കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി; പിടികൂടിയത് അഞ്ച് ഐസ്ക്രീം ബോംബുകളും ഒരു നാടൻ ബോംബും
തലശ്ശേരി: കണ്ണൂർ ജില്ലയിൽ വീണ്ടും വൻ ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂർ മേപ്പാട് നിന്നുമാണ് ഐസ്ക്രീം കണ്ടെയ്നറിൽ സൂക്ഷിച്ച നിലയിൽ അഞ്ച് ബോംബുകളും കൂടാതെ ഒരു നാടൻ ബോംബും പൊലിസ് പിടികൂടിയത്. മേഖലയിൽ പൊലിസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
മേപ്പാട് ഒരു തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ മണൽ നിറച്ച് ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. രഹസ്യ വിവരത്തെ തുടർന്ന് പൊലിസും ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ബോംബുകൾ സുരക്ഷിതമായി നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാനൂർ മേഖലയിൽ പൊലിസ് വ്യാപകമായി പരിശോധനയിൽ നിരവധി ബോംബുകൾ കണ്ടെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ തുടർച്ചയായി ബോംബുകൾ കണ്ടെത്തുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നുണ്ട്. രണ്ട് ദിവസം മുൻപ് പാനൂർ മേലെ പൂക്കോം, പന്ന്യന്നൂർ ചിത്രവയൽ എന്നിവിടങ്ങളിൽ നിന്ന് രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ കെട്ട് ബോംബും കണ്ടെത്തിയിരുന്നു. പാനൂരിൽ അടുത്ത് നടന്ന സ്ഫോടനത്തിന് പിന്നാലെയാണ് പൊലിസ് പരിശോധന ശക്തമാക്കിയത്. തുടർന്നാണ് കൂടുതൽ ബോംബുകൾ പുറത്തുവരുന്നത്.
അതേസമയം, വടകര ചാനിയം കടവിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ ബോംബുകളെക്കുറിച്ച് പൊലിസ് വിശദീകരണം നൽകി. ഇവിടെ കണ്ടെത്തിയത് യഥാർത്ഥ ബോംബുകളല്ലെന്നും വെറും മണ്ണ് നിറച്ച സ്റ്റീൽ പാത്രങ്ങളാണെന്നും പൊലിസ് സ്ഥിരീകരിച്ചു. പ്രദേശത്ത് ഭീതി പരത്താൻ ആരോ ബോധപൂർവ്വം ചെയ്ത പ്രവൃത്തിയാണിതെന്നും പൊലിസ് അറിയിച്ചു. റോഡരികിൽ ബക്കറ്റിൽ മണൽ നിറച്ച് അതിനുള്ളിലാണ് ഇവ വെച്ചിരുന്നത്. അക്രമ സംഭവങ്ങൾ തടയുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലിസ് കർശനമായ നിരീക്ഷണവും റെയ്ഡും തുടരുകയാണ്.
Police in Kannur have seized another cache of explosives, including five ice cream bombs and one country-made bomb. The discovery was made during a search operation in a vacant plot, highlighting ongoing concerns over the manufacture and storage of illegal explosives in the region. Authorities have registered a case and initiated a detailed investigation to identify those responsible for the stockpile.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."