ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാനില്ലെന്ന തരത്തിൽ പൊലിസിന് ലഭിച്ച പരാതി തീർത്തും അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രം ഭരണസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. വസ്തുതകൾ അന്വേഷിക്കാതെ തെറ്റായ റിപ്പോർട്ടാണ് എഡിജിപി സർക്കാരിന് നൽകിയതെന്നും, ഈ വിഷയത്തിൽ പ്രസ്തുത ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ആവശ്യപ്പെടുമെന്നും ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി.
വാർത്തകളുടെ പശ്ചാത്തലത്തിൽ ഭരണസമിതി അംഗങ്ങൾ നേരിട്ട് ക്ഷേത്രത്തിൽ പരിശോധന നടത്തിയിരുന്നു. ശ്രീപത്മനാഭസ്വാമി വിഗ്രഹത്തിൽ ചാർത്തുന്ന ഔദ്യോഗിക വൈരനാമവും ദീപാരാധന തട്ടും നിലവിൽ ക്ഷേത്രത്തിൽ സുരക്ഷിതമായി തന്നെയുണ്ട്. നമ്പിയുടെ (ക്ഷേത്ര തന്ത്രി/പൂജാരി) നിർദ്ദേശപ്രകാരം, ജില്ലാ ജഡ്ജി കൂടിയായ ഭരണസമിതി ചെയർമാൻ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ വൈരനാമം ഇന്ന് വിഗ്രഹത്തിൽ ചാർത്തുകയും ചെയ്തു.
ക്ഷേത്രത്തിൽ നടവരവായി ലഭിച്ച സ്വർണത്തിൽ 72 ഗ്രാം കുറവുണ്ടെന്ന ആരോപണവും ഭാരവാഹികൾ നിഷേധിച്ചു. ക്ഷേത്രത്തിലെ കൃത്യമായ രേഖകൾ പരിശോധിച്ചതിൽ നിന്നും ഈ പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഭരണസമിതി ചൂണ്ടിക്കാട്ടി.
ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ കാണാനില്ലെന്ന പേരിൽ സർക്കാരിന് തെറ്റായ റിപ്പോർട്ട് സമർപ്പിച്ച എഡിജിപിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി എന്നിവരെ സമീപിക്കുമെന്നും ക്ഷേത്ര ഭരണസമിതി അറിയിച്ചു.
The management committee of the Sree Padmanabhaswamy Temple has stated that no valuable assets or treasures have been lost from the temple. Clarifying their stance, the committee dismissed the allegations and complaints regarding the missing valuables as completely baseless and unfounded.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."