HOME
DETAILS

ഹൈദരാബാദ് വണ്ടർലയിൽ മുസ്‌ലിം യുവാക്കൾക്ക് നേരെ ഇസ്‌ലാമോഫോബിക് അധിക്ഷേപം; 'കൊന്നുകളയൂ' എന്ന് ജീവനക്കാരൻ ആക്രോശിച്ചതായി പരാതി

  
Web Desk
July 03, 2026 | 4:49 AM

islamophobic abuse at hyderabad wonderla muslim youth targeted by park staff


ഹൈദരാബാദ്: പ്രമുഖ അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർലയുടെ ഹൈദരാബാദ് ബ്രാഞ്ചിൽ മുസ്‌ലിം യുവാക്കൾക്ക് നേരെ വംശീയവും മതപരവുമായ അധിക്ഷേപം ഉണ്ടായതായി റിപ്പോർട്ട്. പാർക്ക് ജീവനക്കാരിൽ നിന്നും തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഇരയായ യുവാക്കൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. 'സിയാസത്' ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

ജൂലൈ ഒന്നിന് വണ്ടർല സന്ദർശിക്കാനെത്തിയ അനസ് മിർസ എന്ന യുവാവിനും സുഹൃത്തുക്കൾക്കുമാണ് പാർക്കിൽ വെച്ച് ഇസ്‌ലാമോഫോബിക് അധിക്ഷേപം നേരിടേണ്ടി വന്നത്. പാർക്കിലെ ഒരു ജീവനക്കാരനോട് തങ്ങളുടെ ഫോട്ടോ എടുത്തുതരാൻ യുവാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ അത് നിരസിക്കുകയും മറ്റൊരു ജീവനക്കാരന്റെ അടുത്തേക്ക് പോകാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് രണ്ടാമത്തെ ജീവനക്കാരന്റെ അടുത്തെത്തിയപ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ ഇയാൾ യുവാക്കൾക്ക് നേരെ 'മുസ്‌ലിങ്ങളെ കൊന്നുകളയൂ' എന്ന് ആക്രോശിച്ച് അധിക്ഷേപം നടത്തിയത്.

സംഭവത്തിൽ പാർക്ക് മാനേജ്‌മെന്റിന് ഉടനടി പരാതി നൽകിയെങ്കിലും അവരുടെ ഭാഗത്തുനിന്നും യാതൊരുവിധ അനുകൂല നടപടിയും ഉണ്ടായില്ലെന്ന് അനസ് മിർസ ആരോപിക്കുന്നു. ജീവനക്കാരൻ തങ്ങളെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങളും ശബ്ദവും ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചിട്ടും പരാതി ഗൗരവമായി എടുക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ലെന്നും യുവാക്കൾ പറയുന്നു.

യുവാക്കൾ തങ്ങൾക്കുണ്ടായ ദുരനുഭവം വീഡിയോ സഹിതം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള ജനരോഷവും പ്രതിഷേധവുമാണ് ഉയരുന്നത്. വണ്ടർല മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയെ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ അപലപിച്ചു. ഹൈദരാബാദിലെ വണ്ടർല പാർക്ക് പൂർണ്ണമായും ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സ്വന്തം നഗരത്തിൽ വെച്ച് ഇത്തരമൊരു വിവേചനം നേരിടേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് അനസ് മിർസ പ്രതികരിച്ചു. സംഭവത്തിൽ വണ്ടർലയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്ര തട്ടിപ്പ്; അന്വേഷണം സി.ബി.ഐക്ക് വിടാന്‍ നീക്കം

National
  •  3 hours ago
No Image

വംശഹത്യ @1000 (1000 ദിനം പിന്നിട്ട് ഗസ്സ യുദ്ധം)

International
  •  4 hours ago
No Image

അവസാന സെക്കൻഡിൽ വിധി മാറ്റി 'VAR'; ടൊറന്റോയിൽ നാടകീയ ജയവുമായി പോർച്ചുഗൽ; ക്രൊയേഷ്യൻ ആരാധകരുടെ കുപ്പിയേറ്

Football
  •  4 hours ago
No Image

ഡോക്ടര്‍മാരും സിനിമാക്കാരും സ്ഥിരം സന്ദര്‍ശകര്‍; ചേരാനല്ലൂരിലെ വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍

Kerala
  •  4 hours ago
No Image

യുഎഇയിൽ ചൂട് കനക്കും; ഉൾപ്രദേശങ്ങളിൽ 47°C വരെ, വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത | UAE Weather Alert

uae
  •  4 hours ago
No Image

നിയമസഭയിലെ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങൾ; ആകെ 1,678 ചോദ്യം; 737 എണ്ണത്തിന് മറുപടിയില്ല

Kerala
  •  4 hours ago
No Image

'അതില്‍ രാഷ്ട്രീയമില്ല, തികച്ചും സൗഹൃദപരം'; തിരുവനന്തപുരം മേയറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് കോഴിക്കോട് ഡെപ്യൂട്ടി മേയര്‍

Kerala
  •  4 hours ago
No Image

സൗജന്യ യാത്ര തിരിച്ചടിയായി; കൊച്ചിയില്‍ 30 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു, ആര്‍ടിഒയ്ക്ക് ജി ഫോം നല്‍കി

Kerala
  •  5 hours ago
No Image

ആശുപത്രി കിടക്കയിൽ നിന്ന് പോർച്ചുഗലിന്റെ രക്ഷകനിലേക്ക്; റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾ കാത്ത ഗൊൺസാലോ റാമോസിന്റെ അതിജീവനക്കഥ

Football
  •  5 hours ago
No Image

20 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു; ഫിഫ ലോകകപ്പ് നോക്കൗട്ടിൽ കന്നി ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  5 hours ago