"മുഖ്യമന്ത്രിയുടെ സമനില തെറ്റി, സിപിഎം ഇപ്പോൾ കോർപ്പറേറ്റ് പാർട്ടി"; മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് കെസി വേണുഗോപാൽ
ഇടുക്കി: സിപിഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സിപിഎം ഒരു 'മാർക്സിസ്റ്റ് കോർപ്പറേറ്റ്' പാർട്ടിയായി മാറിയിരിക്കുകയാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. മാത്രമല്ല, അഹങ്കാരത്തിന്റെ കൊടുമുടുയിലാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹത്തിന്റെ മാനസിക നില തെറ്റിയിരിക്കുന്നതെന്നും വേണുഗോപാൽ പരിഹസിച്ചു.
പിഎസ് സി പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയാൽ പോലും അർഹരായവർക്ക് ജോലി ലഭിക്കാത്ത സാഹചര്യമാണ്, എന്നാൽ സഖാക്കൾക്ക് പിൻവാതിൽ വഴി ജോലി നൽകുന്നു. ഇടുക്കിയിലെ ഭൂവിഷയത്തിൽ കർഷകരെ ശത്രുപക്ഷത്താണ് സർക്കാർ കാണുന്നത്. എന്നാൽ, യുഡിഎഫ് അധികാരത്തിൽ വന്നാൽ കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടായിരിക്കും സ്വീകരിക്കുക. കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞുവീശുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ഗൗരവകരമായ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന മട്ടിലാണ് മുഖ്യമന്ത്രി പറയുന്നത്. കോൺഗ്രസ് ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയതുപോലെ കേരളത്തിലും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."