ഭിക്ഷാടന തട്ടിപ്പ്: അബുദബിയിൽ 118 പേർ പിടിയിൽ; ജാഗ്രത പാലിക്കാൻ പൊലിസ് നിർദ്ദേശം
അബുദബി: വിശുദ്ധ റമദാൻ മാസത്തിൽ ജനങ്ങളുടെ ജീവകാരുണ്യ താല്പര്യങ്ങളെ ചൂഷണം ചെയ്ത് ഭിക്ഷാടനം നടത്തിയ 118 പേരെ അബുദബി പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൻ്റെ പൊതുപ്രതിച്ഛായ സംരക്ഷിക്കുന്നതിനും സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നടത്തിയ വിപുലമായ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പണം തട്ടിയെടുക്കുന്നതിനായി വ്യാജ കഥകൾ മെനയുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലിസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. റമദാനിലെ സന്നദ്ധ പ്രവർത്തനങ്ങളെയും ഔദാര്യത്തെയും ദുരുപയോഗം ചെയ്യുന്ന തട്ടിപ്പുകാരെ കണ്ടെത്താൻ അബുദബി പൊലിസ് പരിശോധനകൾ ശക്തമാക്കിയിരുന്നു.
യാചകർക്ക് നേരിട്ട് പണം നൽകുന്നത് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരാൻ പ്രോത്സാഹനമാകുമെന്ന് പൊലിസ് ചൂണ്ടിക്കാട്ടി. സഹായം ആവശ്യമുള്ള അർഹരായവരിലേക്ക് വിഹിതം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ അംഗീകൃത ചാരിറ്റി സംഘടനകൾ വഴിയോ ഔദ്യോഗിക സകാത്ത് സെന്ററുകൾ വഴിയോ മാത്രം സംഭാവനകൾ നൽകാൻ താമസക്കാരോട് അഭ്യർത്ഥിച്ചു.
ഭിക്ഷാടനവുമായി ബന്ധപ്പെട്ട കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ വഴി പൊലിസിനെ അറിയിക്കണം. പൊതുസുരക്ഷ നിലനിർത്തുന്നതിൽ സമൂഹത്തിന്റെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് അബുദബി പൊലിസ് വ്യക്തമാക്കി.
Abu Dhabi Police arrested 118 individuals for begging during Ramadan. Authorities urge residents to donate through official channels and report illegal activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."