HOME
DETAILS

'നെതന്യാഹു ആധുനിക കാലത്തെ ഹിറ്റ്‌ലര്‍, രക്തക്കൊതിയന്‍'  രൂക്ഷ വിമര്‍ശനവുമായി ഉര്‍ദുഗാന്‍; ഇസ്‌റാഈലില്‍ സൈനിക ഇടപെടലിന് മടിക്കില്ലെന്ന് മുന്നറിയിപ്പ് 

  
Web Desk
April 13, 2026 | 9:47 AM

erdogan slams netanyahu warns of possible military action against israel

അങ്കാറ: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ ആഞ്ഞടിച്ച് തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ആധുനിക കാലത്തെ ഹിറ്റ്‌ലര്‍ ആണ് നെതന്യാഹുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രക്തത്തോടുള്ള ആര്‍ത്തിയും വിദ്വേഷവും കൊണ്ട് അന്ധനായിരിക്കുകയാണ് നെതന്യാഹുവെന്നും അദ്ദേഹം തുറന്നടിച്ചു. പാകിസ്താനില്‍ നടന്ന യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്‌റാഈലില്‍ സൈനിക നടപടിക്ക് തങ്ങള്‍ മടിക്കില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. തുര്‍ക്കിയില്‍ നടന്ന രാഷ്ട്രീയ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ പ്രതികരണം.

ഇസ്‌റാഈലിനെ നിലക്ക് നിര്‍ത്താന്‍ തുര്‍ക്കിക്ക് സാധിക്കും. പാകിസ്താന്‍ മധ്യസ്ഥത വഹിച്ചില്ലായിരുന്നെങ്കില്‍ തുര്‍ക്കി ഇസ്‌റാഈലിനെ നിലക്കുനിര്‍ത്തിയേനെ-ഉര്‍ദുഗാന്‍ പറഞ്ഞു. 

'വെടിനിര്‍ത്തല്‍ ദിവസം, ഇസ്‌റാഈല്‍ നൂറുകണക്കിന് നിരപരാധികളായ ലെബനീസ് ജനതയെ കൊന്നു. നെതന്യാഹു രക്തത്താലും വിദ്വേഷത്താലും അന്ധനാണ്. യു.എസും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ പാകിസ്ഥാന്‍ മധ്യസ്ഥത വഹിച്ചിരുന്നില്ലെങ്കില്‍, ഇസ്‌റാഈലിന് അതിന്റെ സ്ഥാനം ഞങ്ങള്‍ കാണിച്ചുകൊടുക്കുമായിരുന്നു,'- ഉര്‍ദുഗാന്‍ പറഞ്ഞു. 

'ലിബിയയിലും കരാബാക്കിലും പ്രവേശിച്ചതു പോലെ ഇസ്‌റാഈലിലും നമുക്ക് കടന്നുചെല്ലാം. അത് ചെയ്യാതിരിക്കാന്‍ ഒരു കാരണവുമില്ല. ഇത്തരമൊരു നീക്കത്തിന് രാജ്യത്തിന്റെ കരുത്തും ഐക്യവും അനിവാര്യമാണ്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാന കരാറുകള്‍ അട്ടിമറിക്കുന്ന ഇസ്‌റാഈലിന്റെ നയങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്നും തുര്‍ക്കിയ ആവശ്യപ്പെട്ടു.

എന്നാല്‍, ഉര്‍ദുഗാന്റെ പ്രസ്താവനക്കെതിരെ കടുത്ത ഭാഷയിലാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു പ്രതികരിച്ചത്. സ്വന്തം രാജ്യത്തെ കുര്‍ദ് വംശജരെ കൂട്ടക്കൊല ചെയ്യുന്ന ഉര്‍ദുഗാന്‍ തങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഇറാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തെ ഇസ്‌റാഈല്‍ തകര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു. പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും തുര്‍ക്കിയക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇസ്‌ലാമാബാദില്‍ നടന്ന 21 മണിക്കൂര്‍ നീണ്ട യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍  ഫലപ്രദമായ തീരുമാനങ്ങളൊന്നുമില്ലാതെ പിരിയുകയായിരുന്നു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും ഇറാന്‍ പ്രതിനിധികളും തമ്മിലായിരുന്നു ചര്‍ച്ച.

Recep Tayyip Erdoğan launched a sharp attack on Benjamin Netanyahu, comparing him to Adolf Hitler and accusing him of extreme aggression.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Political Upheaval in Hungary: Péter Magyar Ends Orbán’s 16-Year Rule

International
  •  20 minutes ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കെ.പി ശങ്കരദാസിന് ജാമ്യം; കേസിലെ എല്ലാ പ്രതികളും പുറത്ത് 

Kerala
  •  an hour ago
No Image

മാവേലിക്കരയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ഹോര്‍മുസ് തുറക്കണം. അതിനായി ഇറാനെതിരായ നാവിക ഉപരോധത്തെ പിന്തുണക്കില്ലെന്ന് യു.കെ; തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കരുതെന്നും ട്രംപിനോട് ബ്രിട്ടീഷ് പ്രധാനമന്ത്രി 

International
  •  an hour ago
No Image

ആഴിമല കടല്‍തീരത്തെ പാറപ്പുറത്തു നിന്ന് സെല്‍ഫി എടുക്കവെ തിരയടിയേറ്റ് കടലില്‍ വീണ് യുവാവ് മരിച്ചു

Kerala
  •  2 hours ago
No Image

പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 hours ago
No Image

വനിതാ സംവരണ ബില്‍: ചരിത്രം രചിക്കാന്‍ ഒരുങ്ങുന്നുവെന്ന് പ്രധാനമന്ത്രി; ബില്ലിന്റെ യഥാര്‍ത്ഥ ലക്ഷ്യം ജാതി സെന്‍സസ് വൈകിപ്പിക്കല്‍ -സോണിയാ ഗാന്ധി

National
  •  2 hours ago
No Image

മതം ചോദിക്കലും ബോഡി ഷെയിമിങും സ്ഥിരം ശൈലി;  ആണ്‍കുട്ടികളെകൊണ്ട് പെണ്‍കുട്ടികളെ തല്ലിക്കും; ഡോ റാമിനെതിരെ വിദ്യാര്‍ഥികള്‍

Kerala
  •  2 hours ago
No Image

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞ്

Kerala
  •  4 hours ago
No Image

നിതിന്‍ രാജിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍ 

National
  •  4 hours ago