ഭാര്യയുടെ അവിഹിത ബന്ധത്തിന്റേ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു; 19 പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി
ഹൈദരാബാദ്: ഭാര്യയുടെ അവിഹിത ബന്ധങ്ങളിലും സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിലും മനംനൊന്ത് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിയായ സീതാറാം (36) ആണ് ഹുസൈൻ സാഗർ തടാകത്തിൽ ചാടി മരിച്ചത്. തന്റെ മരണത്തിന് കാരണമായ സാഹചര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്ന 19 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങൾ
ഭാര്യയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത വഞ്ചനയാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് സീതാറാം കത്തിൽ വ്യക്തമാക്കുന്നു.കഴിഞ്ഞ ഒന്നര വർഷമായി തന്റെ ഭാര്യയ്ക്ക് മൂന്ന് പുരുഷന്മാരുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു. താൻ വീട്ടിലില്ലാത്ത സമയങ്ങളിൽ ഇവർ നിരന്തരം വീട്ടിൽ എത്താറുണ്ടായിരുന്നുവെന്നും സീതാറാം ആരോപിച്ചു.
ഭാര്യയുടെ സുഹൃത്തുക്കളിൽ ഒരാൾ അവരുമായുള്ള സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്തുകയും 'രമണ' എന്ന ഇൻസ്റ്റാഗ്രാം ഐഡിയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കണ്ടപ്പോഴാണ് ഭാര്യയുടെ ഇരട്ടമുഖം താൻ തിരിച്ചറിഞ്ഞതെന്നും ഇത് തന്നെ മാനസികമായി തകർത്തുവെന്നും അദ്ദേഹം കുറിച്ചു.
ഭാര്യയെ താൻ അമിതമായി സ്നേഹിച്ചിരുന്നുവെന്നും എന്നാൽ ഏറ്റവും വിശ്വസിച്ച വ്യക്തിയിൽ നിന്നുമുണ്ടായ വഞ്ചന താങ്ങാനാവുന്നതിലും അപ്പുറമാണെന്നും കത്തിൽ പറയുന്നു.
പൊലിസ് അന്വേഷണം ഊർജിതം
സംഭവത്തിൽ പൊലിസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. സീതാറാം എഴുതിയ 19 പേജുള്ള കുറിപ്പ് പൊലിസ് കസ്റ്റഡിയിലെടുത്തു.
സ്വകാര്യ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന ആരോപണം ഗൗരവകരമായാണ് പൊലിസ് കാണുന്നത്. ഇത് സംബന്ധിച്ച് സൈബർ വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ച ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെക്കുറിച്ചും അത് കൈകാര്യം ചെയ്തവരെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.
കത്തിൽ പരാമർശിച്ചിട്ടുള്ള വ്യക്തികളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. സീതാറാമിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലിസ് രേഖപ്പെടുത്തി. കത്തിന്റെ ആധികാരികത പരിശോധിക്കാൻ ഫോറൻസിക് സഹായവും തേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."