യു.എ.ഇയും ഫ്രാൻസും തമ്മിൽ തന്ത്രപ്രധാന സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നു; ഉഭയകക്ഷി വ്യാപാരത്തിൽ 27 ശതമാനം വളർച്ച
ദുബൈ: യു.എ.ഇയും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാനമായ സാമ്പത്തിക പങ്കാളിത്തം പുതിയ തലങ്ങളിലേക്ക് ഉയരുന്നതായി ഫ്രഞ്ച് ദേശീയ അന്താരാഷ്ട്ര ബിസിനസ് വികസന ഏജൻസിയായ 'ബിസിനസ് ഫ്രാൻസ്' ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലൂയിസ് മാർഗരൈറ്റ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക മേഖലകൾ പരസ്പര പൂരകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇ സന്ദർശനത്തിന്റെ ഭാഗമായി ദുബൈ പ്രസ് ക്ലബിൽ സംഘടിപ്പിച്ച ചർച്ചാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധം, ഊർജ്ജം, ഇൻഫ്രാസ്ട്രക്ചർ, സേവന മേഖലകൾ തുടങ്ങിയ പരമ്പരാഗത പങ്കാളിത്തങ്ങൾക്ക് പുറമെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), അത്യാധുനിക സാങ്കേതികവിദ്യ, വ്യവസായം എന്നിവ ഇരുരാജ്യങ്ങൾക്കും ഉഭയകക്ഷി ബന്ധം വിപുലീകരിക്കാനുള്ള മികച്ച അവസരങ്ങളാണ് നൽകുന്നത്. പരസ്പര വിശ്വാസത്തിലും നിക്ഷേപത്തിലും നവീകരണത്തിലും അധിഷ്ഠിതമായ ദീർഘകാല തന്ത്രപ്രധാന പങ്കാളിത്തമാണ് ഇരുരാജ്യങ്ങൾക്കും ഇടയിലുള്ളത്.
2025-ൽ ഫ്രാൻസും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 27 ശതമാനം വർദ്ധനവോടെ 10.8 ബില്യൺ യൂറോയിൽ എത്തി. ഇതേ കാലയളവിൽ ഫ്രാൻസും ഗൾഫ് മേഖലയും തമ്മിലുള്ള ആകെ വ്യാപാരം 24.9 ബില്യൺ യൂറോയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കണക്കുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയെ വ്യക്തമാക്കുന്നു.
സന്ദർശന വേളയിൽ യുഎഇയിലെ പ്രമുഖ സ്ഥാപനങ്ങളിലെയും സാമ്പത്തിക രംഗത്തെയും ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തന്ത്രപ്രധാനമായ നിക്ഷേപ അവസരങ്ങൾ, നിർമ്മിത ബുദ്ധി, വിനോദസഞ്ചാരം, ഇൻഫ്രാസ്ട്രക്ചർ, ദീർഘകാല സാമ്പത്തിക സഹകരണം എന്നിവയായിരുന്നു ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.
English summary : Louis Margueritte, Chief Executive Officer of Business France, the French national agency for international business development, affirmed that France and the UAE possess strong elements of economic complementarity.
Speaking during a dialogue session hosted on Wednesday at the Dubai Press Club on the sidelines of his visit to the UAE, Margueritte said that artificial intelligence, technology and industry represent promising opportunities to deepen partnerships between the two countries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."