കുളിക്കുന്നതിനിടെ അപകടം; കുറ്റിപ്പുറത്ത് ക്വാറിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു
മലപ്പുറം: കുറ്റിപ്പുറത്ത് ക്വാറിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അല്ലൂർ മേടിപ്പാറ സ്വദേശി സഹൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കുറ്റിപ്പുറം കാർത്തല ചുങ്കം പിൻ മില്ലിന് സമീപത്തെ ക്വാറിയിലായിരുന്നു അപകടം.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ സഹൽ പെട്ടെന്ന് വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം സമാനമായ മറ്റൊരു അപകടത്തിൽ കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയും മുങ്ങിമരിച്ചു. ചെറുവണ്ണൂർ കൊളത്തറ സ്വദേശി നാസറിന്റെ മകൻ ഷബീൽ (17) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12:30-ഓടെയാണ് അപകടം സംഭവിച്ചത്.
രണ്ട് സുഹൃത്തുക്കൾക്കൊപ്പം പതങ്കയത്തെത്തിയതായിരുന്നു ഷബീൽ. സുഹൃത്തുക്കൾ വെള്ളത്തിൽ ഇറങ്ങിയ സമയത്ത് ഷബീൽ കരയിൽ തന്നെ നിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് സുഹൃത്തുക്കൾ തിരികെ കയറി നോക്കിയപ്പോൾ ഷബീലിനെ കാണാനില്ലായിരുന്നു. പിന്നാലെ നാട്ടുകാരും മുക്കം ഫയർഫോഴ്സും കോടഞ്ചേരി പൊലിസും നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം ലഭിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
A young man, Sahal from Allur Medippara, drowned while bathing in a quarry near Karthala Chungam, Kuttippuram. He went missing in the afternoon, and his body was later recovered following a joint search operation by the Fire Force and local residents. In a separate incident on the same day, a 17-year-old student named Shabeel drowned at Pathankayam waterfalls in Kozhikode while visiting with friends.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."