അബുദബിയിലെ തടവുകാർക്കുള്ള സ്വകാര്യ താമസ സൗകര്യങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
അബുദബി: അബുദബിയിലെ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്ന തടവുകാർക്ക് സ്വകാര്യ താമസസൗകര്യങ്ങൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നയങ്ങളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും അബുദബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സംബന്ധിച്ച പുതിയ പ്രമേയം പുറപ്പെടുവിച്ചത്.
തടവുകാരുടെ ക്ഷേമം, മാനസിക-സാമൂഹിക പിന്തുണ, ശിക്ഷാകാലത്തിന് ശേഷമുള്ള സാമൂഹിക പുനഃസംയോജനം എന്നിവ മെച്ചപ്പെടുത്തുക എന്നതാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ മേഖലയിൽ ഇത്തരമൊരു പരിഷ്കാരം ആദ്യമായാണ് നടപ്പിലാക്കുന്നത്.
പ്രധാന ലക്ഷ്യങ്ങൾ
- മാനസിക സ്ഥിരതയും പുനരധിവാസവും: മെച്ചപ്പെട്ട പുനരധിവാസ പിന്തുണ ആവശ്യമുള്ള തടവുകാർക്ക് പ്രത്യേക പരിചരണം നൽകുക.
- സ്വയം വികസനം: ശിക്ഷാകാലം തടവുകാർക്ക് സ്വയം വികസനത്തിനും ക്രിയാത്മകമായ മാറ്റങ്ങൾക്കും വേണ്ടി ഉപയോഗിക്കാൻ പ്രാപ്തരാക്കുക.
- നിയമപരമായ സുരക്ഷ: തടവുകാരുടെ പ്രത്യേക വിഭാഗങ്ങൾക്ക് അനുയോജ്യമായ പുനരധിവാസ ക്രമീകരണങ്ങൾ ഒരുക്കുന്നതിനൊപ്പം നിയമപരമായ സുരക്ഷകൾ ഉറപ്പാക്കുക.
ആർക്കൊക്കെയാണ് ഈ വ്യവസ്ഥകൾ ബാധകമാകുക?
പുതിയ പ്രമേയം അനുസരിച്ച്, കുറ്റകൃത്യങ്ങൾക്കും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും ശിക്ഷിക്കപ്പെട്ട തടവുകാർക്ക് അവരുടെ താല്പര്യപ്രകാരം (Optional basis) ഈ വ്യവസ്ഥകൾ ബാധകമാക്കാവുന്നതാണ്.
പൊതുതാൽപ്പര്യം മുൻനിർത്തി, പ്രത്യേക കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ഇളവുകൾ അനുവദിക്കാനുള്ള പൂർണ്ണ അധികാരം അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിലെ 'കറക്ഷണൽ ആൻഡ് റീഹാബിലിറ്റേഷൻ പോളിസി കമ്മിറ്റി' ചെയർമാന് ഈ പ്രമേയം വഴി നൽകുന്നുണ്ട്.
Abu Dhabi authorities have introduced new regulations governing private accommodation facilities for inmates. The updated rules aim to enhance oversight, improve living standards, and ensure compliance with legal and administrative requirements.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."