തെര. കമ്മിഷണർമാരെ നിയമിച്ച വേഗത്തിൽ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു; സുപ്രിംകോടതി.
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിച്ച അതേവേഗത്തിൽ സർക്കാർ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്ന് സുപ്രിംകോടതി. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെയും കമ്മിഷണർ സുഖ്ബീർ സന്ധുവിനെയും കേന്ദ്ര സർക്കാർ മിന്നൽ വേഗത്തിൽ നിയമിച്ചത് സംബന്ധിച്ച് ഹരജിക്കാരുടെ അഭിഭാഷകൻ വിജയ് ഹൻസാരിയ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവുമായി ഫലപ്രദമായ കൂടിയാലോചന നടത്താതെ തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം വേഗത്തിലാണ് നടത്തിയതെന്ന് ഹൻസാരിയ വാദിച്ചു. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയുള്ള പുതിയ നിയമത്തിനെതിരേ സുപ്രിംകോടതിയിൽ ഹരജി വരികയും നിയമനം സ്റ്റേ ചെയ്യാൻ അപേക്ഷ സമർപ്പിക്കുകയും ചെയ്തതോടെ സർക്കാർ തിടുക്കത്തിൽ നിയമനം നടത്തുകയായിരുന്നു. 2024 മാർച്ച് 13 ന് പ്രതിപക്ഷ നേതാവിന് 200 ഷോർട്ട്ലിസ്റ്റ് ചെയ്ത പേരുകളുടെ പട്ടിക നൽകി. അടുത്ത ദിവസം, സെലക്ഷൻ കമ്മിറ്റി യോഗം ചേർന്ന് ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സന്ധുവിനെയും തെരഞ്ഞെടുത്തു. ഒരാൾക്ക് സമ്പൂർണ അധികാരം നൽകുമ്പോൾ ഇതാണ് സംഭവിക്കുന്നതെന്നും അഭിഭാഷകൻ വാദിച്ചു. ജഡ്ജിമാരുടെ, പ്രത്യേകിച്ച് ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിൽ ഇത്രയും വേഗത കാണിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ എന്ന് ജസ്റ്റിസ് ദത്ത പറഞ്ഞു.
The Supreme Court of India remarked that if judges were appointed at the same speed as election commissioners, it would be beneficial for the judiciary. The observation came during a hearing related to the rapid appointment of Chief Election Commissioner Gyanesh Kumar and Election Commissioner Sukhbir Singh Sandhu by the central government. A bench comprising Justices Dipankar Datta and Satish Chandra Sharma made the observation while hearing a petition filed by advocate Vijay Hansaria.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."