വ്യാജ ഹജ്ജ് പരസ്യങ്ങൾ വഴി തട്ടിപ്പ്; ഈജിപ്ഷ്യൻ സ്വദേശികളായ സ്ത്രീയും പുരുഷനും മക്കയിൽ പിടിയിൽ
മക്ക: സമൂഹമാധ്യമങ്ങൾ വഴി വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ് സർവിസ് പരസ്യങ്ങൾ നൽകി തീർഥാടകരെ വഞ്ചിച്ച ഈജിപ്ഷ്യൻ സ്വദേശികളായ സ്ത്രീയും പുരുഷനും മക്ക സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിൽ. പണം തട്ടാൻ ലക്ഷ്യമിട്ടാണ് വ്യാജ പരസ്യങ്ങൾ ഇവർ പ്രചരിപ്പിച്ചത്. ഇവർക്കെതിരേ നിയമനടപടി സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഹജ്ജ് സീസണുമായി ബന്ധപ്പെട്ടുള്ള കർശനമായ നിയമങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് സഊദി പൗരന്മാരോടും രാജ്യത്തുള്ള വിദേശികളോടും പൊതുസുരക്ഷാ വിഭാഗം ആവശ്യപ്പെട്ടു. അനധികൃത ഹജ്ജ് സർവിസുകളോ മറ്റ് നിയമലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർ 999 എന്ന നമ്പറിലും വിളിച്ച് ഉടൻ തന്നെ വിവരമറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Makkah security patrols have arrested an Egyptian man and woman for promoting fake Hajj service advertisements on social media to defraud pilgrims. The Saudi Public Security urged citizens and expats to comply with regulations and report illegal Hajj services via 911 or 999.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."