പ്രതിപക്ഷ നേതാവാര് ? സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ
ന്യൂഡൽഹി: കേരളത്തിലെ പാർട്ടിയുടെ ദയനീയ പരാജയം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത രണ്ടുദിവസത്തെ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ തുടങ്ങി. ഇന്നലെ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്‌തെങ്കിലും പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നില്ല. ഇന്ന് ഇക്കാര്യത്തിൽ ചർച്ചയുണ്ടാകും.
പിണറായി തന്നെ പ്രതിപക്ഷ നേതാവാകണമെന്നതാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്ന പൊതുവികാരം. ഇക്കാര്യം സംസ്ഥാന നേതൃത്വം അറിയിക്കും. എന്നാൽ, വിഷയത്തിൽ പിണറായി വിജയന്റെ നിലപാട് കൂടി അറിഞ്ഞ ശേഷമായിരിക്കും തീരുമാനമെടുക്കുക. പിണറായി ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ കെ.എൻ ബാലഗോപാലിന് നറുക്കുവീണേക്കും. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പിണറായി ഇന്നലെ പ്രതികരിക്കാൻ തയാറായില്ല.
The CPM Politburo is currently holding a high-level meeting in Delhi to discuss key political strategies and organizational matters. A major point of interest surrounding the session includes discussions on the role and selection of the Leader of the Opposition, as the party evaluates its stance on national and state-level leadership.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."