HOME
DETAILS

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു

  
Web Desk
June 15, 2026 | 4:58 PM

malaria has been confirmed in kozhikode district

കോഴിക്കോട് ജില്ലയില്‍ മലമ്പനി (മലേറിയ) സ്ഥിരീകരിച്ചു. തിക്കോടിയിലെ ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. 

കൊതുകുകളിലൂടെയാണ് മലേറിയ പടരുന്നത്. അതുകൊണ്ട് തന്നെ കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പ്ലാസ്‌മോഡിയം വിഭാഗത്തില്‍പ്പെട്ട ഏകകോശ പരാദങ്ങളാണ് മലമ്പനിക്ക് കാരണമാകുന്നത്. അനോഫിലിസ് വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകള്‍ വഴിയാണ് രോഗം പടരുന്നത്. 

പനിയോടൊപ്പം ശക്തമായ വിറയല്‍, തലവേദന, പേശീവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. വിറയലോട് കൂടിയ ശക്തമായ പനിയോ, ദിവസേനയോ-ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുന്ന പനിയോ പ്രധാന ലക്ഷണങ്ങളാണ്. ഇതിനുപുറമെ മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, കണ്ണിലും ചര്‍മ്മത്തിലും മഞ്ഞനിറം കാണപ്പെടുക തുടങ്ങിയവയും ലക്ഷണങ്ങളാണ്.

അതേസമയം സംസ്ഥാനത്ത് ഷി​ഗെല്ല ഭീഷണിയും വർധിക്കുകയാണ്. പുതുതായി മൊകേരിയില്‍ രണ്ടുകുട്ടികള്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാലും, എട്ടും വയസുള്ള രണ്ട് കുട്ടികളാണ് ചികിത്സയിലുള്ളത്. കോഴിക്കോട്, വയനാട്, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകള്‍ക്ക് പുറമെയാണ് ഇപ്പോള്‍ കണ്ണൂരിലും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ 135ലധികം ഷിഗെല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 ഷി​ഗെല്ല ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ കഴിഞ്ഞദിവസം മരിച്ചിരുന്നു. മലപ്പുറം എയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആർജവ് ആണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ്. ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ഷിഗെല്ല മരണമാണിത്. കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് ഷി​ഗെല്ല സ്ഥിരീകരിച്ചിരുന്നു. പയ്യോളി സ്വദേശിയായ ഒമ്പതുവയസുകാരനും കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഒരു വയസുകാരന്റെ ആരോഗ്യനിലയും അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഞങ്ങളും സ്ത്രീകളല്ലേ സർക്കാരേ, കയറു പിരിക്കാനും കൃഷിപ്പണിക്കും പോകാൻ ഞങ്ങൾക്ക് ബോട്ടേ ഉള്ളൂ"- പ്രിയദർശിനി പദ്ധതി സർക്കാർ ബോട്ടുകളിലും വേണമെന്ന് ആവശ്യം

Kerala
  •  3 hours ago
No Image

ഭഗവന്ത് മാന്‍ സിഖ് വിരോധി; പ്രമേയം പാസാക്കി സിഖ് കൂട്ടായ്മയായ അകാല്‍ തക്ത്; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആംആദ്മിക്ക് കനത്ത തിരിച്ചടി 

National
  •  3 hours ago
No Image

ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടിയിൽ ശൈഖ് മുഹമ്മദ് പങ്കെടുക്കും

uae
  •  3 hours ago
No Image

ആദ്യ മത്സരത്തിലെ കനത്ത തോൽവി; തുണീഷ്യൻ പരിശീലകനെ പുറത്താക്കി

Football
  •  3 hours ago
No Image

മലബാർ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണം : എസ്.കെ.എസ്.എസ്.എഫ്

Kerala
  •  3 hours ago
No Image

വീണ്ടും ഷിഗെല്ല മരണം; തൃശൂരില്‍ ചികിത്സയിലായിരുന്ന 43കാരന്‍ മരിച്ചു 

Kerala
  •  3 hours ago
No Image

യുഎഇ പ്രസിഡന്റ് ഈജിപ്തിൽ; ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക വിഷയങ്ങളും ചർച്ചയായി

uae
  •  4 hours ago
No Image

വൈറ്റ്ബോർഡിലെ 'രഹസ്യ കോഡിൽ' നെതർലൻഡ്‌സ് വീണു; ഡച്ച് പടയെ വിറപ്പിച്ച് ജാപ്പനീസ് പരിശീലകൻ ഹാജിമെ മൊറിയാസു തന്ത്രം

Football
  •  4 hours ago
No Image

ഉണക്കമീൻ വിൽപനക്കാരനിൽ നിന്ന് ദുബൈയിലെ കമ്പനി ഉടമയിലേക്ക്; ഒരു മുൻ വെയിറ്ററുടെ വിസ്മയകരമായ വിജയഗാഥ

uae
  •  4 hours ago
No Image

കണ്ണൂരിലും ഷിഗെല്ല; നാലും, എട്ടും വയസുള്ള കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  4 hours ago