ബംഗാളിൽ പൂജ്യത്തിൽ നിന്ന് രണ്ടിലേക്ക് കോൺഗ്രസ്; സി.പി.എമ്മിന് ഒരു സീറ്റ്
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ വീഴ്ചയോടെ പശ്ചിമബംഗാളിൽ അഞ്ചു വർഷത്തിന് ശേഷം അക്കൗണ്ട് തുറന്ന് കോൺഗ്രസും സി.പി.എമ്മും. കോൺഗ്രസ് രണ്ടു സീറ്റിലും സി.പി.എം ഒരു സീറ്റിലുമാണ് ഇത്തവണ വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പൂജ്യം സീറ്റിൽ നിന്നാണ് ഈ പാർട്ടികളുടെ വിജയം. മുർഷിദാബാദിലെ ഫറാഖ, റാണി നഗർ എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് വിജയിച്ചത്. മുർഷിദാബാദിലെ ദോംകലിൽ നിന്ന് സി.പി.എമ്മും വിജയിച്ചു.
ഫറാഖയിൽ കോൺഗ്രസിന്റെ മൊത്താബ് ഷെയ്ഖ് 8193 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ സുനിൽ ചൗധരിയെ തോൽപ്പിച്ചത്. ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ മനീറുൽ ഇസ് ലാമാണ് വിജയിച്ചത്. റാണി നഗറിൽ കോൺഗ്രസിന്റെ ജുൽഫുക്കാർ അലി 4203 വോട്ടിന്റെ ഭൂരിപക്ഷത്തിന് തൊട്ടടുത്ത എതിർ സ്ഥാനാർഥി തൃണമൂലിന്റെ അബ്ദുൽ സൗമിക് ഹുസൈനെ തോൽപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സൗമിക് ഹുസൈനായിരുന്നു ഇവിടെ നിന്ന് വിജയിച്ചത്.
ദോംകലിൽ നിന്ന് സി.പി.എമ്മിന്റെ മുസ്താഫിജുർറഹ്മാൻ 15,036 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ ഹുമയൂൺ കബീർ രണ്ടാമതെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ ജഫീഖുൽ ഇസ് ലാമാണ് ഇവിടെ വിജയിച്ചിരുന്നത്. ബഹ്‌റാംപൂരിൽ മത്സരിച്ച കോൺഗ്രസിന്റെ സമുന്നതനായ നേതാവ് ആദിർ രഞ്ജൻ ചൗധരി തോറ്റു. ബി.ജെ.പിയുടെ സുബ്രതാ മൈത്രയോട് 17,548 വോട്ടിനാണ് ആദിർ ചൗധരി തോറ്റത്.
in the west bengal elections, the congress party improved its position by winning two seats after previously having none, while the cpi(m) managed to secure just a single seat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."