പ്രതിഷേധവുമായി കർഷകരും ഡൽഹിയിലേക്ക്; അതിർത്തിയിൽ തടഞ്ഞ് ഹരിയാന പൊലിസ്; പ്രതിഷേധം സ്വതന്ത്ര വ്യാപാര കരാറിനെതിരേ
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി(സി.ജെ.പി.)യുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നതിനിടയില്‍ സമരവുമായി കര്‍ഷകരും രംഗത്തെത്തുന്നു. ഇന്ത്യ- യു.എസ് സ്വതന്ത്ര വ്യാപാരക്കരാറിനെതിരേയാണ് കര്‍ഷകരുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാനാണ് കര്‍ഷകര്‍ മുന്നിട്ടു ഇറങ്ങിയത്.
എന്നാല്‍ കര്‍ഷകരെ ഹരിയാന പൊലിസ് തടഞ്ഞിരിക്കുകയാണ്. നൂറുകണക്കിനു വരുന്ന കര്‍ഷകരെ ശംഭു അതിര്‍ത്തിയില്‍ വെച്ച് തടഞ്ഞതോടെ അവിടെയിരുന്ന് പ്രതിഷേധിക്കുകയാണ് നിലവില്‍. 2024 ലെ കര്‍ഷക പ്രതിഷേധത്തിന് സമാനമായി അതിര്‍ത്തിയില്‍ വലിയ ഇരുമ്പ് ബാരിക്കേഡുകളും കോണ്‍ക്രീറ്റ് ബ്ലോക്കുകളും ഉയര്‍ത്തി പൊലിസ് അടച്ചിരിക്കുകയാണ്.
ചൊവ്വാഴ്ചയാണ് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി മാര്‍ച്ച് ആരംഭിച്ചത്.
കാര്‍ഷികമേഖല, ക്ഷീരമേഖല, വ്യവസായം, ഡിജിറ്റല്‍ വ്യാപാരം, ഇ കൊമേഴ്‌സ്, നിക്ഷേപം, ബൗദ്ധിക സ്വത്തവകാശം തുടങ്ങി നിരവധി മേഖലകളെ പ്രതികൂലമായി ബാധിക്കുന്നതാണ് കരാറെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
'ദേശ് ബച്ചാവോ മോര്‍ച്ച' യുടെ നേതൃത്വത്തില്‍ നടത്തുന്ന മഹാപഞ്ചായത്തില്‍ രാജ്യത്തുടനീളമുള്ള 550 ഓളം കര്‍ഷക സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും അണിനിരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Amidst the ongoing protests by the Cockroach Janata Party (CJP), farmers are also stepping into the field with their own demonstrations. The farmers are protesting against the India-US Free Trade Agreement. They have marched forward to participate in the Kisan Panchayat scheduled to take place in Delhi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."