ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമ പെൻഷനുകളുടെ വിതരണം നാളെ (ജൂൺ 24) മുതൽ ആരംഭിക്കും. വിവിധ ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ വിതരണവും ഇതോടൊപ്പം നടക്കും. പെൻഷൻ വിതരണത്തിനായി 1080 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.
കർഷക തൊഴിലാളി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് തുക എത്രയും വേഗം ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
പെൻഷൻ വർധനവ് ഉടൻ; അർഹത പരിശോധിക്കും
സാമൂഹ്യ ക്ഷേമപെൻഷൻ 3000 രൂപയായി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് തന്നെ പാലിക്കുമെന്നും മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ ആവശ്യമായ പരിശോധനകൾ നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അർഹരായ പലരും പട്ടികയ്ക്ക് പുറത്തുനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ അനർഹരായ ചിലർ പെൻഷൻ കൈപ്പറ്റുന്നുമുണ്ട്. ലോസ് ആഞ്ചലസിൽ ഉള്ളയാൾ വിളിച്ച് തനിക്ക് പെൻഷൻ കിട്ടിയില്ലെന്ന് പരാതിപ്പെട്ടതായി കഴിഞ്ഞ ദിവസം ഒരു ഉദ്യോഗസ്ഥൻ അറിയിക്കുകയുണ്ടായി. ഇത്തരം കാര്യങ്ങൾ കൃത്യമായി പരിശോധിക്കും. അർഹരായവർക്ക് പെൻഷൻ ഉറപ്പാക്കുകയും അനർഹരെ ഒഴിവാക്കുകയും ചെയ്യും എന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
The distribution of welfare pensions for the month of June is set to begin tomorrow, with the state government sanctioning ₹1,080 crore for the purpose. This will benefit lakhs of individuals receiving various social security pensions, including agricultural workers, widows, elderly individuals, and differently-abled persons.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."