HOME
DETAILS

വാണിയപ്പാറയിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായ മൃതദേഹത്തിന്റെ അടിയില്‍ വെച്ചതെന്ന് നിഗമനം

  
Web Desk
June 24, 2026 | 7:26 AM

vaniyappara-grave-exhumed-two-bodies-found-mat-believed-placed-under-remains

ഇരിട്ടി:  അയ്യന്‍കുന്ന് പഞ്ചായ ത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ 38ാം നമ്പര്‍ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിലെ പ്രാഥമിക പരിശോധനയില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. മറിയം മൊയ്യപ്പള്ളി, ജെയിംസ് കൂമ്പുക്കല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഈ കല്ലറയില്‍ അടക്കിയിരുന്നത്. ഈ രണ്ട് മൃതദേഹങ്ങള്‍ മാത്രമാണ് കല്ലറയിലുള്ളതെന്ന് പൊലിസ് പറഞ്ഞു. സംശയാസ്പദമായി കണ്ട പായ മൃതദേഹത്തിന് അടിയില്‍ വച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

ദുരൂഹ സാഹചര്യത്തില്‍ പായയില്‍ പെതിഞ്ഞ നിലയില്‍ മൃതദേഹം പോലെ തോന്നിക്കുന്ന വസ്തു കണ്ടതിന് പിന്നാലെയാണ് കല്ലറ തുറന്ന് പരിശോധിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നത്. 

കല്ലറ തുറന്ന് പരിശോധിക്കാനുള്ള അനുമതി തലശേരി ആര്‍.ഡി.ഒ കോടതി ഇന്നലെ പൊ ലിസിന് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഇ.പ്രേമച ന്ദ്രന്‍, പേരാവൂര്‍ ഡിവൈ.എസ്.പി മോഹനചന്ദ്രന്‍ കരിക്കോട്ടക്കരി പൊലീസ് ഇന്‍സ്‌പെക്ടര്‍. എന്‍. പ്രശാന്ത് എന്നിവര്‍ പള്ളി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ശാസ്ത്രീയ പരിശോ
ധന നടത്താന്‍ തീരുമാനിച്ചത്. 

ഇടവക വികാരി ഫാ. ജില്‍ബെറ്റ് കൊന്നയില്‍ കല്ലറയില്‍ മൃതദേഹത്തിന് സമാനമായി കണ്ടത്തിയ വസ്തു മൂന്നാമതൊരു മൃതശരീരം ആണോയെന്ന് ഉറപ്പു വരുത്തണമെന്ന് കാണിച്ച് കരിക്കോട്ടക്കരി പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പൊലി സ് എഫ്.ഐ. ആര്‍ ഇട്ട് അന്വേഷണം നടത്താനുള്ള തീരുമാനത്തിലേക്ക് എത്തിയത്. 

 

Authorities exhumed the grave at Vaniyappara as part of an ongoing investigation and found only two bodies inside. Preliminary findings suggest that the mat discovered during the examination had been placed beneath the remains rather than being associated with a separate body.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വംശഹത്യ തുടരുന്നു; ഫലസ്തീന്‍ ജനതയുടെ നിലനില്‍പ് തന്നെ ഇല്ലാതാക്കുകയാണ് ഇസ്‌റാഈലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

International
  •  an hour ago
No Image

മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; മുംബൈയില്‍ കനത്ത മഴ 

National
  •  2 hours ago
No Image

മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം; അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

Kerala
  •  3 hours ago
No Image

  ഓണം വരുന്നു, വഴിമുട്ടി ബെംഗളൂരു മലയാളി; കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളെല്ലാം ഹൗസ്ഫുള്‍

National
  •  3 hours ago
No Image

ബിശ്വനാഥ് സിന്‍ഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Kerala
  •  3 hours ago
No Image

തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പിക്ക് തിരിച്ചടി;  20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധു, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  4 hours ago
No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  4 hours ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  4 hours ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  4 hours ago
No Image

ചാലക്കുടിയില്‍ വാട്ടര്‍ ടാങ്കില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം: രക്ഷകനായി പള്ളി വികാരി

Kerala
  •  5 hours ago