HOME
DETAILS

ചാൻസലറുടെ ഉത്തരവിനെ ചോദ്യംചെയ്യാൻ സിൻഡിക്കേറ്റിന് അധികാരമില്ല: ഹൈക്കോടതി

  
May 21, 2026 | 1:52 AM

high court syndicate has no authority to challenge chancellors order

കൊച്ചി: സർവകലാശാല ചാൻസലർ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്യാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് ഹൈക്കോടതി. പ്രത്യേകിച്ച് സർവകലാശാല ജീവനക്കാരനെതിരേയുള്ള അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇത്തരം നടപടി പാടില്ലെന്ന് കോടതി വ്യക്തമാക്കി. 

ജീവനക്കാരനെതിരേ സിൻഡിക്കേറ്റ് ആരംഭിച്ച അച്ചടക്ക നടപടികൾ റദ്ദാക്കിയ ചാൻസലറുടെ ഉത്തരവിനെ ചോദ്യംചെയ്ത് കാലിക്കറ്റ് സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗങ്ങളായ എം.ബി ഫൈസൽ, പി.കെ ഖലീമുദ്ദീൻ എന്നിവർ സമർപ്പിച്ച രണ്ട് ഹരജികൾ തള്ളിയാണ് ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ച് വിധി പ്രസ്താവിച്ചത്.  വിവിധ സർവകലാശാല ഓഫിസുകളെ ബന്ധിപ്പിക്കുന്ന ലോക്കൽ ഏരിയ നെറ്റ് വർക്ക് (ലാൻ) സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് 27.42 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് ആരോപിച്ച്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറായി സേവനമനുഷ്ഠിച്ച ടി. മുഹമ്മദ് സാജിദിനെതിരേ അച്ചടക്ക നടപടികൾ ആരംഭിക്കാൻ 2022 സെപ്റ്റംബറിൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചതിൽ നിന്നാണ് കേസ് ഉയർന്നത്. 

അദ്ദേഹത്തെ അഞ്ചുവർഷത്തേക്ക് ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് പുനഃസ്ഥാപിക്കാനും ആരോപിക്കപ്പെട്ട നഷ്ടം അദ്ദേഹത്തിൽനിന്ന് തിരിച്ചുപിടിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. എന്നാൽ, സാജിദിന്റെ നിയമപരമായ അപ്പീൽ പരിഗണിച്ചപ്പോൾ, 2024 ജൂണിൽ ചാൻസലർ സിൻഡിക്കേറ്റിന്റെ ഉത്തരവ് റദ്ദാക്കുകയും ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ സ്ഥാനത്ത് തുടരുന്നതായി കണക്കാക്കി എല്ലാ സർവിസ് ആനുകൂല്യങ്ങളോടും കൂടി അദ്ദേഹത്തെ പുനഃസ്ഥാപിക്കാൻ നിർദേശിക്കുകയും ചെയ്തു. 

ചാൻസലറുടെ ഇടപെടലിൽ പ്രതിഷേധിച്ച്, ഹരജിക്കാർ ഈ ഉത്തരവിനെ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. കാലിക്കറ്റ് സർവകലാശാല നിയമത്തിലെ സെക്ഷൻ ഏഴ് പ്രകാരം, ജീവനക്കാർക്കെതിരേ സിൻഡിക്കേറ്റോ വൈസ് ചാൻസലറോ പാസാക്കിയ പിരിച്ചുവിടൽ ഉത്തരവുകൾക്കെതിരേ അപ്പീൽ അധികാരിയായി പ്രവർത്തിക്കാൻ ചാൻസലർക്ക് ഉന്നത അധികാരങ്ങളുണ്ടെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.

എന്നാൽ, ഇതൊരു കേവല നിയമമല്ലെന്നും ചാൻസലറുടെ ഉത്തരവ് നിയമവിരുദ്ധമോ, പക്ഷപാതത്തോടെ പാസാക്കിയതോ ആണെങ്കിൽ യോഗ്യതയുള്ള സർവകലാശാലാ അധികാരിക്ക് ചാൻസലറുടെ ഉത്തരവിനെ ചോദ്യംചെയ്യാമെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ ശരിയായ അന്വേഷണം നടത്തുന്നുണ്ടെന്നും കുറ്റവാളികളെ തിരിച്ചറിയുകയും ശിക്ഷ നൽകുകയും നഷ്ടം തിരിച്ചുപിടിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ കോടതി സർക്കാരിനോടും സർവകലാശാലയോടും നിർദേശിച്ചു.

 

The Kerala High Court clarified that the university Syndicate does not have the legal authority or standing to challenge an order issued by the Chancellor. The court emphasized that the Syndicate cannot position itself against the Chancellor, who acts as the supreme head of the university, and ruled that such legal petitions filed by the Syndicate are not maintainable.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം ഏരിയാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം; ജില്ലാ നേതൃയോഗങ്ങളിൽ 'കാരണഭൂതർ'ക്ക് വിമർശം 

Kerala
  •  3 hours ago
No Image

യു.എ.ഇയും ഫ്രാൻസും തമ്മിൽ തന്ത്രപ്രധാന സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നു; ഉഭയകക്ഷി വ്യാപാരത്തിൽ 27 ശതമാനം വളർച്ച

uae
  •  3 hours ago
No Image

പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’; കേരളത്തിൽ പ്രോട്ടോക്കോളിൽ ചീഫ് സെക്രട്ടറിക്കും മേലെ, ശമ്പളത്തിൽ താഴെ

Kerala
  •  4 hours ago
No Image

എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ജി. സുധാകരൻ പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  4 hours ago
No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  11 hours ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  11 hours ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  12 hours ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  13 hours ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  13 hours ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  13 hours ago