താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അടിവാരം എലിക്കാട് സ്വദേശി പൂവിലേരി അബ്ദുൽ ഫാരിസിനെതിരെയാണ് താമരശ്ശേരി പൊലിസ് നോട്ടീസ് ഇറക്കിയത്.
കഴിഞ്ഞ മാർച്ച് ഏഴിന് പുലർച്ചെ ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അടിവാരം പാറക്കടവ് സ്വദേശി ഫസൽ മുഹമ്മദിന്(23) നേരെയാണ് ആക്രമണമുണ്ടായത്. ഫസലിന്റെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറുകയും മാരകായുധമായ വാളുപയോഗിച്ച് വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി താമരശ്ശേരി പൊലിസ് വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതേത്തുടർന്നാണ് പ്രതിയെ പിടികൂടാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊലിസ് തീരുമാനിച്ചത്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലിസിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Lookout Notice Issued for Accused in Thamarassery Hacking Case. The Thamarassery police have issued a lookout notice for Abdul Faris, a native of Elikkad, who is the prime accused in the brutal hacking of a 23-year-old youth.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."