പുണ്യഭൂമിയിൽ ഇനി നവീകരണ കാലം; അടുത്ത വർഷത്തെ ഹജ്ജ് ഒരുക്കങ്ങളിലേക്ക് കടന്ന് സഊദി
റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസൺ വിജയകരമായി സമാപിച്ചതിന് പിന്നാലെ പുണ്യസ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും തുടക്കമിട്ട് അധികൃതർ. മക്ക, മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിൽ നിരവധി അറ്റക്കുറ്റ പണികളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ വർഷം ആകെ 1,707,301 തീർഥാടകരാണ് ഹജ്ജ് കർമ്മം നിർവഹിച്ചത്. ഇത് 2025നെ അപേക്ഷിച്ച് 2.04 ശതമാനം കൂടുതലാണ്. തീർഥാടകരിൽ 1,546,655 പേർ വിദേശങ്ങളിൽ നിന്ന് എത്തിയവരാണ്. ഇതിൽ 1,485,729 പേർ വിമാനമാർഗമാണ് എത്തിയത്. 160,646 പേർ സഊദി അറേബ്യയിലെ സ്വദേശികളും താമസക്കാരുമാണ്. മിനയിലെ താൽക്കാലിക സൗകര്യങ്ങൾ പരിശോധിക്കുകയും കേടുപാടുകൾ തീർക്കുകയും ചെയ്ത ശേഷം വരും വർഷങ്ങളിലെ ഉപയോഗത്തിനായി വെയർഹൗസുകളിലേക്ക് മാറ്റുകയാണ് നിലവിൽ ചെയ്യുന്നത്. ഇതോടൊപ്പം റോഡുകൾ വൃത്തിയാക്കൽ, കൂളിങ് സംവിധാനങ്ങളുടെ സർവിസിങ് എന്നിവയും നടത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. റെഡ് ക്രസന്റ് അതോറിറ്റിയുടെ സ്ഥിരമായുള്ള സ്റ്റീൽ ഘടനയിലുള്ള കേന്ദ്രങ്ങൾ സുരക്ഷിതമായി പൂട്ടുകയും, തമ്പുകളും പോർട്ടബിൾ കാബിനുകളും ഉൾപ്പെടെയുള്ള താൽക്കാലിക സംവിധാനങ്ങൾ പൊളിച്ചുമാറ്റി വെയർഹൗസുകളിലേക്ക് മാറ്റുകയും ചെയ്യുമെന്ന് ബന്ധപ്പെട്ട അധികൃതരും വ്യക്തമാക്കി.
റോഡുകൾ, തുരങ്കങ്ങൾ, ജല-വൈദ്യുത ശൃംഖലകൾ, കൂളിങ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെല്ലാം ഹജ്ജ് സീസണിലെ കനത്ത ഉപയോഗം മൂലമുണ്ടായ പ്രശ്നങ്ങൾ സാങ്കേതിക വിദഗ്ധർ പരിശോധിച്ചു വരികയാണ്. മക്ക റോയൽ കമ്മീഷന്റെ കീഴിലുള്ള കിദാന ഡെവലപ്‌മെന്റ് കമ്പനിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് മാലിന്യ സംസ്കരണമാണെന്ന് നാഷനൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്‌മെന്റ് വക്താവ് സുൽത്താൻ അൽ-ഹാർത്തി വ്യക്തമാക്കി. ഇനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ സ്വീകരിച്ച മുൻകരുതലുകൾ വരും വർഷങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ട പ്രവർത്തനങ്ങൾ എന്നിവ അധികൃതർ വിലയിരുത്തും.
Following a successful 2026 Hajj season with over 1.7 million pilgrims, Saudi authorities begin massive maintenance, dismantling, and cleaning operations across holy sites.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."