചടി തുടരുമെന്നും, ശത്രുവിന്റെ പൂർണ്ണമായ കീഴടങ്ങലിനെക്കുറിച്ച് മാത്രമേ തങ്ങളിപ്പോൾ ചിന്തിക്കുന്നുള്ളൂവെന്നും ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, 2000 കിലോമീറ്റർ വരെ ദൂരപരിധിയുണ്ടെന്ന് കരുതുന്ന ഖുർറംശഹ്ർ മിസൈലുകൾക്ക് ഇസ്‌റാഈലിന്റെ ആരോ-3 വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാൻ സാധിക്കുമെന്ന് ഐആർജിസി നേരത്തെ അവകാശപ്പെട്ടിരുന്നു. ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോൾ പാതയിൽ പെട്ടെന്ന് മാറ്റം വരുത്താൻ സാധിക്കുന്നതിനാൽ ഇവയെ തടയുക എന്നത് എതിരാളികൾക്ക് ദുഷ്കരമാണെന്നാണ് വിലയിരുത്തൽ. 

ALSO READ: ചിതറുന്ന സ്വപ്നങ്ങളും ആയുധമാക്കപ്പെടുന്ന നുണകളും

ഇസ്‌റാഈലിനെതിരെ ഇറാൻറെ മിസൈൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഇന്നലെ രാത്രിയിൽ ഉണ്ടായ ആക്രമണത്തിൽ നിരവധിപേർക്ക് ഗുരുതമായി പരുക്കേറ്റെന്നാണ് റിപ്പോർട്ട്. ടെൽ അവീവിലെ ഭൂഗർഭ ഷെൽട്ടർ തിങ്കളാഴ്ച നടത്തിയ മിസൈൽ ആക്രമണത്തിൽ തകർത്തു എന്നാണ് ഇറാൻ അവകാശവാദം. ടെൽ അവീവിലെ അതീവ രഹസ്യ ഷെൽട്ടറുകളിലൊന്നായിരുന്നു ഇതെന്നാണ് റിപ്പോർട്ട്. ഇതുൾപ്പെടെ വൻനാശമാണ് ഇസ്‌റാഈലിൽ ഇറാൻ വരുത്തിവെക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാപ്പ് പറഞ്ഞതുകൊണ്ട് തീരില്ല; മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് കോൺഗ്രസ്

Kerala
  •  3 hours ago
No Image

മുതിർന്ന സിപിഎം നേതാവ് ഇ.എൻ മോഹൻദാസ് അന്തരിച്ചു

Kerala
  •  3 hours ago
No Image

വാക്കുപാലിച്ച് രാഹുല്‍ ഗാന്ധി; ഹരിയാനയിലെ കര്‍ഷകന്റെ മകളുടെ വിവാഹത്തിനെത്തി പ്രതിപക്ഷ നേതാവ്

National
  •  4 hours ago
No Image

യുദ്ധക്കപ്പലുകളുടെ ചിത്രങ്ങളും രഹസ്യരേഖകളും പാകിസ്ഥാന് ചോർത്തി; കൊച്ചിയിൽ നാവിക ഉദ്യോഗസ്ഥൻ പിടിയിൽ

Kerala
  •  4 hours ago
No Image

ദേശീയപാത ഉദ്ഘാടനത്തിൽ വൻ തർക്കം; മന്ത്രി റിയാസിനെ കേന്ദ്ര സർക്കാർ തഴഞ്ഞതിൽ പ്രതിഷേധം, മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല

Kerala
  •  4 hours ago
No Image

വിമാന യാത്രക്കാര്‍ക്ക് ഇരുട്ടടി; ടിക്കറ്റ് നിരക്കിന് പിന്നാലെ ഇന്ധന സര്‍ചാര്‍ജും ഈടാക്കാന്‍ എയര്‍ ഇന്ത്യ

National
  •  4 hours ago
No Image

പി.എം ആര്‍ഷോ വധഭീഷണി മുഴക്കിയെന്ന് പരാതി; 'തീര്‍ത്തുകളയും' എന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് മുന്‍ എസ്എഫ്‌ഐ നേതാവ്

Kerala
  •  5 hours ago
No Image

പാചകവാതക പ്രതിസന്ധി അതീവ ഗുരുതരം; ഗ്യാസ് സിലിണ്ടർ ഇനി അവശ്യവസ്തുക്കളുടെ പട്ടികയിൽ; ഹോട്ടലുകളിൽ സിലിണ്ടർ നിയന്ത്രണം

Kerala
  •  5 hours ago
No Image

ഇന്ത്യയിലേക്കുള്ള എണ്ണടാങ്കർ ഹോർമുസ് കടന്നു; കപ്പലിലുള്ളത് പത്ത് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ 

International
  •  5 hours ago
No Image

ആശുപത്രിയിലേക്ക് ചുവടുവെച്ച് കെ.എസ്.ആർ.ടി.സി; ജീവനക്കാർക്കും പൊതുജനങ്ങൾക്കും സേവനം

Kerala
  •  5 hours ago