HOME
DETAILS

കേന്ദ്ര നിലപാടിനെതിരേ ജി.എസ്.ടി കൗണ്‍സിലില്‍ പ്രതിഷേധം അറിയിക്കുമെന്ന് തോമസ് ഐസക്

  
backup
September 21, 2016 | 6:55 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%9c%e0%b4%bf

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരേ ജി.എസ്.ടി കൗണ്‍സിലില്‍ പ്രതിഷേധം അറിയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.  ഇന്നും നാളെയുമാണ് ജി.എസ്.ടി കൗണ്‍സില്‍ ചേരുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച അറിയിപ്പു ലഭിച്ചത് കഴിഞ്ഞദിവസം മാത്രമാണെന്നും ധനമന്ത്രി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.
സുപ്രധാന ചര്‍ച്ചകള്‍ നടക്കുന്ന യോഗത്തിന് ധനമന്ത്രിമാര്‍ക്ക് പകരം മറ്റാരെയും അയക്കാനാവില്ല. മന്ത്രി ഇല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കും പ്രവേശനമില്ല. യോഗത്തിന് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. രണ്ട് ദശാബ്ദമായി ധനമന്ത്രിമാരുടെ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നു. ഒരിക്കല്‍പോലും സീറ്റിന് തര്‍ക്കമുണ്ടായിട്ടില്ല. ഹാജരിന്റെ പ്രശ്‌നവും ഇല്ല-കുറിപ്പില്‍ പറയുന്നു. എംപവേര്‍ഡ് കമ്മിറ്റിയില്‍ ഒരിക്കല്‍പോലും ചെയര്‍മാന്‍ സ്ഥാനത്തെക്കുറിച്ച് തര്‍ക്കമുണ്ടായിട്ടില്ല.
എന്നാല്‍, ഇവിടെ തെരഞ്ഞെടുപ്പിലൂടെയാണ് വൈസ് ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വോട്ടെടുപ്പ് എങ്ങനെ നടത്താമെന്ന് വിശദമായിത്തന്നെ രേഖയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
അഭിപ്രായ സമന്വയത്തെക്കുറിച്ച് ഒരു വാചകവുമില്ല. കേന്ദ്രസര്‍ക്കാരും ബി.ജെ.പി സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നാല്‍ കൗണ്‍സിലില്‍ ഭൂരിപക്ഷം ഉണ്ടാകും. അതുവച്ച് എന്തും തീരുമാനിക്കാം എന്ന ഒരു സന്ദേശമാണ് നല്‍കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. ഇത് ശക്തമായിത്തന്നെ കൗണ്‍സിലില്‍ പറയാന്‍ തീരുമാനിച്ചിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പല നിര്‍ദ്ദേശങ്ങളോടും കടുത്ത വിയോജിപ്പുണ്ട്. ഭരണഘടനാ ഭേദഗതി പാസായി ഭൂരിപക്ഷം സംസ്ഥാന നിയമസഭകളും അതിന് അംഗീകാരം നല്‍കിയതോടെ ബി.ജെ.പി സര്‍ക്കാര്‍ തനിസ്വരൂപം പുറത്തെടുത്തു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജി.എസ്.ടി ഭരണഘടനാ ഭേദഗതി നിയമസഭ അംഗീകരിച്ച് പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് സ്പീക്കറുടെ ഓഫിസുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കേയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. ധനമന്ത്രിമാരുടെ കഴിഞ്ഞ യോഗത്തില്‍ എംപവേര്‍ഡ് കമ്മിറ്റി ഒരു അനൗപചാരിക വേദിയായി തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ചിരുന്നു.
ആരും അതിനെ എതിര്‍ത്തില്ല. എന്നാല്‍, ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അജണ്ടാ കുറിപ്പുകളില്‍ ഇത് കേട്ടഭാവംപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് കത്തിയമർന്ന് 42 ഇന്ത്യക്കാർ മരിച്ചു; എല്ലാവരും ഹൈദരാബാദ് സ്വദേശികൾ

Saudi-arabia
  •  35 minutes ago
No Image

എസ്‌ഐആർ ജോലി ഭാരം താങ്ങാനാവുന്നില്ല; രാജസ്ഥാനിൽ അധ്യാപകൻ ആത്മഹത്യ ചെയ്തു; സൂപ്പർവൈസർക്കെതിരെ ആത്മഹത്യ കുറിപ്പ്

National
  •  an hour ago
No Image

ഹണി ട്രാപ്പ് ഭീഷണിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവും ഭർത്താവും ചേർന്നുള്ള പ്ലാൻ; പൊലിസ് വീഡിയോകൾ കണ്ടെടുത്തു, 4 പേർ അറസ്റ്റിൽ

crime
  •  an hour ago
No Image

ബിഹാറിലെ തകർച്ച: ആര്‍.ജെ.ഡിയില്‍ പ്രതിസന്ധി രൂക്ഷം; ലാലുപ്രസാദ് യാദവിൻ്റെ കുടുംബത്തിൽ കലഹം, മൂന്നു പെൺമക്കൾ വീട് വിട്ടു

National
  •  an hour ago
No Image

ഗസ്സ വിഷയത്തിൽ പുടിനുമായി ചര്‍ച്ച നടത്തി നെതന്യാഹു

International
  •  2 hours ago
No Image

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; കണക്കിനായി 'കള്ളക്കളി' തുടരുന്നു

Kerala
  •  2 hours ago
No Image

ഇടതുപക്ഷം കൂടി ഹിന്ദുത്വ ആശയങ്ങളിലേക്ക് നീങ്ങിയാൽ നമുക്ക് പ്രതീക്ഷക്ക് വകയുണ്ടാവില്ല: സച്ചിദാനന്ദൻ; ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഉജ്വല പ്രസംഗം

Trending
  •  2 hours ago
No Image

ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; ജോലി ബഹിഷ്കരണവും,തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാർച്ച്

Kerala
  •  2 hours ago
No Image

വിഷൻ 2030: സൗദിയിൽവരുന്നത് അവസരങ്ങളുടെ പെരുമഴ; ഒപ്പം പ്രവാസികൾക്കുള്ള ശമ്പള പ്രീമിയം കുറയുന്നു; റിക്രൂട്ട്മെന്റ് മാതൃകയിൽ വൻ മാറ്റങ്ങൾ

Saudi-arabia
  •  3 hours ago
No Image

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തു; ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി

Kerala
  •  9 hours ago