HOME
DETAILS

മോഡലിങ് വ്യാജേന മനുഷ്യക്കടത്ത്: ദുബൈ സെക്സ് റാക്കറ്റിന്റെ കെണിയിൽ നിന്നും രക്ഷപ്പെട്ട യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

  
Web Desk
May 19, 2026 | 2:18 PM

Human trafficking under the guise of modelling shocking details emerge as woman escapes Dubai sex racket

കൊച്ചി: ദുബൈ കേന്ദ്രമാക്കി കേരളത്തിൽ നിന്നും പെൺകുട്ടികളെ വേശാവൃത്തിക്ക് കൊണ്ടുപോയതിന് പിടിയിലായ സ്ത്രീകൾ രാജ്യാന്തര മാഫിയ സംഘത്തിന്റെ ഭാ​ഗമെന്ന് പൊലിസ്. തിരുവനന്തപുരം സ്വദേശിയും കൊച്ചിയിൽ മോഡലുമായ അലീന എബ്രഹാം ഉൾപ്പെടെ മൂന്ന് പേരെ മരട് പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ദുബൈയിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തി വരുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശി സ്റ്റോയ്സി എന്ന സിന്ദുവാണ് കേസിലെ ഒന്നാം പ്രതി. അറസ്റ്റിലായ അലീന മൂന്നാം പ്രതിയും പൊന്നാനി സ്വദേശി മഞ്ജിമ നാലാം പ്രതിയുമാണ്. കേസിലെ രണ്ടും അഞ്ചും പ്രതികളായ രണ്ട് മലയാളി സ്ത്രീകൾക്കായി തിരച്ചിൽ ഊർജിതമാക്കി.

ബ്യൂട്ടിപാർലർ ജോലിക്കായി പണം നൽകി ദുബൈയിലെത്തിയ യുവതി രക്ഷപ്പെട്ട് നാട്ടിലെത്തി നൽകിയ പരാതിയിലാണ് വിദേശത്തെ ക്രൂരതകൾ പുറംലോകമറിഞ്ഞത്. മോഡലിങ്, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ മേഖലകളിൽ അവസരങ്ങൾ വാഗ്ദാനം ചെയ്താണ് പെൺകുട്ടികളെ ഇവർ വിദേശത്തേക്ക് കടത്തിയിരുന്നത്.

ദുബൈയിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സിന്ധുവിന്റെ നേതൃത്വത്തിലാണ് പെൺകുട്ടികളെ കെണിയിൽ വീഴ്ത്തിയിരുന്നത്. കേസ് വിവരമറിഞ്ഞ് വിദേശത്തേക്ക് കടക്കാൻ മുംബൈ വിമാനത്താവളത്തിലെത്തിയ സിന്ധുവിനെ ലുക്കൗട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് കൊച്ചിയിൽ നിന്നുള്ള പൊലിസ് സംഘം അവിടെയെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മോഡൽ അലീന ഏബ്രഹാമിനെ മരടിലെ ഫ്ലാറ്റിൽ നിന്നാണ് പിടികൂടിയത്.

ദുബൈയിൽ എത്തിയ ഉടൻ യുവതിയെ എട്ടോളം പെൺകുട്ടികളെ തടവിലിട്ടിരുന്ന ഒരു ഫ്ലാറ്റിലേക്കാണ് കൊണ്ടുപോയത്. തുടർന്ന് സിന്ധുവിന്റെ നേതൃത്വത്തിൽ ഇവരുടെ ഫോണും പാസ്പോർട്ടും പിടിച്ചുവെച്ചു.

ക്രൂരപീഡനം പുറത്തുപറഞ്ഞ് ഇരയായ യുവതി

സമീപിക്കാനെത്തുന്നവരുടെ മുന്നിൽ വഴങ്ങാൻ വിസമ്മതിച്ചതോടെ തന്നെ ക്രൂരമായി മർദിക്കുകയും നിർബന്ധിച്ച് ലഹരിമരുന്ന് കുടിപ്പിക്കുകയുമായിരുന്നു. ബോധരഹിതയായ എന്നെ അവർ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഞാൻ അസന്മാർഗിക ജീവിതമാണ് നയിക്കുന്നതെന്ന് വരുത്തിതീർക്കാൻ നഗ്നചിത്രങ്ങൾ നാട്ടിലെ വീട്ടുകാർക്ക് അയച്ചുകൊടുത്തതായും ഇരയായ യുവതി പൊലിസിന് നൽകിയ മൊഴിയിൽ പറയുന്നു. ഒരു മാസത്തോളം നീണ്ട നരകയാതനയ്ക്കൊടുവിൽ ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് യുവതി ദുബൈയിലെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയത്.

അന്താരാഷ്ട്ര മാഫിയ; ഗുണ്ടാബന്ധവും അന്വേഷിക്കുന്നു

പിടിയിലായ സ്ത്രീകൾ അന്താരാഷ്ട്ര പെൺവാണിഭ മാഫിയയുടെ ഭാഗമാണെന്ന് സിറ്റി പൊലിസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. സമാനമായ രീതിയിൽ പീഡനത്തിനിരയായ മറ്റൊരു ജില്ലയിലെ യുവതിയും സംഘത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. പ്രതികളായ സിന്ധുവും അലീനയുമാണ് പെൺകുട്ടികളെ കണ്ടെത്തി ദുബൈയിലേക്ക് കടത്തിയിരുന്ന ഏജന്റുമാർ. കഴിഞ്ഞ ജനുവരിയിൽ ദുബൈയിൽ ഫാഷൻ വർക്ക്‌ഷോപ്പ് നടത്തുന്നതായുള്ള പരസ്യം അലീന സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. 

അറസ്റ്റിലായ മോഡൽ അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ ഹോട്ടലിൽ വടിവാളുമായി അക്രമം നടത്തിയ കേസിൽ രണ്ട് കൊല്ലം സ്വദേശികൾക്കൊപ്പം അലീനയും അറസ്റ്റിലായിരുന്നു. നഗരത്തിലെ പ്രമുഖ ഗുണ്ടകൾക്കൊപ്പമുള്ള ഇവരുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ എറണാകുളം എസിപി കെ.ജി.സുരേഷ്, മരട് എസ്എച്ച്ഒ അബ്ദുൾ മനാഫ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

 

A major international human trafficking and sex racket has been busted following the arrest of three individuals, including Kochi-based model Aleena Abraham. The gang lured aspiring models and beauticians to Dubai by promising lucrative job opportunities, only to trap them in a horrific blackmail and assault ring.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായം വെറും അക്കം മാത്രം! റെക്കോർഡ് വേട്ടയുമായി റൊണാൾഡോ വീണ്ടുമെത്തുന്നു; പോർച്ചുഗൽ സ്ക്വാഡ് റെഡി

Football
  •  2 hours ago
No Image

സിറ്റിയുടെ പെപ് യുഗം അവസാനത്തിലേക്ക്; സീസൺ ഒടുവിൽ ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  2 hours ago
No Image

ഖത്തര്‍ തീരങ്ങളില്‍ ശക്തമായ കാറ്റ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

qatar
  •  2 hours ago
No Image

62 ലക്ഷം ഗുണഭോക്താക്കൾക്ക് ആശ്വാസം; ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; 1070 കോടി രൂപ അനുവദിച്ചു

Kerala
  •  2 hours ago
No Image

ഗള്‍ഫ് സുരക്ഷയില്‍ ആശങ്ക; സഊദി, യുഎഇ നേതാക്കളുമായി നിര്‍ണായക ചര്‍ച്ച നടത്തി ഖത്തര്‍ അമീര്‍ 

qatar
  •  2 hours ago
No Image

യുഎഇ പൗരന്മാർക്കായി ഏകീകൃത ദേശീയ ആരോഗ്യ ഇൻഷുറൻസ് സംവിധാനം; അംഗീകാരം നൽകി പ്രസിഡന്റ്

uae
  •  2 hours ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: ഓർഡിനറിക്കു പുറമെ ഫാസ്റ്റ് പാസഞ്ചറുകളിലും അനുമതിക്ക് സാധ്യത

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടിൽ വ്യാഴാഴ്ച മന്ത്രിസഭാ വിപുലീകരണം; 59 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന് മന്ത്രിസ്ഥാനം; എഐഎഡിഎംകെ വിമതരുടെ കാര്യത്തിൽ സസ്പെൻസ്!

National
  •  2 hours ago
No Image

ഭക്ഷ്യസുരക്ഷാ ശേഷിയിൽ പശ്ചിമേഷ്യയിൽ ഒന്നാമതായി ഖത്തർ

qatar
  •  2 hours ago
No Image

ഒരു വർഷത്തിനിടെ രണ്ടാം തവണ; ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ വീണ്ടും ഡൽഹിയിലേക്ക്, സന്ദർശനം സ്ഥിരീകരിച്ച് റഷ്യൻ എംബസി

International
  •  2 hours ago