HOME
DETAILS

ബംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാതെ പൊലിസ്, കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം

  
May 21, 2026 | 3:38 AM

Malayali Woman Sexually Assaulted in Bengaluru Alleges Police Inaction and Murder Threats to Withdraw Complaint

ബംഗളൂരു: ബംഗളൂരുവില്‍ ഇരുപതുകാരിയായ മലയാളി യുവതി സുഹൃത്തിന്റെ താമസസ്ഥലത്ത് വച്ച് ബലാത്സംഗത്തിനിരയായതായി പരാതി. കഫേയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ മഡിവാളയില്‍ താമസിക്കുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹൈനസിനെതിരെ പൊലിസ് കേസെടുത്തു. എന്നാല്‍ കേസ് ഒതുക്കിത്തീര്‍ക്കാനും പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാനും പൊലിസിന്റെ ഭാഗത്തുനിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായതായി യുവതി ആരോപിക്കുന്നു.

ഈ മാസം 12നാണ് അതിക്രമം നടന്നത്. തൊട്ടടുത്ത ദിവസം തന്നെ യുവതി പരാതിയുമായി പൊലിസ് സ്റ്റേഷനിലെത്തിയെങ്കിലും മഡിവാള പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഡിസിപിക്ക നേരിട്ട് പരാതി നല്‍കിയ ശേഷമാണ് പൊലിസ് എഫ്.ഐ.ആര്‍ ഇടാന്‍ പോലും തയ്യാറായതെന്ന് യുവതി പറയുന്നു. പൊലിസ് സ്റ്റേഷനില്‍ വച്ചുപോലും പ്രതി തനിക്കെതിരെ വധഭീഷണി മുഴക്കിയതായും, പരാതി പിന്‍വലിച്ചില്ലെങ്കില്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലിസുകാര്‍ ആവശ്യപ്പെട്ടതായും ഇരയായ യുവതി ആരോപിക്കുന്നുണ്ട്.

ഗുരുതരമായ ഈ കേസില്‍ പൊലിസിന്റെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചകളാണ് ഉണ്ടായതെന്നാണ് യുവതിയുടെ ആക്ഷേപം. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിക്രമം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയത്. പൊലിസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിയെത്തിയ യുവതിക്ക് നേരെ പ്രതി വീടുകയറി ആക്രമണം നടത്തുകയും ചെയ്തു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ മഡിവാള പൊലിസ് തയ്യാറായിട്ടില്ല. ഇപ്പോഴും പ്രതിയില്‍ നിന്നും കൂട്ടാളികളില്‍ നിന്നും തനിക്ക് നിരന്തരമായ ഭീഷണിയുണ്ടെന്ന് മലയാളി യുവതി മാധ്യമങ്ങളോട് പറഞ്ഞു.

 

A 20-year-old Malayali woman in Bengaluru was sexually assaulted by a Wayanad native, and she has accused the Madivala police of delaying action, failing to arrest the accused, and pressuring her to withdraw the case despite facing death threats.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെറും അഞ്ച് ദിവസം, ഇൻസ്റ്റ​ഗ്രാമിൽ ബി.ജെ.പിയെ തോൽപ്പിച്ച് 'കോക്രോച്ച് ജനതാ പാർട്ടി'; ഫോളോവേഴ്സ് ഒരു കോടി കവിഞ്ഞു

National
  •  2 hours ago
No Image

സില്‍വര്‍ലൈന്‍ റദ്ദാക്കല്‍: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഉമ്മന്‍ ജോണിന്റെ വീടൊരുങ്ങുന്നു; മാടപ്പള്ളിയിലെ സമരപ്പന്തല്‍ പൊളിക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച് സമരസമിതി

Kerala
  •  2 hours ago
No Image

പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ സുധാകരൻ; ‘രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ല, അദ്ദേഹവും ഞങ്ങളെപ്പോലെ ഒരു എം.എൽ.എ’യെന്ന് പ്രതികരണം

Kerala
  •  3 hours ago
No Image

കേന്ദ്രത്തിൽ അടിയന്തര നീക്കം; നിർണായക മന്ത്രിസഭാ യോഗം ഇന്ന്, മന്ത്രിമാരോട് ഡൽഹിയിൽ തുടരാൻ നിർദേശം

National
  •  3 hours ago
No Image

ഫിഷറീസിൽ ലീഗ് തിരിച്ചെത്തുന്നത് അരനൂറ്റാണ്ടിനു ശേഷം

Kerala
  •  3 hours ago
No Image

കലാലയ രാഷ്ട്രീയത്തിൽനിന്ന് വിജയക്കുതിപ്പുമായി ഷംസുദ്ദീൻ

Kerala
  •  3 hours ago
No Image

ആറാം തവണയും വ്യവസായം സ്വന്തമാക്കി പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  3 hours ago
No Image

സി.പി.എം ഏരിയാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം; ജില്ലാ നേതൃയോഗങ്ങളിൽ 'കാരണഭൂതർ'ക്ക് വിമർശം 

Kerala
  •  3 hours ago
No Image

ചാൻസലറുടെ ഉത്തരവിനെ ചോദ്യംചെയ്യാൻ സിൻഡിക്കേറ്റിന് അധികാരമില്ല: ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.എ.ഇയും ഫ്രാൻസും തമ്മിൽ തന്ത്രപ്രധാന സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നു; ഉഭയകക്ഷി വ്യാപാരത്തിൽ 27 ശതമാനം വളർച്ച

uae
  •  3 hours ago