HOME
DETAILS

45 വർഷങ്ങൾക്ക് മുൻപ് ഇന്ദിരാഗാന്ധി തുടങ്ങിവെച്ച ചരിത്രം; മോദിയുടെ സന്ദർശനവേളയിൽ വീണ്ടും ചർച്ചയായി ഉരുക്കുവനിതയുടെ യുഎഇ യാത്ര

  
May 12, 2026 | 1:02 PM

indira gandhis historic uae visit revisited during modis diplomatic trip

ദുബൈ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശനത്തിന് തയ്യാറെടുക്കുമ്പോൾ, ലോകം ഉറ്റുനോക്കുന്നത് 45 വർഷം മുൻപ് നടന്ന മറ്റൊരു ചരിത്രയാത്രയിലേക്കാണ്. 1981 മെയ് മാസത്തിൽ, ലോവർ ഗൾഫ് മേഖല സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി അബുദബിയിൽ വിമാനമിറങ്ങിയ ആ നിമിഷമാണ് ഇന്ത്യ-യുഎഇ ബന്ധത്തിന്റെ ജാതകം തിരുത്തിക്കുറിച്ചത്.

"ഞാൻ ഇവിടെ ഒന്നും ചോദിച്ചു വന്നതല്ല, മറിച്ച് നമ്മുടെ പഴക്കമുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനാണ് വന്നത്," എന്നായിരുന്നു അന്ന് ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപിച്ചത്. അബുദബി സൈനിക വിമാനത്താവളത്തിൽ യുഎഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ നേരിട്ടെത്തിയാണ് അവരെ സ്വീകരിച്ചത്. ലോകത്തിന് ആവശ്യമുള്ള വിവേകപൂർണ്ണമായ നേതൃത്വം എന്നാണ് അന്ന് ശൈഖ് സായിദ് ഇന്ദിരാഗാന്ധിയെ വിശേഷിപ്പിച്ചത്.

ചർച്ചയായത് ആഗോള വിഷയങ്ങൾ
 
അന്ന് അൽ മുഷ്‌രിഫ് കൊട്ടാരത്തിൽ നടന്ന രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ ഫലസ്തീൻ വിഷയം മുതൽ ഇറാൻ-ഇറാഖ് യുദ്ധം വരെ ചർച്ചയായി. സമാധാനത്തിനായി നിലകൊള്ളുന്ന രണ്ട് രാജ്യങ്ങൾ എന്ന നിലയിൽ പ്രാദേശിക സഹകരണം ശക്തമാക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു. ഇന്നത്തെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിൻ സായിദിനെ അന്ന് ബാലനായിരിക്കെ ശൈഖ് സായിദ് ഇന്ദിരാഗാന്ധിക്ക് പരിചയപ്പെടുത്തുന്ന ചിത്രം ചരിത്രത്തിന്റെ ഭാഗമാണ്.

കൊട്ടാരങ്ങളിലെ ഔദ്യോഗിക ചർച്ചകൾക്ക് അപ്പുറം സാധാരണക്കാരായ പ്രവാസികൾക്കും സ്വദേശികൾക്കും ഇടയിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇന്ദിരാഗാന്ധി അന്ന് സമയം കണ്ടെത്തിയിരുന്നു. അബുദബിയിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷനിൽ നൂറുകണക്കിന് കുട്ടികളുമായി സംവദിച്ച അവർ, ഇസ് ലാം ഇന്ത്യയുടെ സ്വന്തം മതങ്ങളിൽ ഒന്നാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ ഇസ് ലാമിക് സെന്ററിന്റെ തറക്കല്ലിടൽ കർമ്മവും നിർവ്വഹിച്ചു. ഷാർജയിൽ വെച്ച് ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സ്വർണ്ണ വാൾ സമ്മാനമായി നൽകി ആദരിച്ചപ്പോൾ, ഒരു വലിയ രാഷ്ട്രതന്ത്രജ്ഞയ്ക്കുള്ള ആദരവായി അത് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടു.

ദുബൈയിൽ അന്നത്തെ വൈസ് പ്രസിഡന്റ് ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമും ഇന്നത്തെ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് അവർക്ക് നൽകിയത്. വിമാനത്താവളം മുതൽ ജുമൈറ വരെയുള്ള കിലോമീറ്ററുകളോളം നീളുന്ന റോഡരികിൽ ഇന്ത്യയുടെ പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ജനങ്ങളുമായി ഇത്രയേറെ ആത്മബന്ധം പുലർത്തിയ ഇന്ദിരാഗാന്ധിയുടെ സന്ദർശനം, കേവലം ഒരു നയതന്ത്ര യാത്ര എന്നതിലുപരി ഇരുരാജ്യങ്ങളും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ തുടക്കമായിരുന്നു.

"ഓരോ ഇന്ത്യക്കാരനും വിദേശത്ത് രാജ്യത്തിന്റെ അംബാസഡറാണ്," എന്ന ഇന്ദിരാഗാന്ധിയുടെ വാക്കുകൾ ഇന്നും പ്രവാസികൾക്കിടയിൽ പ്രസക്തമാണ്. യുഎഇയുടെ വികസനത്തിൽ പങ്കാളികളാകാനും അതേസമയം ഇന്ത്യയുടെ ശരിയായ പ്രതിച്ഛായ ലോകത്തിന് മുൻപിൽ എത്തിക്കാനും അന്ന് അവർ ആഹ്വാനം ചെയ്തു.

അന്ന് വിതച്ച സാമ്പത്തിക-നയതന്ത്ര വിത്തുകളാണ് ഇന്ന് കൂറ്റൻ നിക്ഷേപങ്ങളായും വ്യാപാര കരാറുകളായും വളർന്നു പന്തലിച്ചിരിക്കുന്നത്. മോദിയുടെ വരാനിരിക്കുന്ന സന്ദർശനം ആഴത്തിലുള്ള ഈ ആത്മബന്ധത്തെ പുത്തൻ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നാണ് പ്രവാസി ലോകം പ്രതീക്ഷിക്കുന്നത്.

A diplomatic chapter from 45 years ago has returned to public discussion as Prime Minister Narendra Modi’s UAE visit revives memories of Indira Gandhi’s historic trip, which helped shape stronger India-UAE relations decades earlier.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകെയുള്ള ഒരു എംഎല്‍എയും പോയി; അച്ചടക്ക നടപടി നേരിട്ട എഎംഎംകെ നേതാവ് ടിവികെയില്‍ ചേരും 

National
  •  4 hours ago
No Image

കൊമ്പൻ ഷേക്ക് ഹാൻഡ് കൊടുത്തില്ലെന്നേയുള്ളൂ; കാട്ടാന ആക്രമണം നടന്ന സ്ഥലം സന്ദർശിക്കാനെത്തിയ ജ്യോതികുമാർ ചാമക്കാലക്കും സംഘത്തിനും മുന്നിൽ കാട്ടാന

Kerala
  •  4 hours ago
No Image

അതിരുകളില്ലാത്ത ഐക്യദാർഢ്യം! ബാഴ്‌സ തെരുവുകളിൽ ഫലസ്തീൻ പതാകയുമായി ലാമിൻ യമാൽ

Football
  •  4 hours ago
No Image

അനിയന്ത്രിതമായ രക്തസമ്മർദ്ദത്തിന് പുതിയ മരുന്ന്; ആസ്ട്രസെനെക്കയുടെ 'ബാക്സ്ഫെൻഡി'ക്ക് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി യുഎഇ

uae
  •  5 hours ago
No Image

നാളെ അടിയന്തര യോ​ഗം വിളിച്ച് മുസ്‌ലിം ലീഗ്; മന്ത്രിമാരെ തീരുമാനിച്ചേക്കും

Kerala
  •  5 hours ago
No Image

വിവാഹ വീട്ടില്‍ നിന്ന് വെള്ളം കുടിച്ചു; ദളിത് യുവാവിനും സഹോദരനും ക്രൂരമര്‍ദ്ദനം 

Kerala
  •  5 hours ago
No Image

'ഭരണാധികാരിയല്ല, സ്നേഹനിധിയായ പിതാവ്'; ജനഹൃദയങ്ങൾ കീഴടക്കി യുഎഇ പ്രസിഡന്റിന്റെ ഇടപെടൽ

uae
  •  5 hours ago
No Image

മോദിക്കെതിരെ ആഞ്ഞടിച്ച കോൺ​ഗ്രസുകാരനിൽ നിന്ന് നോർത്ത് ഈസ്റ്റിലെ ഹിന്ദുത്വയുടെ പോസ്റ്റർ ബോയ് വരെ; ടാഡ കേസും, അഴിമതി ആരോപണങ്ങളും മുതൽ മുഖ്യമന്ത്രി കസേര വരെയുള്ള ഹിമന്തയുടെ യാത്ര  

National
  •  5 hours ago
No Image

അറ്റകുറ്റപ്പണി; ഇന്നുമുതല്‍ നാല് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം

Kerala
  •  6 hours ago
No Image

ബലിപെരുന്നാൾ; യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു

uae
  •  6 hours ago