പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം; സംശയാസ്പദമായ വസ്തുക്കൾ കണ്ടാൽ അറിയിക്കണമെന്ന് ബഹ്‌റൈൻ സൈന്യം
മനാമ: രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി ബഹ്‌റൈൻ പ്രതിരോധ സേനയുടെ (BDF) എല്ലാ വിഭാഗങ്ങളും പൂർണ്ണ സന്നദ്ധതയിലാണെന്ന് ജനറൽ കമാൻഡ്. ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും ഉദ്യോഗസ്ഥർ അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്നും പ്രതിരോധ സേന പ്രസ്താവനയിലൂടെ വ്യക്തമാക്കി.
രാജ്യത്തെ സംരക്ഷിക്കുന്നതിനും കൈവരിച്ച നേട്ടങ്ങൾ കാത്തുസൂക്ഷിക്കുന്നതിനുമുള്ള ദേശീയ കടമ നിർവഹിക്കുന്നതിൽ സൈനികർ കാണിക്കുന്ന ഉയർന്ന യുദ്ധ സന്നദ്ധതയിൽ ജനറൽ കമാൻഡ് അഭിമാനം പ്രകടിപ്പിച്ചു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾക്കും പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ജനവാസ മേഖലകളിലോ മറ്റോ അസ്വാഭാവികമായോ സംശയാസ്പദമായോ കാണപ്പെടുന്ന വസ്തുക്കളെ സമീപിക്കുകയോ തൊടുകയോ ചെയ്യരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ആക്രമണങ്ങളുടെ ഭാഗമായി ഇത്തരം വസ്തുക്കൾ എത്താൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ റോയൽ ഫീൽഡ് എഞ്ചിനീയറിംഗ് യൂണിറ്റിലെ വിദഗ്ധരെ വിവരമറിയിക്കണമെന്നും അവ സുരക്ഷിതമായി നീക്കം ചെയ്യാൻ സൈന്യം സജ്ജമാണെന്നും പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻഗണനയെന്നും ഗവൺമെന്റ് ഏജൻസികളുമായി ചേർന്ന് സൈന്യം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
bahrain army public warning suspicious objects alerts citizens to stay vigilant and report any unusual items immediately to ensure public safety and national security
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."