HOME
DETAILS

എടയാർ തീപിടിത്തം: കരിഓയിൽ കമ്പനിയിൽ ഗുരുതര സുരക്ഷാവീഴ്ച; പ്ലാന്റ് അടച്ചുപൂട്ടാൻ ഉത്തരവ്

  
March 28, 2026 | 3:59 AM

edayar fire accident cg lubricants factory shut down over serious safety lapses and missing coil test

കൊച്ചി: കളമശേരി എടയാറിലെ 'സിജി ലൂബ്രിക്കന്റ്സ്' എന്ന കരിഓയിൽ കമ്പനിയിലുണ്ടായ തീപിടിത്തത്തിന് കാരണം പ്ലാന്റിലെ ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് കണ്ടെത്തൽ. ഫാക്ടറീസ് ആൻഡ് ബോയ്‌ലർസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പുറത്തുവന്നത്. ഇതിനെത്തുടർന്ന് പ്ലാന്റിന്റെ പ്രവർത്തന അനുമതി റദ്ദാക്കുകയും അടിയന്തരമായി അടച്ചുപൂട്ടാൻ നിർദ്ദേശിക്കുകയും ചെയ്തു.

നോട്ടീസ് നൽകിയിട്ടും അവഗണിച്ചു

വർഷം തോറും പ്ലാന്റിൽ നിർബന്ധമായും നടത്തേണ്ട 'കോയിൽ ടെസ്റ്റിങ്' (Coil Testing) കമ്പനി നടത്തിയിരുന്നില്ലെന്ന് അധികൃതർ കണ്ടെത്തി.കഴിഞ്ഞ വർഷം ഡിസംബർ 26-ന് കോയിൽ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഫാക്ടറീസ് ആൻഡ് ബോയ്‌ലർസ് വകുപ്പ് കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു.എന്നാൽ മൂന്ന് മാസം പിന്നിട്ടിട്ടും മാനേജ്‌മെന്റ് ഈ നിർദ്ദേശം നടപ്പിലാക്കിയില്ല. ഈ വീഴ്ചയാകാം പ്ലാന്റിലെ തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ജീവൻ ബലികൊടുത്ത് ഒരു തൊഴിലാളി

മാർച്ച് 26-ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. തീ പടരുന്നത് കണ്ട് പ്ലാന്റിലുണ്ടായിരുന്ന മുപ്പതോളം തൊഴിലാളികൾ ഓടി രക്ഷപ്പെട്ടെങ്കിലും, വാൽവ് ഓഫ് ചെയ്യാനായി തിരികെ കയറിയ ബിഹാർ സ്വദേശി ശത്രുഘ്ജ്ഞൻ തീയ്ക്കുള്ളിൽ കുടുങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ 22 വർഷമായി കേരളത്തിൽ സ്ഥിരതാമസക്കാരനായിരുന്നു ഇദ്ദേഹം.

കളക്ടറുടെ ഇടപെടലും നഷ്ടപരിഹാരവും

സംഭവത്തിൽ ജില്ലാ കളക്ടർ ശക്തമായ ഇടപെടൽ നടത്തിയിരുന്നു.മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ നിർദ്ദേശിച്ചു.ശത്രുഘ്ജ്ഞന്റെ മക്കളുടെ പഠനച്ചെലവ് കമ്പനി പൂർണ്ണമായും ഏറ്റെടുക്കണം.ഭാര്യയ്ക്ക് താല്പര്യമുണ്ടെങ്കിൽ കമ്പനിയിൽ ജോലി നൽകണം.

തുടർനടപടികൾ

പുഴയിലേക്ക് മാലിന്യം ഒഴുക്കിയതിന് മലിനീകരണ നിയന്ത്രണ ബോർഡ് മുൻപ് പിഴ ചുമത്തിയിട്ടുള്ള സ്ഥാപനമാണ് സിജി ലൂബ്രിക്കന്റ്സ്. സംഭവത്തിൽ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയ ശേഷം കമ്പനി ഉടമകൾക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചുട്ടുപൊള്ളി കേരളം: പാലക്കാട് 39.8 ഡിഗ്രി! സീസണിലെ റെക്കോർഡ് ചൂട്; 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

Kerala
  •  3 hours ago
No Image

നേപ്പാളിൽ രാഷ്ട്രീയ ഭൂകമ്പം: മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി അറസ്റ്റിൽ; നടപടി ബാലേന്ദ്ര ഷാ അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ

International
  •  4 hours ago
No Image

ഒമാനിലും പെയ്തത് കനത്ത മഴ; ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ലിവയിൽ, വാദികൾ കവിഞ്ഞൊഴുകി

Weather
  •  4 hours ago
No Image

എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആര്‍ഡി വാർത്താക്കുറിപ്പ്: കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ

Kerala
  •  4 hours ago
No Image

സുരക്ഷാ മേഖലയിലേക്ക് കടന്ന രണ്ട് ഡ്രോണുകൾ വീഴ്ത്തി കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  4 hours ago
No Image

കടുത്ത നടപടി നേരിടേണ്ടിവരും; മിസൈൽ പ്രതിരോധ ദൃശ്യങ്ങൾ പങ്കുവെക്കുന്നതിനെതിരെ സഊദി അറേബ്യയുടെ മുന്നറിയിപ്പ്

Saudi-arabia
  •  4 hours ago
No Image

ഡീസൽ പെട്രോൾ എക്‌സൈസ് തീരുവ 10 രൂപ കുറച്ചു, ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കില്ല, മെച്ചം എണ്ണക്കമ്പനികൾക്ക്

National
  •  5 hours ago
No Image

മൊബൈല്‍ കമ്പനികളുടെ 13ാം മാസ തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് കേന്ദ്രം, 28 ദിവസത്തെ റീചാര്‍ജ് സംവിധാനം മാറും

National
  •  5 hours ago
No Image

ഗൾഫ്, ഇറാൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

International
  •  12 hours ago
No Image

തിരുവനന്തപുരത്ത് 65-കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Kerala
  •  13 hours ago