പശ്ചിമ ബംഗാളില്‍ വീണ്ടും ഇഡി റെയ്ഡ്; രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മിന്നല്‍ പരിശോധന
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ വിവിധ സ്ഥലങ്ങളില്‍ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിച്ചുവെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. കൊല്‍ക്കത്തയില്‍ വ്യവസായി പാര്‍ഥസാരഥിയുടെ സ്ഥലത്തും, മറ്റുചില കയറ്റുമതിക്കാരുടെ കേന്ദ്രങ്ങളിലുമാണ് മിന്നല്‍ പരിശോധന.
പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന ഗോതമ്പ് വലിയ തോതില്‍ വകമാറ്റിയെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം. 2020 ഒക്ടോബറിലാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. കുറഞ്ഞ വിലക്ക് ഇത്തരത്തില്‍ ഗോതമ്പ് സ്വന്തമാക്കി കൂടിയ വിലയ്ക്ക് വിറ്റഴിച്ചെന്നാണ് കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ ഭക്ഷ്യമന്ത്രി ജ്യോതി പ്രിയ മാലികിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നാണ് നടക്കുക. ആദ്യഘട്ടത്തിൽ 16 ജില്ലകളിലെ 152 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മെയ് നാലിനാണ് വോട്ടെണ്ണൽ. ആദ്യഘട്ടത്തിൽ റെക്കോർഡ് വോട്ടിങ്ങാണ് സംസ്ഥാനത്ത് നടന്നത്. 92 ശതമാനമായിരുന്നു പോളിങ്. 2021-ലെ 82.64 ശതമാനമെന്ന കണക്കിനെ നിഷ്പ്രഭമാക്കുന്നതാണ് ഈ കുതിപ്പ്. രണ്ടാം ഘട്ട വോട്ടെടുപ്പുകൂടി കഴിയുന്നതോടെ രാജ്യം കണ്ട ഏറ്റവും വലിയ പോളിംഗ് ശതമാനത്തിലേക്ക് ബംഗാൾ എത്തിയേക്കും.
പോളിംഗ് ശതമാനം: ആർക്ക് നേട്ടം?
ഉയർന്ന പോളിംഗ് ഭരണവിരുദ്ധ തരംഗമാണെന്ന് ബിജെപി അവകാശപ്പെടുമ്പോൾ, ന്യൂനപക്ഷ വോട്ടുകളും സ്ത്രീ വോട്ടുകളും തങ്ങൾക്ക് അനുകൂലമായി പോൾ ചെയ്യപ്പെട്ടുവെന്ന ഉറച്ച വിശ്വാസത്തിലാണ് തൃണമൂൽ."ബംഗാളിന്റെ ഡ്രൈവിംഗ് സീറ്റിൽ തൃണമൂൽ എത്തിക്കഴിഞ്ഞു. ജനങ്ങൾ ബിജെപിയെ തൂത്തെറിയുകയാണെന്ന്." മമത ബാനർജി പറഞ്ഞു."2.4 ലക്ഷം സൈനികരെ വിന്യസിച്ച് സംസ്ഥാനത്ത് പട്ടാളഭരണത്തിന് തുല്യമായ സാഹചര്യം ഒരുക്കിയിട്ടും ജനങ്ങൾ മമതയ്ക്കൊപ്പം നിന്നുവെന്ന്." അഭിഷേക് ബാനർജി ഇലക്ഷൻ പോളിംഗിനെ കുറിച്ച് അവകാശപ്പെട്ടു.
രണ്ടാം ഘട്ട പ്രചാരണത്തിനായി ബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മമത സർക്കാരിനെതിരെ ആഞ്ഞടിച്ചു. മെയ് 4-ന് തൃണമൂൽ സർക്കാരിന്റെ കാലാവധി തീരുന്ന 'എക്സ്പയറി ഡേറ്റ്' ആയിരിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. ഒപ്പം വമ്പൻ പ്രഖ്യാപനങ്ങളും മോദി നടത്തി:സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ,ഗർഭിണികൾക്ക് 21,000 രൂപ.ബിരുദ പഠനത്തിന് 50,000 രൂപ, വീട് നിർമ്മാണത്തിന് 1.5 ലക്ഷം രൂപ എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളാണ് മോധി നടത്തിയത്.
Another ED raid in West Bengal; a surprise inspection ahead of the second phase of voting.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."