HOME
DETAILS

നിതിൻ രാജിന്റെ മരണം: വാർഡനും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണവുമായി നിതിൻറെ കുടുംബം

  
Web Desk
April 12, 2026 | 5:40 PM

nitin raj death father makes serious allegations against hostel warden and teachers in kannur medical college suicide case

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഹോസ്റ്റൽ വാർഡൻ കമലിനും അധ്യാപികയായ ലതയ്ക്കും മകന്റെ മരണത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് പിതാവ് രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

'പുഴുത്ത പട്ടി' എന്ന് വിളിച്ച് അധിക്ഷേപം; എച്ച്.ഒ.ഡിയുടെ ഭീഷണി

മകനെ വകുപ്പ് മേധാവി എം.കെ. റാം ക്രൂരമായി മാനസികമായി പീഡിപ്പിച്ചിരുന്നതായി പിതാവ് വെളിപ്പെടുത്തി."കണ്ണാടിയിൽ നോക്കാൻ പറഞ്ഞ് എല്ലാവരുടെയും മുന്നിൽ വെച്ച് മകനെ 'പുഴുത്ത പട്ടി' എന്ന് വിളിച്ച് അധിക്ഷേപിക്കുകയും.താൻ മുൻപ് ഒരു കൊലപാതകം ചെയ്തിട്ടുണ്ടെന്നും, തന്നെക്കൊണ്ട് വീണ്ടും അത് ചെയ്യിപ്പിക്കരുതെന്നും എച്ച്.ഒ.ഡി മകനെ ഭീഷണിപ്പെടുത്തിയിരുന്നതായും" പിതാവ് പറഞ്ഞു.

തുടർച്ചയായ റാഗിംഗും മാനസിക പീഡനവും

കോളേജിലെത്തിയ ആദ്യ മാസം മുതൽ നിതിൻ റാഗിംഗിന് ഇരയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.ടി-ഷർട്ടുകൾ ധരിക്കാൻ അനുവദിക്കാതെ ഊരിപ്പിച്ചു.കുളിക്കാനും തുണി അലക്കാനും അനുവദിക്കാതെ മണിക്കൂറുകളോളം കാത്തുനിർത്തിച്ചിരുന്ന സംഭവങ്ങൾ ഉണ്ടായിരുന്നു.നിതിനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടിരുന്നതായും,പലതവണ പരാതി നൽകിയിട്ടും പ്രിൻസിപ്പൽ ഇതോക്കെ പൂഴ്ത്തിവെക്കുകയായിരുന്നുവെന്നും രാജൻ ആരോപിച്ചു.

ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്

മരണത്തിന് മുൻപ് നിതിൻ സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം ഇപ്പൊൾ പുറത്തുവന്നിട്ടുണ്ട്. കോളേജിലെ സ്റ്റാഫ് റൂം തന്നെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും, ഗേറ്റിന് പുറത്തിറങ്ങിയാൽ കൈകാലുകൾ വെട്ടുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയതായും ശബ്ദസന്ദേശത്തിൽ നിതിൻ പറയുന്നുണ്ട്. അധ്യാപകർ മാർക്ക് കുറച്ചും കുടുംബത്തെ അധിക്ഷേപിച്ചും നിരന്തരം വേട്ടയാടിയതായും നിതിൻ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം ഉഴമലക്കൽ സ്വദേശിയായ ആർ.എൽ. നിതിൻ രാജ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി: കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി മുടങ്ങും

Kerala
  •  13 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ അടുത്ത വർഷം സ്കൂൾ ഫീസ് വർധനവില്ല; 1.5 ബില്യൺ ദിർഹത്തിന്റെ പാക്കേജുമായി അധികൃതർ

uae
  •  13 days ago
No Image

'ലൈഫ് മിഷൻ പിരിച്ചുവിട്ടാൽ ശക്തമായ പ്രക്ഷോഭം'; സതീശൻ സർക്കാരിന് സിപിഎം മുന്നറിയിപ്പ്

Kerala
  •  13 days ago
No Image

'ടി.പി വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചിട്ടില്ല': വാര്‍ത്ത വാസ്തവിരുദ്ധമെന്ന് കെ.കെ രമ 

Kerala
  •  13 days ago
No Image

ഒരു ദിവസത്തെ അലവൻസ് വെറും 335 രൂപ; ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്താൻ ടീമിൽ വൻ പ്രതിസന്ധി!

latest
  •  13 days ago
No Image

എബോള വൈറസ് വ്യാപനം: ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് 

Kerala
  •  13 days ago
No Image

ദുബൈയിൽ ജീവിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പിഴ! പോക്കറ്റ് കീറാതിരിക്കാൻ ഈ 6 നിയമങ്ങൾ അറിഞ്ഞിരിക്കണം

uae
  •  13 days ago
No Image

പുതുതലമുറ എ.ഐയെ പേടിക്കുന്നോ? ആപ്പിൾ സഹസ്ഥാപകന് കൈയടിയും ​ഗൂ​ഗിൾ മുൻ സി.ഇഒക്ക് കൂക്കിവിളിയും ലഭിച്ചതിന് പിന്നിൽ! in depth

Tech
  •  13 days ago
No Image

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കല്‍: സമവായ ചര്‍ച്ച ഇന്ന് കൊച്ചിയില്‍

Kerala
  •  13 days ago
No Image

ബലിപെരുന്നാൾ; ദുബൈയിൽ അഞ്ച് ദിവസം സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ആർടിഎ

uae
  •  13 days ago