അന്താരാഷ്ട്ര സർവിസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രതിദിനം നിർത്തലാക്കുന്നത് നൂറോളം സർവിസുകൾ
മുംബൈ: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മൂന്ന് മാസത്തേക്ക് അന്താരാഷ്ട്ര സർവിസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. ഡൽഹിയിൽ നിന്നുള്ള ഷിക്കാഗോ, നെവാർക്ക്, സിംഗപ്പൂർ, ഷാങ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവിസുകൾ പൂർണമായും നിർത്തിവയ്ക്കും. സാൻ ഫ്രാൻസിസ്‌കോ, പാരിസ്, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണവും കുറച്ചു. പ്രതിദിനം ഏകദേശം 100 സർവിസുകളാണ് എയർ ഇന്ത്യ വെട്ടിക്കുറയ്ക്കുന്നത്.
വിമാന ഇന്ധനവിലയിലെ വർധനവാണ് ഇതിന് പ്രധാന കാരണം. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്. പാകിസ്ഥാൻ വ്യോമപാത അടച്ചതോടെ ഇന്ത്യയിൽനിന്ന് യൂറോപ്പ്, വടക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള സർവിസുകൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. ഇത് ഇന്ധന ഉപഭോഗവും ജീവനക്കാരുടെ ചെലവും വർധിപ്പിച്ചു. നിലവിൽ വിയന്നയിലോ സ്റ്റോക്ക്‌ഹോമിലോ സ്റ്റോപ്പ് അനുവദിച്ചാണ് പല വിമാനങ്ങളും സർവിസ് നടത്തുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് നിലവിൽ 20,000 കോടി രൂപയിലധികം നഷ്ടത്തിലുള്ള എയർ ഇന്ത്യയ്ക്ക്, സർവിസുകൾ ലാഭകരമല്ലാത്ത സാഹചര്യത്തിൽ സർവിസുകൾ വെട്ടിച്ചുരുക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് സി.ഇ.ഒ കാംബെൽ വിൽസൺ അറിയിച്ചു. ഇന്ധനവില ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ കൂടുതൽ സർവിസുകൾ നിർത്തിവയ്‌ക്കേണ്ടിവരുമെന്ന് അധികൃതർ സൂചിപ്പിച്ചു.
air india has announced a major reduction in its international flight operations, cutting nearly 100 daily services between june and august 2026. the airline cited record-high jet fuel prices and ongoing airspace restrictions due to geopolitical tensions in west asia as the primary reasons for this "rationalization."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."