HOME
DETAILS

രാഷ്ട്രീയ ചർച്ചകളെ വർഗീയവൽക്കരിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം; എസ്.കെ.എസ്.എസ്.എഫ്

  
May 14, 2026 | 3:22 PM

The move to communalize political discussions is undemocratic SKSSF

കോഴിക്കോട്:  കേരളത്തിൽ ഭരണമാറ്റവും മുഖ്യമന്ത്രി പ്രഖ്യാപനവും നടന്ന പശ്ചാത്തലത്തിൽ, രാഷ്ട്രീയ മുന്നണികൾക്കുള്ളിൽ സ്വാഭാവികമായി നടക്കേണ്ട ഘടകകക്ഷി ചർച്ചകളെയും  ആഭ്യന്തര ജനാധിപത്യ പ്രക്രിയകളെയും ദുർവ്യാഖ്യാനം ചെയ്ത് കടുത്ത വർഗീയ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം അങ്ങേയറ്റം അപകടകരമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. ജനാധിപത്യപരമായ രാഷ്ട്രീയ നീക്കങ്ങളെ ഏതെങ്കിലും മതവിഭാഗങ്ങളുടെ അക്കൗണ്ടിൽ കെട്ടിവെച്ച് ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്.

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയും തുല്യാവകാശവും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരുപോലെ അനുവദിച്ചു കൊടുക്കേണ്ടതുണ്ട്. രാഷ്ട്രീയ സഖ്യങ്ങൾക്കും നീക്കുപോക്കുകൾക്കും ഇടയിൽ സ്വന്തം കാര്യലാഭത്തിന് വേണ്ടി ഏതെങ്കിലും മതവിഭാഗങ്ങൾക്കെതിരെ അനീതി കാട്ടുന്നതോ അവരെ അപരവൽക്കരിക്കുന്നതോ ആയ സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല. അധികാരസ്ഥാനങ്ങളും  സർക്കാർ ആനുകൂല്യങ്ങളും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രം അർഹതപ്പെട്ടതാണെന്ന ധാരണ തിരുത്തപ്പെടണം. ജാതി-മത ഭേദമന്യേ ഇന്ത്യയിലെ ഏതൊരു പൗരനും അർഹതപ്പെട്ടതാണ് ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും.

ചില പ്രത്യേക വകുപ്പുകൾ ചില പ്രത്യേക സമുദായത്തിലെ അംഗങ്ങൾക്ക് നൽകാൻ പാടില്ല എന്ന തരത്തിൽ ഉയർന്നുവരുന്ന തിട്ടൂരങ്ങൾ ആധുനിക കേരളത്തിന് അപമാനമാണ്. ഇത്തരം വാദങ്ങൾ പ്രാകൃത കാലത്തെ ഓർമ്മിപ്പിക്കുന്ന വെറും ജല്പനങ്ങൾ മാത്രമായി തള്ളിക്കളയണം. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഉള്ള വേർതിരിവുകൾ ഭരണഘടനാപരമായ അവകാശങ്ങൾ വിനിയോഗിക്കുന്നതിൽ തടസ്സമാകാൻ പാടില്ലാത്തതാണ്. ഏത് മുന്നണി സർക്കാർ രൂപീകരിക്കുന്നു എന്നതിനേക്കാൾ പ്രധാനം നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിയാണ്. അതിനായി എല്ലാ വിഭാഗം ജനങ്ങളുടെയും ആരോഗ്യകരമായ പങ്കാളിത്തവും പിന്തുണയുമാണ് ഉണ്ടാകേണ്ടത്. രാഷ്ട്രീയ വിഷയങ്ങളെ വർഗീയവൽക്കരിച്ച് നേട്ടം കൊയ്യാൻ ശ്രമിക്കുന്ന വിദ്വേഷ പ്രചാരകർക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് 

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി സമാപന സന്ദേശം നടത്തി. സത്താർ പന്തലൂർ,അയ്യൂബ് മുട്ടില്‍, അഷ്‌കര്‍ അലി കരിമ്പ വിഷയാവതരണം നടത്തി.സയ്യിദ് സ്വാബിഖ് അലി ശിഹാബ് തങ്ങൾ,ശമീര്‍ ഫൈസി ഒടമല,സി ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം,
സയ്യിദ് ഹുസൈൻ തങ്ങൾ,ഇസ്മയില്‍ യമാനി പുത്തൂര്‍,ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുറൂര്‍ പാപ്പിനിശ്ശേരി, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, ഫാറൂഖ് ഫൈസി മണിമൂളി,ഡോ അബ്ദുല്‍ ഖയ്യൂം കടമ്പോട്,സയ്യിദ് അമീർ അലി തങ്ങൾ മംഗലാപുരം 
ജനറല്‍ സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും, അനീസ് ഫൈസി മാവണ്ടിയൂര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ചേശ്വരത്തെ ഹിന്ദുക്കള്‍ കൂടി വോട്ട് ചെയ്താണ് എകെഎം അഷറഫിന്റെ ഭൂരിപക്ഷം 29000 കടന്നത്; മണ്ഡലത്തില്‍ വട്ടത്തിലും നീളത്തിലും തോറ്റ സുരേന്ദ്രന്‍ അക്കാര്യം മറക്കരുത്; സന്ദീപ് വാര്യര്‍ 

Kerala
  •  an hour ago
No Image

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം 

Kerala
  •  2 hours ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

Kerala
  •  2 hours ago
No Image

സെൻട്രൽ അബുദബിയിൽ പാർക്കിംഗ് പ്രതിസന്ധി രൂക്ഷം; മണിക്കൂറുകൾ റോഡിൽ കറങ്ങി നിവാസികൾ

uae
  •  2 hours ago
No Image

വി.ഡി സതീശനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; പിന്തുണക്കത്ത് കൈമാറി; സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 

Kerala
  •  3 hours ago
No Image

ദുബൈയിൽ നിന്നും സിഎസ്‌കെയിലേക്ക്: ഒരമ്മയുടെ ത്യാഗവും അച്ഛന്റെ ദീർഘവീക്ഷണവും; മക്നീൽ നൊറോണയുടെ കഥ

uae
  •  3 hours ago
No Image

യുപിയില്‍ നാശം വിതച്ച് മഴയും, കൊടുങ്കാറ്റും; നൂറിലധികം പേര്‍ മരിച്ചു; കാറ്റില്‍ പറന്നുപോയി വീണ യുവാവിന് പരിക്ക് 

National
  •  3 hours ago
No Image

കോർപ്പറേറ്റ് നികുതി പിഴയിൽ വൻ ഇളവ്; യുഎഇയിൽ 91,000-ത്തിലധികം നികുതിദായകർക്ക് ആശ്വാസം

uae
  •  3 hours ago
No Image

ബുംറയെ പോലും ഞെട്ടിച്ച ബാറ്റിംഗ്! കൈവിട്ട ക്യാച്ച് മുംബൈയ്ക്ക് വിനയായി; റെക്കോർഡ് നേട്ടവുമായി പ്രഭ്‌സിമ്രാൻ

Cricket
  •  3 hours ago
No Image

എസ്എസ്എല്‍സി ഫലം നാളെ വൈകീട്ട് 3 മണിക്ക്; ഫലമറിയാനുള്ള ലിങ്കുകള്‍ അറിഞ്ഞിരിക്കാം 

Kerala
  •  4 hours ago