'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്
കാസർകോട്: സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് നേരെ വധഭീഷണി. ഫോണിലൂടെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കാണിച്ച് എം.എൽ.എ പൊലിസിൽ പരാതി നൽകി. സംഭവത്തിൽ എം.എൽ.എയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചന്ദേര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് വൈകുന്നേരത്തോടെയാണ് എം.എൽ.എയുടെ ഫോണിലേക്ക് ഭീഷണി സന്ദേശമെത്തിയത്. ഉത്തർപ്രദേശിലെ വരാണസിയിൽ നിന്നാണ് വിളിക്കുന്നതെന്നാണ് ഫോൺ ചെയ്തയാൾ അവകാശപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.
"ഫോണിലൂടെ ജീവന് ഭീഷണിയുള്ളതായി സന്ദേശം ലഭിച്ചിട്ടുണ്ട്. വരാണസിയിൽ നിന്നാണ് വിളിക്കുന്നതെന്നാണ് അയാൾ പറഞ്ഞത്. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണ് എന്ന് സന്ദീപ് വാര്യർ എം.എൽ.എ ആരോപിച്ചു
തനിക്ക് നേരെ കടുത്ത ജീവഭയമുണ്ടെന്നും ഭീഷണിപ്പെടുത്തിയ വ്യക്തിയെ എത്രയും വേഗം കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി എം.എൽ.എ രംഗത്തെത്തിയതോടെ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് നിലവിൽ ചന്ദേര പൊലിസ് അന്വേഷണം നടത്തുന്നത്.
the kerala police have launched an active investigation after sandeep varier mla received a death threat warning that he would be shot dead. security has been tightened as authorities track down the source of the threat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."