HOME
DETAILS

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

  
Web Desk
May 29, 2026 | 4:03 PM

no valuables lost from sree padmanabhaswamy temple complaint baseless management committee

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാനില്ലെന്ന തരത്തിൽ പൊലിസിന് ലഭിച്ച പരാതി തീർത്തും അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രം ഭരണസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. വസ്തുതകൾ അന്വേഷിക്കാതെ തെറ്റായ റിപ്പോർട്ടാണ് എഡിജിപി സർക്കാരിന് നൽകിയതെന്നും, ഈ വിഷയത്തിൽ പ്രസ്തുത ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ആവശ്യപ്പെടുമെന്നും ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി.

വാർത്തകളുടെ പശ്ചാത്തലത്തിൽ ഭരണസമിതി അംഗങ്ങൾ നേരിട്ട് ക്ഷേത്രത്തിൽ പരിശോധന നടത്തിയിരുന്നു. ശ്രീപത്മനാഭസ്വാമി വിഗ്രഹത്തിൽ ചാർത്തുന്ന ഔദ്യോഗിക വൈരനാമവും ദീപാരാധന തട്ടും നിലവിൽ ക്ഷേത്രത്തിൽ സുരക്ഷിതമായി തന്നെയുണ്ട്. നമ്പിയുടെ (ക്ഷേത്ര തന്ത്രി/പൂജാരി) നിർദ്ദേശപ്രകാരം, ജില്ലാ ജഡ്ജി കൂടിയായ ഭരണസമിതി ചെയർമാൻ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ വൈരനാമം ഇന്ന് വിഗ്രഹത്തിൽ ചാർത്തുകയും ചെയ്തു.

ക്ഷേത്രത്തിൽ നടവരവായി ലഭിച്ച സ്വർണത്തിൽ 72 ഗ്രാം കുറവുണ്ടെന്ന ആരോപണവും ഭാരവാഹികൾ നിഷേധിച്ചു. ക്ഷേത്രത്തിലെ കൃത്യമായ രേഖകൾ പരിശോധിച്ചതിൽ നിന്നും ഈ പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഭരണസമിതി ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ കാണാനില്ലെന്ന പേരിൽ സർക്കാരിന് തെറ്റായ റിപ്പോർട്ട് സമർപ്പിച്ച എഡിജിപിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി എന്നിവരെ സമീപിക്കുമെന്നും ക്ഷേത്ര ഭരണസമിതി അറിയിച്ചു.

 

The management committee of the Sree Padmanabhaswamy Temple has stated that no valuable assets or treasures have been lost from the temple. Clarifying their stance, the committee dismissed the allegations and complaints regarding the missing valuables as completely baseless and unfounded.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  2 hours ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  3 hours ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  3 hours ago
No Image

കേരളത്തിൽ പുതിയ അതിവേഗ റെയിൽപാതയ്ക്ക് പച്ചക്കൊടി? മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് ഇ. ശ്രീധരൻ; മന്ത്രിസഭാ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ

Kerala
  •  3 hours ago
No Image

ലഖ്‌നൗവിൽ സൂപ്പർ ആവാതെ പന്ത്: നായക സ്ഥാനം തെറിപ്പിച്ച് ഗോയങ്കെ 

National
  •  4 hours ago
No Image

മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടിയെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്ട് സൈക്യാട്രിക് കൗൺസിലർ റിമാൻഡിൽ

Kerala
  •  4 hours ago
No Image

ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും 35 വർഷം കഠിനതടവും

Kerala
  •  4 hours ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; വിരമിക്കാൻ രണ്ടുദിവസം ബാക്കിനിൽക്കെ പ്രിൻസിപ്പലിന് സസ്പെൻഷൻ

Kerala
  •  4 hours ago
No Image

കേരളത്തിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗഷിഗനെ നിയമിച്ചു

Kerala
  •  5 hours ago
No Image

രാഹുൽ ഗാന്ധിക്കെതിരെ ഹരജി നൽകിയ ബി.ജെ.പി പ്രവർത്തകൻ ഇനി 'കൊക്രോച്ച് ജനതാ പാർട്ടിക്ക്' പുറകെ; കോടതിയിൽ ഹരജി

National
  •  5 hours ago