HOME
DETAILS

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; 8 പേർക്ക് പരുക്ക്

  
July 14, 2026 | 1:25 PM

missile-attack-uae-oil-tankers-strait-of-hormuz-indian-sailor-killed

ദുബൈ: ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് കൂറ്റൻ അസംസ്‌കൃത എണ്ണക്കപ്പലുകൾക്ക് നേരെ ഉണ്ടായ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരുക്കേറ്റു. ഇതിൽ നാല് പേരുടെ പരുക്ക് ഗുരുതരമാണ്.

അബുദബി നാഷണൽ ഓയിൽ കമ്പനിയുടെ (ADNOC) ഷിപ്പിംഗ് വിഭാ​ഗമായ ആഡ്‌നോക് ലോജിസ്റ്റിക്‌സ് ആൻഡ് സർവീസസിന്റെ 'അൽ ബഹ്യ' (Al Bahyah), 'മൊംബാസ ബി' (Mombasa B) എന്നീ സൂപ്പർടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് കപ്പലുകളും ആക്രമണത്തിൽ തകർന്നതായാണ് റിപ്പോർട്ട്.

ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പാതയിലൂടെ, ഒമാന്റെ പ്രാദേശിക ജലാതിർത്തിയിലൂടെ കപ്പലുകൾ കടന്നുപോകുമ്പോഴാണ് മിസൈലുകൾ പതിച്ചത്. ആക്രമണത്തെത്തുടർന്ന് രണ്ട് കപ്പലുകളിലും വലിയ രീതിയിൽ തീപിടുത്തമുണ്ടായെങ്കിലും പിന്നീട് നിയന്ത്രണവിധേയമാക്കി.

ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികൻ 'മൊംബാസ ബി' എന്ന കപ്പലിലെ ജീവനക്കാരനാണ്. ഇയാൾ ഇന്ത്യക്കാരനാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പരുക്കേറ്റ എട്ട് പേരിൽ ആറ് പേർ ഇന്ത്യൻ പൗരന്മാരും രണ്ട് പേർ യുക്രെയ്ൻ സ്വദേശികളുമാണ്. രണ്ട് കപ്പലുകളിലുമായി ആകെ ഉണ്ടായിരുന്ന 46 ജീവനക്കാരിൽ 30 പേരും ഇന്ത്യക്കാരായിരുന്നു.

നിരപരാധികളായ നാവികർക്കും സിവിലിയൻ കപ്പലുകൾക്കും നേരെ നടന്ന ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ആഡ്‌നോക് എൽ ആൻഡ് എസ് അറിയിച്ചു. കൊല്ലപ്പെട്ട നാവികന്റെ കുടുംബത്തോട് അഗാധമായ അനുശോചനം രേഖപ്പെടുത്തിയ കമ്പനി, പരുക്കേറ്റവർക്ക് ആവശ്യമായ എല്ലാ അടിയന്തിര സഹായങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും വ്യക്തമാക്കി.

യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു

അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുകയും സംഘർഷം വഷളാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ ആക്രമണം. തങ്ങളുടെ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ട് പോയതുകൊണ്ടാണ് കപ്പലുകളെ ലക്ഷ്യമിട്ടതെന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) വ്യക്തമാക്കുന്നത്. എന്നാൽ അന്താരാഷ്ട്ര സമുദ്ര സുരക്ഷാ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇതെന്നും ഉചിതമായ രീതിയിൽ പ്രതികരിക്കാൻ യുഎഇയ്ക്ക് പൂർണ്ണ അവകാശമുണ്ടെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഇറാന്റെ ആക്രമണത്തോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പരുക്കേറ്റവർക്കും കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും ഉറപ്പാക്കുമെന്നും അറിയിച്ചു.

A missile attack targeting UAE oil tankers in the Strait of Hormuz has reportedly killed an Indian sailor and injured eight others, raising fresh concerns over maritime security and escalating tensions in the Gulf region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക മാറ്റങ്ങളിലെ തൊഴിൽ നഷ്ടം പരിഹരിക്കും: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ജി-ടെക് വഴി പുതിയ അവസരങ്ങൾ ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി 

Kerala
  •  4 hours ago
No Image

അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ആത്മഹത്യയെന്ന് പൊലീസ്, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Kerala
  •  5 hours ago
No Image

വിക്കറ്റ് വേട്ടയിൽ ഇനി ഒന്നാമൻ; ഇംഗ്ലീഷ് മണ്ണിൽ ചരിത്ര റെക്കോർഡുമായി ബുംറ

Cricket
  •  5 hours ago
No Image

റസ്റ്റോറന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ്; ഇൻഫ്ലുവൻസർക്ക് 81,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  5 hours ago
No Image

5 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതി; 100-ാമത്തെ വിമാനവും നവീകരിച്ച് എമിറേറ്റ്‌സ്

uae
  •  5 hours ago
No Image

'രാജ്യത്തിനായി കളിക്കുന്നത് പണത്തിനല്ല'; ഫ്രഞ്ച് കുപ്പായത്തിലെ വരുമാനം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകി എംബാപ്പെ

Football
  •  5 hours ago
No Image

യുഡിഎഫ് സർക്കാരിന്റെ ആദ്യ ജനവിധി; ഓണത്തിന് ശേഷം തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് 

Kerala
  •  5 hours ago
No Image

എഡ്ജ്ബാസ്റ്റണിൽ ബുംറ കൊടുങ്കാറ്റ്; തിരിച്ചുവരവിൽ ഒരൊറ്റ വിക്കറ്റോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി 'ബും ബും' ബുംറ!

Cricket
  •  6 hours ago
No Image

ആനയെ പേടിച്ച് വീട് മാറി; 14 വര്‍ഷത്തിന് ശേഷം കുടുംബത്തെ തേടിയെത്തി ഒറ്റയാന്‍, ആക്രമണത്തില്‍ അമ്മയും മകനും കൊല്ലപ്പെട്ടു

National
  •  6 hours ago
No Image

കളി മാത്രമല്ല, വിവാദങ്ങളും ചരിത്രമായി! 2026 ഫിഫ ലോകകപ്പിനെ പിടിച്ചുലച്ച 10 പ്രധാന വിവാദങ്ങൾ ഇവയാണ്!

Football
  •  6 hours ago