അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം
അബൂദബി : അബുദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചുകൊണ്ട് അധികൃതർ ഉത്തരവിട്ടു. പാർപ്പിട, വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്കെല്ലാം ഈ തീരുമാനം ബാധകമാണ്. അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ (ADREC) ആണ് ഇതു സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്.
പുതിയ ഉത്തരവ് പ്രകാരം, നിലവിലുള്ള വാടക കരാറുകൾ പുതുക്കുമ്പോഴോ, മുൻപ് വാടകയ്ക്ക് നൽകിയിരുന്ന കെട്ടിടങ്ങൾ പുതിയ വാടകക്കാർക്ക് നൽകുകയോ ചെയ്യുമ്പോൾ വാടക വർദ്ധിപ്പിക്കാൻ ഉടമകൾക്ക് അനുവാദമില്ല. മുൻപത്തെ കരാറിൽ രേഖപ്പെടുത്തിയിട്ടുള്ള തുകയിൽ തന്നെയായിരിക്കണം കരാർ പുതുക്കേണ്ടത്. അഞ്ചു ശതമാനം വരെ വാടക വർദ്ധിപ്പിക്കാൻ നേരത്തെ അനുവദിച്ചിരുന്ന മുൻകാല വ്യവസ്ഥകൾക്ക് പകരമാണ് ഈ താൽക്കാലിക നിയന്ത്രണം നിലവിൽ വരുന്നത്.
വാടക വർദ്ധനവ് സംബന്ധിച്ച അനിശ്ചിതത്വം ഒഴിവാക്കി താമസക്കാർക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പരാതി നൽകുന്നതിനായി ADREC-ന്റെ ഔദ്യോഗിക വെബ്സൈറ്റോ കസ്റ്റമർ സർവീസ് നമ്പറോ ബന്ധപ്പെടാവുന്നതാണ്. തീരുമാനം എപ്പോൾ വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും, അടുത്ത ഉത്തരവ് വരുന്നത് വരെ ഈ നിയമം പ്രാബല്യത്തിൽ ഉണ്ടാകും.
English summary : Abu Dhabi has implemented a freeze on rent increases for residential, commercial, and industrial properties. Under the new directive issued by the Abu Dhabi Real Estate Centre (ADREC), landlords are prohibited from raising rents when renewing existing contracts or signing new leases for previously occupied units
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."