ബിനാമി സ്വത്തിൽ യഥാർഥ ഉടമയ്ക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ല: സുപ്രിംകോടതി
ന്യൂഡൽഹി: ബിനാമി ഇടപാടിലൂടെ വാങ്ങിയ വസ്തുവിൽ യഥാർഥ ഉടമയ്ക്ക് പ്രത്യക്ഷ ഉടമ തയ്യാറാക്കിയ വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ ഉടമസ്ഥാവകാശം അവകാശപ്പെടാൻ കഴിയില്ലെന്ന് സുപ്രിംകോടതി. 1988-ലെ ബിനാമി പ്രോപ്പർട്ടി ട്രാൻസാക്ഷൻസ് നിയമപ്രകാരമുള്ള നിയമപരമായ വിലക്ക് മറികടക്കാൻ അത്തരം ക്രമീകരണങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. കർണാടകയിൽ കെ.രഘുനാഥ് എന്ന വ്യക്തിയുടെ പേരിൽ വാങ്ങിയ സ്വത്തുമായി ബന്ധപ്പെട്ടാണ് കേസ്. രഘുനാഥ് മരിക്കുകയും യഥാർഥ ഉടമ സ്വത്ത് തന്റെതാണെന്ന് അവകാശപ്പെട്ട് രംഗത്തു വരികയുമായിരുന്നു. ഇതിന്റെ തെളിവായി രജിസ്റ്റർ ചെയ്ത വിൽപ്പത്രമാണ് ഹാജരാക്കിയത്.
കർണാടക ഭൂപരിഷ്‌കരണ നിയമപ്രകാരമുള്ള നിയമപരമായ നിയന്ത്രണങ്ങൾ സ്വന്തം പേരിൽ കാർഷിക ഭൂമി വാങ്ങുന്നത് തടസമായതിനാലാണ് മറ്റൊരാളുടെ പേരിൽ വാങ്ങിയതെന്നാണ് ഹരജിക്കാരന്റെ വാദം. മരിച്ചയാൾ തൊഴിലുടമ-ജീവനക്കാരൻ ബന്ധത്തിന്റെ ഭാഗമായി ഒരു വിശ്വസ്ത ബന്ധത്തിൽ സ്വത്ത് കൈവശം വച്ചിരിക്കുകയായികുന്നുവെന്നും അതിനാൽ ബിനാമി സ്വത്ത് ഇടപാട് നിരോധന നിയമപ്രകാരം ഇളവിന് അർഹതയുണ്ടെന്നും വാദിച്ചു.
കേസ് ഒരു വിൽപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപിച്ചതെന്നും ആരോപിക്കപ്പെടുന്ന ബിനാമി ഇടപാടല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹരജിക്കാരനും മരിച്ചയാളും തമ്മിലുള്ള ബന്ധം ഒരു വിശ്വസ്ത കടമയായി തരംതിരിക്കാനാവില്ലെന്ന് ജസ്റ്റിസ് ആർ. മഹാദേവന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."