ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണുകൾ തകർന്ന് വീണു; ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരുക്ക്
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം രണ്ട് ഡ്രോണുകൾ തകർന്നു വീണു. സംഭവത്തിൽ ഒരു ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരുക്കേറ്റതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.
അപകടത്തിൽ നിസാരമായി പരുക്കേറ്റ രണ്ട് ഘാന സ്വദേശികൾ, ഒരു ബംഗ്ലാദേശ് സ്വദേശി, ഒരു ഇന്ത്യൻ പൗരൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .നിലവിൻ നാല് പേരും ചികിത്സയിലാണ്. എന്നാൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. എയർ ട്രാഫിക് നിലവിൽ സാധാരണ നിലയിലാണ്.
അതേസമയം യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തിയതിന് ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മഴയെത്തുടർന്നുണ്ടായ തടസ്സങ്ങൾക്ക് ശേഷം DXB, DWC വിമാനത്താവളങ്ങൾ മാർച്ച് 7 മുതൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചിരുന്നു. ഇതിനിടയിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അപലപിച്ച് ചൈന
ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിൽ ചൈന കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സാധാരണക്കാർക്കും സൈനികേതര കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും രാജ്യത്തിന്റെ പേര് പരാമർശിച്ചില്ലെങ്കിലും, മേഖലയിലെ സമാധാനത്തിന് വിഘാതമാകുന്ന നടപടികളെ ചൈന വിമർശിച്ചു.
On today morning, two drones crashed in the vicinity of Dubai International Airport (DXB). According to the Dubai Media Office, the incident resulted in injuries to four individuals: an Indian national sustained moderate injuries, while two Ghanaian nationals and one Bangladeshi national suffered minor injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."