ലെജൻഡ്സ് ഗെയിം; പോർച്ചുഗൽ x ക്രൊയേഷ്യ
ടൊറന്റോ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ, ലൂക്ക മോഡ്രിച്ചോ- രണ്ടില്‍ ഒരാളുടെ ലോകകപ്പ് യാത്ര ഇന്ന് അവസനിക്കും. ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32ല്‍ ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലും മോഡ്രിചിന്റെ ക്രൊയേഷ്യയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 4.30ന് കാനഡയിലെ ടൊറന്റോ സ്‌റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് കെയില്‍നിന്ന് കൊളംബിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ നോക്കൗട്ട് റൗണ്ടിനെത്തുന്നത്.
കടലാസില്‍ ശക്തമായ നിരയുണ്ടെങ്കിലും ഗ്രൂപ്പ് റൗണ്ടില്‍ രണ്ട് സമനില വഴങ്ങിയത് പോര്‍ച്ചുഗീസിന് ആശങ്ക സമ്മാനിച്ചിട്ടുണ്ട്. താരതമ്യേന ദുര്‍ബലരായ ഡി.ആര്‍ കോംഗോയ്‌ക്കെതിരേ ആദ്യ മത്സരത്തില്‍ സമനിലയില്‍ കുരുങ്ങിയതാണ് അവരെ ഞെട്ടിച്ചത്. തുടര്‍ന്ന് രണ്ടാം മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ അഞ്ച് ഗോളിന് വീഴ്ത്തിയിരുന്നെങ്കിലും കൊളംബിയക്കെതിരേ സമനില വഴങ്ങി ഗ്രൂപ്പ് ചാംപ്യന്‍ പട്ടം അടിയറവ് വെക്കുകയായിരുന്നു.
ലക്ഷ്യം കാണാനാവാത്ത മുന്നേറ്റ നിരതന്നെയാണ് പോര്‍ച്ചൂഗീസ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ പ്രധാന തലവേദന. ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും ബ്രൂണോ ഫെര്‍ണാണ്ടസും ജൊവാ ഫെലിക്‌സുമടങ്ങുന്ന ആക്രമണനിര തന്നെയാവും ഇന്നും കളത്തിലെത്തുക. ഇവര്‍ ഇന്ന് ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മറുവശത്ത് ഗ്രൂപ്പ് എല്ലില്‍നിന്ന് രണ്ടാമന്മാരായാണ് ക്രൊയേഷ്യയുമെത്തുന്നത്.
ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തകര്‍ന്നെങ്കിലും പിന്നീട് രണ്ട് തുടര്‍ജയങ്ങളുമായാണ് ക്രോട്ടുകാര്‍ നോക്കൗട്ട് ടിക്കറ്റെടുത്തത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."