HOME
DETAILS

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

  
Web Desk
July 22, 2026 | 6:48 AM

V D Satheesan stated that the Left government has agreed that non-Muslim representatives can be appointed to the Waqf Board

 

 തിരുവനന്തപുരം:  വഖ്ഫുമായി ബന്ധപ്പെട്ട്  കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത നിലപാട് രണ്ട് അമുസ്‌ലിം  പ്രതിനിധികളെ വെക്കാമെന്നായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്. ചിലപ്പോള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ആയത് കൊണ്ടാകും വെക്കാതിരുന്നത്. ഇല്ലെങ്കില്‍ പിണറായി സര്‍ക്കാറിന് വെക്കില്ലെന്ന് ഒരു നിപാട് അടുക്കാമായിരുന്നു. വഖ്ഫ് നിയമഭേദഗതി വന്നതിന് ശേഷം ആദ്യം രൂപികരിച്ച വഖ്ഫാണ് കേരളത്തിലേത്. അമുസ് ലിം പ്രതിനിധികളെ പിന്നീട് വെക്കുമെന്നാണ് അതില്‍ പറയുന്നത്. ഇതിനെതിരെ നാലു ഹരജികള്‍ വന്നു. ഈ ഹരജികള്‍ തള്ളണമെന്ന നിലപാടാണ് സര്‍ക്കാറെടുത്തത്. ഇതേ നിലപാടാണ് വഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍ പറഞ്ഞതെന്നും  വി.ഡി. സതീശന്‍ വ്യക്തമാക്കി.

വി.ഡി. സതീശന്റെ വാക്കുകള്‍

പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ.എസ്.യുവിനെ അറിയിച്ചതാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കണ്ടിട്ടും മുഖം തിരിച്ചു പോയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അദ്ദേഹത്തെ യഥാര്‍ത്ഥത്തില്‍ ആ സമയം കണ്ടില്ലായിരുന്നു. പിന്നീട് കാണാന്‍ അനുമതി നിഷേധിച്ചുവെന്നതും തെറ്റായ പ്രചാരണമാണ്. തന്നെ എല്ലാവര്‍ക്കും കാണാന്‍ വരാം. ടാറ്റാ കമ്പനി പ്രതിനിധികളുമായി കൂടികാഴ്ച നടത്തിയെന്നത് സത്യമാണ്. അതിന്റെ ഫോട്ടോയടക്കം പുറത്ത് വന്നു കഴിഞ്ഞതാണ്. മലബാര്‍ സിമെന്റും ടാറ്റായും കൊച്ചിന്‍ ഷിപ്പിയാര്‍ഡുമായി ചില കാര്യങ്ങള്‍ ധാരണയാവാനുണ്ട്. 10,000 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. മഴയുടെ കുറവും മുന്‍ സര്‍ക്കാര്‍ വൈദ്യുത കരാര്‍ ഒഴിവാക്കിയതുമാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി മാറിയത്. 2024-25 കാലഘട്ടത്തെ അപേക്ഷിച്ച് 10 മില്യന്‍ യൂണിറ്റിന്റെ ഉപയോഗം വര്‍ധിച്ചു.

വയനാട് മരിച്ച സിദ്ധാര്‍ഥിന്റെ പേരില്‍ റാഗിങ് തടയാന്‍  ഇതുമായി ബന്ധപ്പെട്ട് പരാതി ഉന്നയിക്കാന്‍ റാഗിങ് ആപ്ലിക്കേഷന്‍ നിര്‍മിക്കും. കയര്‍ ഉത്പന്നങ്ങല്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇത് വിറ്റഴിക്കുന്നതിന് വലിയ  കാംപയിനുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ഡല്‍ഹിയില്‍ പൊലിസ് കോണ്‍ഗ്രസ് നേതാക്കളോടും വിദ്യാര്‍ഥികള്‍ളോടും ക്രൂരമായ രീതിയിലാണ് പെരുമാറിയത്.

V. D. Satheesan said that the previous government's position regarding Waqf was that two non-Muslim representatives could be appointed. This is stated in the order issued by the Pinarayi government itself. Perhaps they didn't appoint them because it was before the elections; otherwise, the Pinarayi government could have taken a stance that they wouldn't appoint them



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  an hour ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  an hour ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  an hour ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  2 hours ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  2 hours ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  3 hours ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  3 hours ago
No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  3 hours ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  4 hours ago