പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം
കോഴിക്കോട്: പി.എം ശ്രീ കരാറിൽ നിന്ന് പിൻവാങ്ങാനോ റദ്ദാക്കാനോ ഉള്ള അധികാരം കേന്ദ്രസർക്കാരിന് മാത്രം. കരാറിലെ പതിനഞ്ചാമത്തെ വ്യവസ്ഥ ഇതാണ് വ്യക്തമാക്കുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വരുന്ന ഭിന്നതകൾ കേന്ദ്രവും സംസ്ഥാനവും ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് 16,17 വ്യവസ്ഥകൾ പറയുന്നു.
പി.എം ശ്രീ സ്‌കൂളുകൾക്കായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒപ്പുവയ്ക്കുന്ന ധാരണാപത്രത്തിലെ ആദ്യത്തെ വ്യവസ്ഥ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എല്ലാഭാഗവും നടപ്പാക്കണമെന്നതാണ്. എൻ.ഇ.പി നേട്ടങ്ങളുടെ പ്രദർശന സ്ഥാപനമെന്ന നിലയിലാണ് പി.എം ശ്രീ സ്‌കൂളുകൾ ആവിഷ്‌കരിച്ചിരിക്കുന്നത്.
പി.എം ശ്രീ കരാറിൽ എൽ.ഡി.എഫ് സർക്കാർ ഒപ്പുവയ്ക്കുകയും വിവാദമാകുകയും ചെയ്തപ്പോൾ അധികാരത്തിലെത്തിയാൽ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ യു.ഡി.എഫ് നേതാക്കൾ ഇപ്പോൾ പഠിക്കട്ടെയെന്ന നിലപാടിലാണ്. എൽ.ഡി.എഫാകട്ടെ ബി.ജെ.പിയുമായി യു.ഡി.എഫ് ഒത്തുകളിക്കുകയാണെന്ന് ആരോപിക്കുന്നു.
2022ൽ നിലവിൽവന്ന പി.എം ശ്രീ പദ്ധതി 2027 മാർച്ച് 31ഓടെ അവസാനിക്കുകയാണ്. 14,000 സ്‌കൂളുകളെയാണ് പി.എം ശ്രീ സ്‌കൂളുകളാക്കി മികവിന്റെ കേന്ദ്രങ്ങളാക്കാൻ വിഭാവനം ചെയ്തത്. കേരളം, ബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങളിലൊഴികെ 13,092 സ്‌കൂളുകൾ ഉണ്ട്. ഇതിൽ കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം എന്നിവയെ പി.എം ശ്രീയിൽ ഉൾപ്പെടുത്തുന്നതിൽ സംസ്ഥാനങ്ങൾക്ക് പങ്കില്ല.
33 കേന്ദ്രീയ വിദ്യാലയങ്ങളിലും 14 നവോദയകളിലും നിലവിൽ കേരളത്തിൽ പി.എം ശ്രീയുണ്ട്. 2024 ജൂലൈ നാലിന് പി.എം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിൽ പദ്ധതിയെ വലിയതോതിൽ പുകഴ്ത്തുന്നുണ്ട്.
According to the terms of the PM SHRI (Prime Minister Schools for Rising India) agreement, state governments do not have the legal provision to unilaterally freeze, halt, or withdraw from the project once signed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."