HOME
DETAILS

ജമ്മു-കശ്മീരിൽ മദ്രസയിലേക്ക് പോയ 12 വയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; മൃതദേഹം പാടത്ത് ഉപേക്ഷിച്ച നിലയിൽ

  
Web Desk
May 25, 2026 | 4:49 AM

12-year-old girl raped and killed in jammu and kashmir

ശ്രീനഗർ: ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിൽ മദ്രസയിലേക്ക് പോയ പന്ത്രണ്ടുകാരിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരം കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ച രാവിലെയാണ് വീടിന് സമീപത്തെ പാടത്തുനിന്ന് കണ്ടെടുത്തത്. കുട്ടിയുടെ പക്കലുണ്ടായിരുന്ന ഖുറാനും സമീപത്തുനിന്ന് പൊലിസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ ജമ്മു-കശ്മീരിലുടനീളം ശക്തമായ ജനരോഷവും പ്രതിഷേധവും ആളിപ്പടരുകയാണ്.

ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ മദ്രസയിലേക്ക് പോയ പെൺകുട്ടിയെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ 7:15 ഓടെ വീടിന് 200 മീറ്റർ മാത്രം അകലെയുള്ള പാടത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. പ്രാഥമിക നടപടികൾ പൂർത്തിയായതായും, പ്രഥമദൃഷ്ട്യാ ഇത് ക്രൂരമായ ബലാത്സംഗവും കൊലപാതകവുമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും ബുദ്ഗാം എസ്.എസ്.പി ഹരിപ്രസാദ് കെ.കെ അറിയിച്ചു.

പ്രതികളെ ഉടനടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വലിയ രീതിയിലുള്ള പ്രതിഷേധത്തിലാണ്. സംഭവം ഗൗരവമായി എടുത്ത പൊലിസ്, കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു. നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നും പൊലിസ് ജനങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് പൊലിസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം പ്രചാരണങ്ങൾ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പൊലിസ് ഓർമ്മിപ്പിച്ചു. പെൺകുട്ടിയുടെ കൊലപാതകത്തിൽ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശക്തമായ ഞെട്ടലും രേഖപ്പെടുത്തി.

"ഈ ക്രൂരമായ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. കുട്ടിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. നമ്മുടെ കൊച്ചുകുട്ടികൾക്ക് പോലും സുരക്ഷിതത്വമില്ലാതെ ഈ സമൂഹം എങ്ങോട്ടാണ് പോകുന്നത് എന്ന് നാമെല്ലാവരും ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു" എന്ന് ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു   

കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രി സകീന യാതൂ ഉൾപ്പെടെയുള്ള പ്രമുഖ നാഷണൽ കോൺഫറൻസ് നേതാക്കൾ പെൺകുട്ടിയുടെ വസതി സന്ദർശിച്ച് കുടുംബത്തെ അനുശോചനം അറിയിച്ചു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുടുംബത്തിന് എത്രയും വേഗം നീതി ലഭ്യമാക്കുമെന്നും നേതാക്കൾ ഉറപ്പുനൽകി.

 

in a tragic incident in jammu and kashmir, a 12-year-old girl was brutally raped and murdered while she was on her way to a madrasa. her body was later recovered by the police, sparking widespread outrage and demands for immediate justice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  5 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  5 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  5 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  5 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  5 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  5 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  5 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  5 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  5 days ago
No Image

വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  5 days ago