HOME
DETAILS

കേന്ദ്ര നിലപാടിനെതിരേ ജി.എസ്.ടി കൗണ്‍സിലില്‍ പ്രതിഷേധം അറിയിക്കുമെന്ന് തോമസ് ഐസക്

  
backup
September 21, 2016 | 6:55 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%9c%e0%b4%bf

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരേ ജി.എസ്.ടി കൗണ്‍സിലില്‍ പ്രതിഷേധം അറിയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.  ഇന്നും നാളെയുമാണ് ജി.എസ്.ടി കൗണ്‍സില്‍ ചേരുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച അറിയിപ്പു ലഭിച്ചത് കഴിഞ്ഞദിവസം മാത്രമാണെന്നും ധനമന്ത്രി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.
സുപ്രധാന ചര്‍ച്ചകള്‍ നടക്കുന്ന യോഗത്തിന് ധനമന്ത്രിമാര്‍ക്ക് പകരം മറ്റാരെയും അയക്കാനാവില്ല. മന്ത്രി ഇല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കും പ്രവേശനമില്ല. യോഗത്തിന് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. രണ്ട് ദശാബ്ദമായി ധനമന്ത്രിമാരുടെ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നു. ഒരിക്കല്‍പോലും സീറ്റിന് തര്‍ക്കമുണ്ടായിട്ടില്ല. ഹാജരിന്റെ പ്രശ്‌നവും ഇല്ല-കുറിപ്പില്‍ പറയുന്നു. എംപവേര്‍ഡ് കമ്മിറ്റിയില്‍ ഒരിക്കല്‍പോലും ചെയര്‍മാന്‍ സ്ഥാനത്തെക്കുറിച്ച് തര്‍ക്കമുണ്ടായിട്ടില്ല.
എന്നാല്‍, ഇവിടെ തെരഞ്ഞെടുപ്പിലൂടെയാണ് വൈസ് ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വോട്ടെടുപ്പ് എങ്ങനെ നടത്താമെന്ന് വിശദമായിത്തന്നെ രേഖയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
അഭിപ്രായ സമന്വയത്തെക്കുറിച്ച് ഒരു വാചകവുമില്ല. കേന്ദ്രസര്‍ക്കാരും ബി.ജെ.പി സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നാല്‍ കൗണ്‍സിലില്‍ ഭൂരിപക്ഷം ഉണ്ടാകും. അതുവച്ച് എന്തും തീരുമാനിക്കാം എന്ന ഒരു സന്ദേശമാണ് നല്‍കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. ഇത് ശക്തമായിത്തന്നെ കൗണ്‍സിലില്‍ പറയാന്‍ തീരുമാനിച്ചിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പല നിര്‍ദ്ദേശങ്ങളോടും കടുത്ത വിയോജിപ്പുണ്ട്. ഭരണഘടനാ ഭേദഗതി പാസായി ഭൂരിപക്ഷം സംസ്ഥാന നിയമസഭകളും അതിന് അംഗീകാരം നല്‍കിയതോടെ ബി.ജെ.പി സര്‍ക്കാര്‍ തനിസ്വരൂപം പുറത്തെടുത്തു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജി.എസ്.ടി ഭരണഘടനാ ഭേദഗതി നിയമസഭ അംഗീകരിച്ച് പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് സ്പീക്കറുടെ ഓഫിസുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കേയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. ധനമന്ത്രിമാരുടെ കഴിഞ്ഞ യോഗത്തില്‍ എംപവേര്‍ഡ് കമ്മിറ്റി ഒരു അനൗപചാരിക വേദിയായി തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ചിരുന്നു.
ആരും അതിനെ എതിര്‍ത്തില്ല. എന്നാല്‍, ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അജണ്ടാ കുറിപ്പുകളില്‍ ഇത് കേട്ടഭാവംപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത; സുനാമി മുന്നറിയിപ്പ് 

International
  •  a day ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ ബോംബ് വര്‍ഷം

Kerala
  •  a day ago
No Image

പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു; പുതിയ പാർട്ടി പ്രഖ്യാപനം മെയ് 15-നകം

Kerala
  •  a day ago
No Image

കല്യാണത്തിരക്കിനിടെ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

Kerala
  •  a day ago
No Image

ആക്രി വിൽപനയിലൂടെ റെയിൽവേക്ക് റെക്കോർഡ് വരുമാനം: ഒരു വർഷം നേടിയത് 6,814 കോടി രൂപ

National
  •  a day ago
No Image

തൃശൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

uae
  •  a day ago
No Image

വിയ്യൂർ ജയിലിൽ 'നിർണായക' ദൃശ്യങ്ങൾ അപ്രത്യക്ഷം; അന്വേഷണത്തിന് ഉത്തരവിട്ട് എൻഐഎ കോടതി

Kerala
  •  a day ago
No Image

കൂലിപ്പണിക്കാരനെന്ന് വിളിച്ചപ്പോള്‍ ആത്മാഭിമാനം കൂടി, വിള്ളല്‍ പരിശോധിച്ചത് നേരിട്ട് ബോധ്യപ്പെടാന്‍: വിശദീകരണവുമായി മന്ത്രി രാജന്‍

Kerala
  •  a day ago
No Image

ലോണ്‍ ആപ്പുകള്‍ മരണക്കെണിയാകുന്നു: കേരളത്തില്‍ 3 വര്‍ഷത്തിനിടെ 15,000 പരാതികള്‍; നിങ്ങള്‍ സുരക്ഷിതരാണോ?

Kerala
  •  a day ago
No Image

എതിര്‍പ്പും ഭീഷണിയുമായി ബജ്‌റംഗ് ദള്‍; ഒടുവില്‍ ജീവനക്കാര്‍ക്ക് 'പുതിയ വസ്ത്രധാരണ നയം' പുറത്തിറക്കി ലെന്‍സ്‌കാര്‍ട്ട് ഒപ്പം ക്ഷമാപണവും

National
  •  a day ago