HOME
DETAILS

ഇ.ശ്രീധരന്റെ പുതിയ അതിവേഗ റെയിൽ ശുപാർശ: ധൃതിപിടിച്ച തീരുമാനത്തിനില്ലെന്ന് സർക്കാർ; പഠനത്തിന് വിദഗ്ധ സമിതി രൂപീകരിച്ചേക്കും

  
Web Desk
June 01, 2026 | 3:52 AM

E Sreedharans new high-speed rail recommendation Government not for hasty decision expert committee may be formed for study

തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയിൽ പദ്ധതി നടപ്പാക്കുന്നതിനായി മെട്രോമാൻ ഇ.ശ്രീധരൻ സമർപ്പിച്ച പുതിയ ശുപാർശയിൽ സംസ്ഥാന സർക്കാർ ഉടൻ തീരുമാനമെടുക്കില്ല. പദ്ധതി നടപ്പാക്കാൻ സർക്കാരിന് നിലവിൽ തിടുക്കമില്ലെന്നാണ് സൂചന. ഇ.ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിൽ, രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിന്റെ അഭിപ്രായം അറിയിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നെങ്കിലും വിഷയം വിശദമായി പഠിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വലിയ ജനകീയ സമരങ്ങൾക്ക് വഴിവെച്ച വിഷയമായതിനാൽ ധൃതിപിടിച്ചൊരു പ്രഖ്യാപനം വേണ്ടെന്നാണ് സർക്കാരിലെ പൊതുവികാരം. അതേസമയം, മുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായതിനാൽ പദ്ധതി പൂർണ്ണമായി തള്ളിക്കളയില്ല. ഇ.ശ്രീധരന്റെ പുതിയ നിർദേശങ്ങൾ ഉൾപ്പെടെ പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്.

പഴയതും പുതിയതുമായ ശുപാർശകളിലെ വൈരുധ്യം

2024-ൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിനും കേന്ദ്രത്തിനുമായി ഇ.ശ്രീധരൻ സമർപ്പിച്ച പദ്ധതിയും, കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നൽകിയ പുതിയ ശുപാർശയും തമ്മിൽ വലിയ വൈരുധ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. ശ്രീധരന്റെ പഴയ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. പുതിയ നിർദേശം കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് എത്തിയിട്ടുമില്ല. ഈ സാഹചര്യത്തിൽ, വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് എന്താണെന്ന് ആദ്യമേ ആരായാനും സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്.

പദ്ധതിയുടെ ചെലവും വിഹിതവും

പഴയ പദ്ധതി പ്രകാരം ആകെ നിർമാണ ചെലവ് 86,000 കോടി രൂപ മുതൽ 1 ലക്ഷം കോടി രൂപ വരെയായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ 2026-ലെ പുതിയ പദ്ധതിയിൽ ഇത് 60,000 കോടിയായി കുറച്ചിട്ടുണ്ട്. ഒരു കിലോമീറ്റർ പാത നിർമിക്കുന്നതിനുള്ള ചെലവ് 200 കോടി രൂപയിൽ നിന്നും പുതിയ പദ്ധതിയിൽ 127 കോടി രൂപയായി കുറഞ്ഞു. സാമ്പത്തിക പങ്കാളിത്തത്തിലേക്ക് വരുമ്പോൾ, പഴയ പദ്ധതിയിൽ റെയിൽവേക്കും സംസ്ഥാനത്തിനും 30,000 കോടി വീതമായിരുന്നു വിഹിതമെങ്കിൽ, പുതിയ പദ്ധതിയിൽ അത് 18,000 കോടി വീതമായി കുറഞ്ഞു. പൊതുജന പങ്കാളിത്തം അല്ലെങ്കിൽ കടം വഴിയുള്ള തുക മുൻപ് 26,000 കോടിയായിരുന്നത് പുതിയ പദ്ധതിയിൽ 24,000 കോടിയുടെ പൊതുജന ഓഹരിയായി പരിഷ്കരിച്ചു.

വേഗതയും യാത്രാ സമയവും

പുതിയ പദ്ധതിയിൽ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 135 കിലോമീറ്ററിൽ നിന്നും 140 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള യാത്രാ സമയം പഴയ പദ്ധതിയിലെ 3.15 മണിക്കൂറിൽ നിന്നും പുതിയ പദ്ധതിയിൽ 3.5 മണിക്കൂറായി നേരിയ തോതിൽ വർദ്ധിക്കുകയാണ് ചെയ്തത്. സ്റ്റേഷനുകൾ തമ്മിലുള്ള ശരാശരി ദൂരം 30 കിലോമീറ്ററിൽ നിന്നും 21.5 കിലോമീറ്ററായി കുറച്ചതാണ് യാത്രാ സമയം അല്പം കൂടാൻ കാരണം.

നിർമാണ കാലാവധി

പഴയ പദ്ധതിയുടെ നിർമാണം പൂർത്തിയാക്കാൻ 6 വർഷം വേണ്ടി വരുമെന്ന് കരുതിയിരുന്ന സ്ഥാനത്ത്, പുതിയ പദ്ധതി പ്രകാരം 5 വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

പുതിയ ഭൂമിയേറ്റെടുക്കൽ നയം: നിയമക്കുരുക്കിന് സാധ്യത?

പുതിയ പദ്ധതിക്കായി വേറിട്ടൊരു ഭൂമിയേറ്റെടുക്കൽ രീതിയാണ് ഇ.ശ്രീധരൻ മുന്നോട്ട് വെക്കുന്നത്. ഇതനുസരിച്ച്, ഏറ്റെടുക്കുന്ന ഭൂമിക്ക് മുകളിലൂടെ പാലം നിർമിച്ച് റെയിൽപാത കടന്നുപോയ ശേഷം, നിശ്ചിത നിബന്ധനകളോടെ ഈ ഭൂമി ഉടമസ്ഥർക്ക് തന്നെ തിരികെ നൽകണം. ഇതിനായി പുതിയൊരു നയം രൂപീകരിക്കണമെന്നാണ് നിർദേശം.

എന്നാൽ, നിലവിൽ 2013-ലെ കേന്ദ്ര ഭൂമിയേറ്റെടുക്കൽ നിയമമാണ് സംസ്ഥാനം പിന്തുടരുന്നത്. ഇതിൽ നിന്നും മാറി മറ്റൊരു നിയമത്തിലേക്കോ നയത്തിലേക്കോ പോകുന്നത് വലിയ നിയമക്കുരുക്കുകൾക്ക് കാരണമാകുമെന്ന ആശങ്ക സർക്കാരിനുണ്ട്.

മുൻഗണന ക്ഷേമപദ്ധതികൾക്ക്; ആർ.ആർ.ടി.എസ് എന്തുചെയ്യും?

റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) റെയിൽ പദ്ധതി നടപ്പാക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭ കേന്ദ്രത്തിന് ശുപാർശ നൽകിയിരുന്നു. ഇ.ശ്രീധരന്റെ പദ്ധതി പരിഗണിക്കണമെങ്കിൽ ഈ പഴയ ശുപാർശ റദ്ദാക്കേണ്ടി വരും. ഇതിലാകും സർക്കാർ ആദ്യം തീരുമാനമെടുക്കുക.

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യു.ഡി.എഫ് സംസ്ഥാനത്ത് അധികാരത്തിൽ വരുന്നത്. അതുകൊണ്ട് തന്നെ വൻ പണച്ചെലവുള്ള ധാരാളം ക്ഷേമപദ്ധതികൾ സർക്കാരിന് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ, ഒരു ലക്ഷം കോടിയോളം രൂപ ചിലവ് വരുന്ന വേഗറെയിൽ പദ്ധതിക്ക് ആദ്യ ഘട്ടത്തിൽ മുൻഗണന നൽകാൻ സർക്കാർ തയ്യാറായേക്കില്ല.

 

 

The Kerala government has decided not to rush into a decision regarding a new high-speed rail proposal submitted by E. Sreedharan (popularly known as India's "Metro Man"). Instead of taking immediate action, the government plans to set up a dedicated committee of experts to thoroughly study the feasibility, costs, and impacts of the recommendation before moving forward.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കസ്റ്റഡിയിലെടുത്ത ബൈക്ക് ആക്രിക്കാരന് വിൽക്കാൻ ശ്രമം: മുളന്തുരുത്തി ഗ്രേഡ് എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സാധ്യത

Kerala
  •  an hour ago
No Image

വിരമിക്കല്‍ ആഘോഷം പുലര്‍ച്ചെ വരെ നീണ്ടു; മാനന്തവാടി ഡിപ്പോയില്‍ ഞായറാഴ്ച രാവിലെ ബസുകളോടിയില്ല; ഒടുവില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് സര്‍വീസ് പുനരാരംഭിച്ചു

Kerala
  •  2 hours ago
No Image

ഉദ്ഘാടന മത്സരത്തിലെ തോൽവിക്ക് ഫൈനലിൽ മറുപടി; കാലിക്കറ്റ് എഫ്.സിയെ തകർത്ത് ഗോകുലം കേരള കെ.പി.എൽ ചാമ്പ്യന്മാർ

Kerala
  •  2 hours ago
No Image

കൊതുകുകളെ തുരത്താന്‍ വരുന്നൂ 'കൊതുക് സേന'; 32 ദശലക്ഷം കൊതുകുകളെ തുറന്നുവിടാന്‍ അനുമതി തേടി ഗൂഗിള്‍ 

International
  •  2 hours ago
No Image

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ ; ഷാനിമോൾ ഉസ്മാനും മുഹമ്മദ് മുഹ്‌സിനും നേർക്കുനേർ 

Kerala
  •  2 hours ago
No Image

'ഇ.ഡി അന്വേഷണം തടയണം'സിഎംആര്‍എല്‍ ഹരജി ഇന്ന് ഹൈക്കോടതിയില്‍; വീണക്കും നിര്‍ണായകം

Kerala
  •  2 hours ago
No Image

ട്രംപിന്റെ 'മാനസികാരോഗ്യവും ബുദ്ധിയും' പെർഫെക്ട്; പരിശോധനാ റിപ്പോർട്ട് പുറത്തുവിട്ട് വൈറ്റ്ഹൗസ്

International
  •  2 hours ago
No Image

സ്‌കൂട്ടര്‍ കത്രിക വച്ച് സ്റ്റാര്‍ട്ടാക്കുന്നത് കണ്ട് കളിയാക്കി; പള്ളുരുത്തിയില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala
  •  3 hours ago
No Image

യു.എ.ഇയിൽ താപനില 46 ഡിഗ്രി വരെ ഉയർന്നേക്കും; ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത | UAE Weather updates

uae
  •  3 hours ago
No Image

ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയായുണ്ടായ ആക്രമണം: ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ പൊലിസ്

Kerala
  •  3 hours ago