HOME
DETAILS

റെയില്‍വേ ഗേറ്റില്‍ വാഹനം ഇടിക്കല്‍: മുന്നറിയിപ്പ് അവഗണിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റം, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

  
സ്വന്തം ലേഖകന്
May 08, 2026 | 5:36 AM

railway-gate-crash-legal-action-license-suspension-fine-kerala

തിരുവനന്തപുരം: റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റുകള്‍ തകര്‍ക്കുന്നവര്‍ക്കും ഗേറ്റിനുള്ളില്‍ വാഹനം ഓടിച്ചു കുടുങ്ങുന്നവര്‍ക്കുമെതിരേ നടപടി കടുപ്പിച്ച് റെയില്‍വേ. നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനോ റദ്ദാക്കാനോ മോട്ടോര്‍ വാഹന വകുപ്പിനോട് റെയില്‍വേ ശുപാര്‍ശ ചെയ്യും. ഇതുസംബന്ധിച്ച സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ പ്രത്യേക സര്‍ക്കുലര്‍ നിലവില്‍ വന്നതോടെ നിയമലംഘകര്‍ക്ക് ഇനി ലൈസന്‍സ് നഷ്ടമാകും.

മുന്നറിയിപ്പ് അവഗണിച്ചോ ഗേറ്റ് അടയ്ക്കുന്നതിനിടയിലോ ബലമായി കടക്കാന്‍ ശ്രമിക്കുന്നത് ഇനി വെറുമൊരു ട്രാഫിക് നിയമലംഘനമല്ല, ഗുരുതരമായ ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. ലൈസന്‍സ് റദ്ദാക്കലിനു പുറമെ, റെയില്‍വേ സ്വത്തുക്കള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കു കനത്ത പിഴയും ശിക്ഷയും നേരിടേണ്ടിവരും. ട്രെയിന്‍ യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതിനാണ് റെയില്‍വേയുടെ നീക്കം.

അപകടങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ഞെട്ടിക്കുന്നതാണ്. കഴിഞ്ഞവര്‍ഷം മാത്രം 104 ഗേറ്റ് തകര്‍ക്കല്‍ സംഭവങ്ങളുണ്ടായി. ഈ വര്‍ഷം നാല് മാസം പിന്നിടുമ്പോഴേക്കും 27 അപകടങ്ങള്‍ ഉണ്ടായി. അക്ഷമയോടെയുള്ള ഡ്രൈവിങ്ങും അമിതവേഗവുമാണ് അപകടങ്ങള്‍ക്കു പ്രധാന കാരണമെന്ന് റെയില്‍വേ സുരക്ഷാസേന വിലയിരുത്തുന്നു. ഓരോ അപകടവും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനൊപ്പം ട്രെയിന്‍ സര്‍വിസുകള്‍ മണിക്കൂറുകളോളം വൈകാനും കാരണമാകുന്നുണ്ട്.

സിഗ്‌നല്‍ ലഭിച്ചാലുടന്‍ വാഹനം നിര്‍ത്തണമെന്നും ഗേറ്റ് പൂര്‍ണമായി തുറന്ന ശേഷം മാത്രം ശ്രദ്ധയോടെ കടന്നുപോകണമെന്നും ആര്‍.പി.എഫ് നിര്‍ദ്ദേശിച്ചു.

 

The Railway Department and Motor Vehicles Department (MVD) have issued a stern warning against motorists crashing into railway level cross gates. Such incidents are now classified as serious criminal offenses under Section 160 of the Railways Act.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല, ആർക്കാണ് പിന്തുണ എന്നത് പുറത്തു പറയാനില്ല; സന്ദീപ് വാര്യർ

Kerala
  •  6 hours ago
No Image

എലികളുടെ കാഷ്ഠത്തിലൂടെ രോഗപകര്‍ച്ച; എങ്ങനെയൊക്കെ മനുഷ്യരിലേക്ക് പകരും? എന്താണ് ഹാന്റ വൈറസ് ബാധ

Health
  •  6 hours ago
No Image

മുന്‍ ഡി.ജി.പി പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

Kerala
  •  6 hours ago
No Image

ഹാന്റ വൈറസ് ഭീതി: രോ​ഗം സ്ഥിരികരിച്ച എം.വി ഹോണ്ടിയസ് കപ്പലിൽ രണ്ട് ഇന്ത്യക്കാരും

International
  •  7 hours ago
No Image

ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ ടി.വി.കെ എം.എൽ.എമാർ ഒന്നടങ്കം രാജിവെക്കുമെന്ന് സൂചന; തമിഴകത്ത് വീണ്ടും നാടകീയ നീക്കങ്ങൾ

National
  •  7 hours ago
No Image

'മുത്തേ മുത്തേ മണി മുത്തേ...കണ്ണേ കരളേ വി.ഡി.എസ്സേ...'വി.ഡി സതീശനായി പാതിരാവിലും തെരുവുകള്‍ സജീവം, വിവിധ ജില്ലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനങ്ങള്‍

Kerala
  •  8 hours ago
No Image

എല്‍.ഡി.എഫില്‍ തുടര്‍ന്നത് വിനയായി; കേരള കോണ്‍.(എം) സ്റ്റിയറിങ് കമ്മിറ്റി നാളെ

Kerala
  •  8 hours ago
No Image

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കൂടുതല്‍ സമയമെടുത്തത് രണ്ടാം നിയമസഭയില്‍, 21 നാള്‍

Kerala
  •  8 hours ago
No Image

തെര. കമ്മിഷണർമാരെ നിയമിച്ച വേഗത്തിൽ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു; സുപ്രിംകോടതി.

National
  •  8 hours ago
No Image

സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ കോടതി ഉത്തരവ് ശരിവെച്ച് മുംബൈ ഹൈക്കോടതി

National
  •  8 hours ago