പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് മുതൽ; ചോദ്യപേപ്പർ ചോർച്ച, രാമക്ഷേത്ര ഫണ്ട് കൊള്ള; സഭ പ്രക്ഷുബ്ധമാകും
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സഭാസമ്മേളനം അടുത്ത മാസം 13 വരെ നീളും. മണ്ഡല പുനർനിർണയത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ സഭയിൽ അവതരിപ്പിക്കുന്നതിനാൽ ഈ സമ്മേളനം നിർണായകമാണ്. തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, ശിവസേനവ ഉദ്ധവ് വിഭാഗം എന്നീ പാർട്ടികളിലുണ്ടായ കൂറുമാറ്റവും സഭയിൽ പ്രതിഫലിക്കും.
കഴിഞ്ഞ ഏപ്രിലിൽ പാർലമെന്റിന്റെ ഇരുസഭകളും അവസാനമായി ചേർന്നതിനു ശേഷം ഏറ്റവും കുറഞ്ഞ അംഗബലവുമായാണ് പ്രതിപക്ഷം സർക്കാരിനെ നേരിടുന്നത്. എങ്കിലും അയോധ്യയിലെ രാമക്ഷേത്ര ഫണ്ട് കൊള്ള, നീറ്റ് ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം സർക്കാരിനെ സമ്മർദത്തിലാക്കും.
നേരത്തെ പരാജയപ്പെട്ട വനിതാ സംവരണവും മണ്ഡല പുനർനിർണയവും ലക്ഷ്യവച്ചുള്ള 131ാം ഭരണഘടനാ ഭേദഗതി ബില്ലിന് പുറമെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ, ആദായനികുതി ഭേദഗതി ബിൽ, സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം സംബന്ധിച്ച ഭേദഗതി ബിൽ, ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ, വന്ദേമതരത്തെ അപമാനിക്കുന്നവർക്ക് ശിക്ഷ നൽകുന്നതിനുള്ള ബിൽ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനം ഭേദഗതി ബിൽ തുടങ്ങിയവയും കേന്ദ്രസർക്കാർ ഈ സമ്മേളനത്തിൽ അവതിരിപ്പിക്കും.
മണ്ഡല പുനർനിർണയ ബില്ലും വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ ഏറ്റവും മൂർച്ചയുള്ള രാഷ്ട്രീയ ചർച്ചകൾക്ക് കാരണമാകും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലും ഈ സമ്മേളനത്തിന്റെ അവസാന ഘട്ടത്തിൽ പരിഗണനയ്ക്ക് വന്നേക്കും. തൃണമൂൽ വിമതർ ലോക്‌സഭയിൽ പ്രത്യേക ബ്ലോക്കായിരിക്കും. പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.
The Parliament's Monsoon Session starts today and is expected to be stormy. Opposition parties are set to confront the government over major controversies, particularly question paper leaks in competitive exams and allegations of financial misuse in Ram Temple funds.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."