പൂജാകർമ്മങ്ങൾക്കിടെ വിവാഹിതയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്വാരയിൽ പൂജയ്‌ക്കിടെ വിവാഹിതയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പുരോഹിതൻ അറസ്റ്റിൽ. പണ്ഡിറ്റ് ഗണേഷ് പ്രസാദ് സരൾ എന്ന പൂജാരിയെയാണ് കോട്വാലി പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഏപ്രിൽ 25-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ അമ്മായിയമ്മയാണ് മതപരമായ ചടങ്ങുകൾ നടത്തുന്നതിനായി വീട്ടിലേക്ക് ക്ഷണിച്ചത്. പൂജാകർമ്മങ്ങൾക്കിടെ യുവതി സ്വന്തം മുറിയിൽ ജോലിചെയ്തു കൊണ്ടിരിക്കുമ്പോൾ പ്രതി അകത്തുകയറി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം, മേയ് 18-നാണ് യുവതി കോട്വാലി പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പൊലിസ്, സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു.
ഛിന്ദ്വാരയിൽ ആറ് ദിവസം നീണ്ടുനിന്ന മതപ്രഭാഷണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രതി. പരിപാടി കഴിഞ്ഞ് ഭക്തർ ഒഴിഞ്ഞുപോയതിന് പിന്നാലെ, വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഘാടക സമിതി അംഗങ്ങളുടെയും അനുയായികളുടെയും സാന്നിധ്യത്തിൽ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കോട്വാലി പൊലിസ് സ്റ്റേഷൻ ഇൻ-ചാർജ് ആശിഷ് ധുർവെ മാധ്യമങ്ങളോട് പറഞ്ഞു.
A Hindu priest, identified as Pandit Ganesh Prasad Saral, was arrested and remanded in custody for allegedly attempting to sexually assault a married woman in Chhindwara, Madhya Pradesh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."