HOME
DETAILS

ടി.കെ ഗോവിന്ദന് അധികാരത്തോട് ഭ്രമം, ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി തീരുമാനമെന്ന് കെ.കെ രാഗേഷ്

  
Web Desk
March 17, 2026 | 7:39 AM

kk-ragesh-criticises-tk-govindan-says-shyamala-candidature-party-decision

കണ്ണൂര്‍: സി.പി.എം വിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദന് മറുപടിയുമായി സി.പി.എം. പാര്‍ലമെന്ററി സ്ഥാനത്തിന് വേണ്ടി യു.ഡി.എഫിന്റെ ചട്ടുകമായി ഗോവിന്ദന്‍ മാറിയെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു. ടി.കെ ഗോവിന്ദന്റേത് പാര്‍ട്ടി വിരുദ്ധ നടപടിയെന്ന് കണ്ണൂര്‍ നേതൃത്വം വിലയിരുത്തി. ടി.കെ ഗോവിന്ദനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയതായും അറിയിച്ചു. 

സി.പി.എമ്മില്‍ ഏതെങ്കിലും വ്യക്തിയല്ല സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത്. സംസ്ഥാന സെക്രട്ടറിയുടെ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടല്ല സ്ഥാനാര്‍ഥി നിര്‍ണയം ഉണ്ടാകുന്നത്. പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പെടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നും കെ.കെ. രാഗേഷ് പറഞ്ഞു. പാര്‍ട്ടി മുന്നോട്ടുവെക്കുന്ന സംഘടനാപരമായ നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

''പല നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ ബന്ധുത്വം പരിഗണിച്ചല്ല അവര്‍ സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അവരില്‍ പലരും പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ചുമതല നിര്‍വഹിക്കുന്നവരായിരിക്കും. ബന്ധുത്വം ഉണ്ടായാലും ഇല്ലെങ്കിലും ഓരോ വ്യക്തിയും പാര്‍ട്ടിക്ക് നല്‍കുന്ന സംഭാവന, പ്രവര്‍ത്തനങ്ങള്‍, ചുമതലകള്‍ ഇതെല്ലാം അടിസ്ഥാനപ്പെടുത്തി കൂടിയാണ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത്. അങ്ങനെയാണ് പി.കെ. ശ്യാമളും സ്ഥാനാര്‍ഥിയായത്. കണ്ണൂരില്‍ രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ ഉണ്ടാവണമെന്ന് പാര്‍ട്ടി നിശ്ചയിച്ചു. അങ്ങനെ ആലോചിക്കുമ്പോള്‍ ജില്ലയില്‍ നിന്ന് സ്വാഭാവികമായും ഉയര്‍ന്നുവരേണ്ട പേരുതന്നെയാണ് ശ്യാമള ടീച്ചറുടേത്. ആ പാര്‍ട്ടി നേതാവിനെയാണ് പാര്‍ട്ടി പരിഗണിച്ചത്. ടി.കെ ഗോവിന്ദന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാ കമ്മിറ്റിയിലോ ആരും പറഞ്ഞിട്ടില്ലെന്നും'' രാഗേഷ് കൂട്ടിച്ചേര്‍ത്തു

ജില്ലാ സെക്രട്ടേറിയറ്റില്‍ സ്വയം പേരു പറഞ്ഞുവെന്നും സണ്ണി ജോസഫിനായി വിടുപണി ചെയ്യുകയാണിപ്പോള്‍ എന്നും ജില്ലാ നേതൃത്വം ആരോപിച്ചു. ആരെ സ്ഥാനാര്‍ഥിയാക്കിയാലും ഗോവിന്ദന്‍ എതിര്‍ത്തേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

CPI(M) leader K.K. Ragesh criticized T.K. Govindan, accusing him of being driven by a lust for power amid internal party tensions. He clarified that P.K. Shyamala’s candidature was a collective decision taken by the party leadership, dismissing any claims of bias or unilateral action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംപിമാർ മത്സരിക്കുമോ? കോൺ​ഗ്രസ് സ്ഥാനാർഥി പട്ടിക ഉടൻ; കെ.സി വേണുഗോപാൽ ഡൽഹിയിൽ

Kerala
  •  an hour ago
No Image

ഊർജ്ജ സംരക്ഷണത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി യുഎഇ; ‘ദേശീയ ഊർജ്ജ കാര്യക്ഷമതാ പദ്ധതി 2050’ പ്രഖ്യാപിച്ചു

uae
  •  an hour ago
No Image

"ബ്ലോക്കിൽ തോറ്റവർ എന്തിന് നിയമസഭയിലേക്ക്?" ചെങ്ങന്നൂരിൽ നേതൃത്വത്തിനെതിരെ പ്രവർത്തകർ; സ്ഥാനാർഥി നിർണ്ണയത്തിൽ പുകഞ്ഞ് ബിജെപി

Kerala
  •  2 hours ago
No Image

നടി വീണാ നായര്‍ ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയാവും; ട്വന്റി 20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Kerala
  •  2 hours ago
No Image

എണ്ണവിലയിൽ റെക്കോർഡ് കുതിപ്പ്; ചരിത്രത്തിലാദ്യമായി 150 ഡോളർ കടന്ന് ഒമാൻ ക്രൂഡ് ഓയിൽ

oman
  •  2 hours ago
No Image

ഇറാന്റെ തിരിച്ചടിയില്‍ ഇസ്‌റാഈലിനുണ്ടായത് കനത്ത നാശനഷ്ടങ്ങള്‍; 24 മണിക്കൂറിനിടെ 70 പേര്‍ ആശുപത്രിയില്‍, ഇതുവരെ ചികിത്സ തേടിയത് 3,530 പേര്‍

International
  •  2 hours ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

Kerala
  •  2 hours ago
No Image

മന്ത്രി വി. അബ്ദുറഹ്മാൻ പ്രചരണത്തിനിറങ്ങാതെ വിട്ടുനിൽക്കുന്നതിൽ എൽ.ഡി.എഫിന് തലവേദന; വിശദീകരണവുമായി സി.പി.എം

Kerala
  •  2 hours ago
No Image

​കോഴിക്കോട്-ജിദ്ദ വിമാന സർവീസുകൾ തുടരും; ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും 44 സർവീസുകൾ

uae
  •  3 hours ago
No Image

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: കെഎസ്ആർടിസി ബസുകളിൽ നിന്ന് സർക്കാർ പരസ്യങ്ങൾ നീക്കിത്തുടങ്ങി; ചെലവ് ഒന്നരക്കോടി രൂപ

Kerala
  •  3 hours ago