ആശങ്കകൾക്ക് വിരാമം; യുഎഇയിൽ ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു, സ്ഥിതിഗതികൾ സുരക്ഷിതമെന്ന് അധികൃതർ
ദുബൈ: മിസൈൽ ഭീഷണിയെത്തുടർന്ന് ദുബൈയിലും ഷാർജയിലും പുറപ്പെടുവിച്ചിരുന്ന അതീവ ജാഗ്രതാ നിർദ്ദേശം പിൻവലിച്ച് അധികൃതർ. മേഖലയിൽ സ്ഥിതിഗതികൾ ഇപ്പോൾ സുരക്ഷിതമാണെന്നും താമസക്കാർക്ക് ജാഗ്രതയോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ മണിക്കൂറുകളോളം നീണ്ടുനിന്ന ആശങ്കകൾക്കാണ് അവസാനമായത്.
ഇന്ന് വൈകുന്നേരമാണ് മിസൈൽ ഭീഷണി നിലനിൽക്കുന്നുവെന്നും ജനങ്ങൾ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കാണിച്ച് ദുബായ്, ഷാർജ എമിറേറ്റുകളിലെ ജനങ്ങൾക്ക് മൊബൈൽ ഫോണുകളിൽ അടിയന്തര സന്ദേശം എത്തിയത്. ഏറ്റവും അടുത്തുള്ള കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറാനും ജനാലകളിൽ നിന്നും വാതിലുകളിൽ നിന്നും അകലം പാലിക്കാനും അധികൃതർ കർശന നിർദ്ദേശം നൽകിയിരുന്നു. ഏപ്രിൽ 9-ന് നിലവിൽ വന്ന വെടിനിർത്തലിന് ശേഷം ആദ്യമായാണ് യുഎഇയിൽ ഇത്തരമൊരു അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് മുഴങ്ങുന്നത്.
അപ്രതീക്ഷിതമായി എത്തിയ മുന്നറിയിപ്പിന്റെ കൃത്യമായ കാരണം എന്താണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ഭീഷണികൾ ഒന്നുമില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ ഉറപ്പുനൽകി.
uae authorities have withdrawn the precautionary alert and confirmed that the situation is safe, easing public concerns across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."