HOME
DETAILS

കേന്ദ്ര നിലപാടിനെതിരേ ജി.എസ്.ടി കൗണ്‍സിലില്‍ പ്രതിഷേധം അറിയിക്കുമെന്ന് തോമസ് ഐസക്

  
backup
September 21, 2016 | 6:55 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%9c%e0%b4%bf

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരേ ജി.എസ്.ടി കൗണ്‍സിലില്‍ പ്രതിഷേധം അറിയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.  ഇന്നും നാളെയുമാണ് ജി.എസ്.ടി കൗണ്‍സില്‍ ചേരുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച അറിയിപ്പു ലഭിച്ചത് കഴിഞ്ഞദിവസം മാത്രമാണെന്നും ധനമന്ത്രി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.
സുപ്രധാന ചര്‍ച്ചകള്‍ നടക്കുന്ന യോഗത്തിന് ധനമന്ത്രിമാര്‍ക്ക് പകരം മറ്റാരെയും അയക്കാനാവില്ല. മന്ത്രി ഇല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കും പ്രവേശനമില്ല. യോഗത്തിന് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. രണ്ട് ദശാബ്ദമായി ധനമന്ത്രിമാരുടെ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നു. ഒരിക്കല്‍പോലും സീറ്റിന് തര്‍ക്കമുണ്ടായിട്ടില്ല. ഹാജരിന്റെ പ്രശ്‌നവും ഇല്ല-കുറിപ്പില്‍ പറയുന്നു. എംപവേര്‍ഡ് കമ്മിറ്റിയില്‍ ഒരിക്കല്‍പോലും ചെയര്‍മാന്‍ സ്ഥാനത്തെക്കുറിച്ച് തര്‍ക്കമുണ്ടായിട്ടില്ല.
എന്നാല്‍, ഇവിടെ തെരഞ്ഞെടുപ്പിലൂടെയാണ് വൈസ് ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വോട്ടെടുപ്പ് എങ്ങനെ നടത്താമെന്ന് വിശദമായിത്തന്നെ രേഖയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
അഭിപ്രായ സമന്വയത്തെക്കുറിച്ച് ഒരു വാചകവുമില്ല. കേന്ദ്രസര്‍ക്കാരും ബി.ജെ.പി സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നാല്‍ കൗണ്‍സിലില്‍ ഭൂരിപക്ഷം ഉണ്ടാകും. അതുവച്ച് എന്തും തീരുമാനിക്കാം എന്ന ഒരു സന്ദേശമാണ് നല്‍കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. ഇത് ശക്തമായിത്തന്നെ കൗണ്‍സിലില്‍ പറയാന്‍ തീരുമാനിച്ചിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പല നിര്‍ദ്ദേശങ്ങളോടും കടുത്ത വിയോജിപ്പുണ്ട്. ഭരണഘടനാ ഭേദഗതി പാസായി ഭൂരിപക്ഷം സംസ്ഥാന നിയമസഭകളും അതിന് അംഗീകാരം നല്‍കിയതോടെ ബി.ജെ.പി സര്‍ക്കാര്‍ തനിസ്വരൂപം പുറത്തെടുത്തു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജി.എസ്.ടി ഭരണഘടനാ ഭേദഗതി നിയമസഭ അംഗീകരിച്ച് പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് സ്പീക്കറുടെ ഓഫിസുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കേയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. ധനമന്ത്രിമാരുടെ കഴിഞ്ഞ യോഗത്തില്‍ എംപവേര്‍ഡ് കമ്മിറ്റി ഒരു അനൗപചാരിക വേദിയായി തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ചിരുന്നു.
ആരും അതിനെ എതിര്‍ത്തില്ല. എന്നാല്‍, ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അജണ്ടാ കുറിപ്പുകളില്‍ ഇത് കേട്ടഭാവംപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനല്‍ കടുത്തതോടെ ചെറുനാരങ്ങ വില പൊള്ളുന്നു; കിലോഗ്രാമിന് 200 രൂപ വരെ 

Kerala
  •  a day ago
No Image

വാൽപാറ റോഡ് നിർമ്മാണത്തിൽ വൻ പിഴവ്: സുരക്ഷാ പാളിച്ചകൾ അക്കമിട്ടു നിരത്തി മോട്ടർ വാഹന വകുപ്പ്; റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും

Kerala
  •  a day ago
No Image

അഞ്ചരക്കണ്ടി ഭൂമി ഏറ്റെടുക്കൽ: ബ്രിട്ടീഷുകാർ പ്രതികൾ; ലാൻഡ് ബോർഡിന്റെ വിചിത്ര നടപടി

Kerala
  •  a day ago
No Image

സി.പി.എം നേതാവും കേര ഫെഡ് മുന്‍ ചെയര്‍മാനുമായ വി പി ശശീന്ദ്രന്‍ അന്തരിച്ചു

Kerala
  •  a day ago
No Image

സിഎസ്‌കെയ്ക്ക് ഇടിത്തീ; വെടിക്കെട്ട് താരം ആയുഷ് മാത്രെക്ക് ഗുരുതര പരിക്ക്, സീസൺ നഷ്ടമായേക്കും

Cricket
  •  a day ago
No Image

വീണ്ടും റെക്കോര്‍ഡ് തിരുത്തി വൈദ്യുതി ഉപഭോഗം; ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ്; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗം

Kerala
  •  a day ago
No Image

ചോര്‍ച്ച നോക്കേണ്ടത് എഞ്ചിനീയറാണ്, മന്ത്രിയല്ല; തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയത് ഉദ്ഘാടനം നാടകമെന്ന് വി.ഡി സതീശന്‍

Kerala
  •  a day ago
No Image

'ചെൽസി ജേഴ്‌സി അണിഞ്ഞ ഏറ്റവും വെറുപ്പുളവാക്കുന്ന താരങ്ങളിൽ ഒരാൾ'; സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസി ആരാധകരുടെ കടുത്ത പ്രതിഷേധത്തിന് ഇരയായി യൂണൈറ്റഡ് താരം

Football
  •  a day ago
No Image

ഉറങ്ങിക്കിടക്കുന്നതിനിടെ തലയണയുടെ അടിയില്‍ വിഷപ്പാമ്പ്; തൃശൂരില്‍ 8 വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരന്റെ നില അതീവ ഗുരുതരം

Kerala
  •  a day ago
No Image

സംഘടനാ വിരുദ്ധ പ്രവർത്തനം: ടി. പുരുഷോത്തമനെ സി.പി.എം പുറത്താക്കി; നടപടി വി. കുഞ്ഞികൃഷ്ണനുമായി സഹകരിച്ചതിന്

Kerala
  •  a day ago