സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം: സംഘ്പരിവാർ പ്രവർത്തകൻ അറസ്റ്റിൽ
മംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച കേസിൽ സംഘ്പരിവാർ പ്രവർത്തകൻ പുനീത് കെരേഹള്ളി പിടിയിൽ. ബെൽത്തങ്ങാടി പൊലിസാണ് ഇയാളെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ പലതവണ നോട്ടീസ് നൽകിയിട്ടും സഹകരിക്കാതിരുന്നതിനെത്തുടർന്നാണ് കോടതി വാറണ്ട് പ്രകാരം നടപടി സ്വീകരിച്ചത്.
ബെൽത്തങ്ങാടി കസ്ബ സ്വദേശി ജോറാം ബർബോസ 2025 ഓഗസ്റ്റ് ഏഴിന് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സാമുദായിക സൗഹാർദ്ദം തകർക്കുന്ന രീതിയിൽ പ്രകോപനപരമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
കേസ് എടുത്തതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ പുനീതിന് നിരവധി തവണ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇയാൾ ഇത് അവഗണിക്കുകയായിരുന്നു.
പ്രതി സഹകരിക്കാതിരുന്നതോടെ ബെൽത്തങ്ങാടി കോടതിയിൽ നിന്ന് പൊലിസ് അറസ്റ്റ് വാറണ്ട് സമ്പാദിച്ചു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി ബെൽത്തങ്ങാടിയിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് ക്രമസമാധാന നില ഉറപ്പുവരുത്താൻ പൊലിസ് ജാഗ്രത തുടരുകയാണ്.
A Sangh Parivar activist, Puneet Kerehalli, was arrested in Bengaluru by the Belthangady police for allegedly spreading hate speech on social media. The arrest followed his repeated failure to appear for questioning regarding a complaint filed in August 2025. Authorities took action after obtaining a court warrant to investigate his role in sharing provocative content aimed at inciting communal tension.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."