തീർഥാടകർക്ക് സുഗമമായ യാത്രയൊരുക്കാൻ 123 പാലങ്ങളും 44 തുരങ്കങ്ങളും സജ്ജം; വിപുലമായ റോഡ് വികസനവുമായി സഊദി
മക്ക: മക്കയിലും പുണ്യസ്ഥലങ്ങളിലും വിപുലമായ റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി സഊദി മുൻസിപ്പാലിറ്റി-ഹൗസിങ് മന്ത്രാലയം. തീർഥാടകർ ഒരുമിച്ചെത്തുന്നിടങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് വിപുലമായ പദ്ധതികൾ നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി 1.1 കോടി (11 മില്യൺ) ലിനിയർ മീറ്റർ നീളത്തിൽ പുതിയ റോഡുകളാണ് യാഥാർഥ്യമാക്കിയിരിക്കുന്നത്.
7.4 കോടി ചതുരശ്ര മീറ്റർ റോഡ് ഉപരിതലം നവീകരിക്കുച്ച് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. 12 ലക്ഷത്തിലധികം ചതുരശ്ര മീറ്റർ റോഡ് പുതുതായി ടാർ ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി. പുണ്യസ്ഥലങ്ങളിലെ 123 പാലങ്ങളും 44 തുരങ്കങ്ങളും പൂർണമായും സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് വികസന പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. തിരക്കേറിയ ജങ്ഷനുകളിലെ ഗതാഗതക്കുരുക്ക്
കുറയ്ക്കാൻ സഹായിക്കുന്ന രീതിയിലാണ് പുതിയ ട്രാഫിക് ക്രമീകരണങ്ങൾ.
The Saudi Ministry of Municipalities and Housing has finalized extensive road and infrastructure upgrades in Makkah and the holy sites ahead of the Hajj season. The project features over 11 million linear meters of new roads, 123 fully equipped bridges, and 44 tunnels designed to streamline traffic and ensure smooth transit for pilgrims.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."